ന്യൂഡൽഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇന്ത്യക്ക് പാക്കിസ്ഥാൻ കത്തയച്ചു .
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം രണ്ടാം തവണയാണ് പാക്കിസ്ഥാൻ ഈ ആവശ്യം ഉന്നയിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കുകയായിരുന്നു .
വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. സൈനിക തലത്തിലുള്ള ചര്‍ച്ചയല്ലാതെ മറ്റ് ചര്‍ച്ചകള്‍ക്ക് സമയമായിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട് .