കൊച്ചി: കണ്ണൂർ തീരത്തിന് സമീപം സ്ഫോടനമുണ്ടായി തീപിടിച്ച ‘വാൻ ഹായ് 503’ കപ്പലിനെ ടഗ്ഗുമായി ബന്ധിപ്പിച്ച് പുറംകടലിലേക്ക് നീക്കിത്തുടങ്ങി. കപ്പൽ പിളരാനും മുങ്ങാനുമുള്ള സാദ്ധ്യത വിലയിരുത്തി രാസവസ്തുക്കളും കണ്ടെയ്നറുകളും തീരത്തേയ്ക്ക് ഒഴുകിയെത്തുന്നത് തടയാനാണ് ഈ ശ്രമം.
ഹെലികോപ്ടറിൽ കപ്പലിൽ തീപിടിക്കാത്ത ഭാഗത്ത് ഇറങ്ങിയ വിദഗ്ദ്ധരാണ് കപ്പലിനെ ടഗ്ഗുമായി ബന്ധിപ്പിച്ചത്.കപ്പലിന് പുറത്തെ തീ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട് .
കപ്പൽക്കമ്പനി നിയോഗിച്ച മറൈൻ എമർജൻസി റെസ്പോൺസ് സെന്ററിലെ (എം.ഇ.ആർ.സി) വിദഗ്ദ്ധർ വൈകിട്ട് മൂന്നരയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറിൽനിന്ന് കപ്പലിൽ ഇറങ്ങിയത്. കപ്പലിന് മുന്നിലെ വലിയകൊളുത്തിലാണ് വടം ബന്ധിപ്പിച്ചത് . കപ്പലുകളെ വലിച്ചുനീക്കുന്ന ‘വാട്ടർ ലില്ലി’ എന്ന ടഗ്ഗുമായി ബന്ധിപ്പിച്ചാണ് ചരക്ക് കപ്പൽ ദൂരേയ്ക്ക് നീക്കുന്നത്.