ടെൽ അവീവ്: ഇസ്രയേലിൽ ലെബനന് ആസ്ഥാനമായ സായുധസംഘം- ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് സംഘ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തി.
Trending
- ലോക സമാധാനത്തിനായി പ്രാർത്ഥനദിനവും ഉപവാസദിനവും ആചരിക്കുക: ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
- ഫാ. ടോം ഉഴുന്നാലിന്റെ തട്ടിക്കൊണ്ടു പോകലിന് 10 വര്‍ഷം
- കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ഏഴിന്
- എറണാകുളം ബസലിക്ക, തർക്ക പരിഹാരത്തിന് ഹൈക്കോടതി മധ്യസ്ഥനെ നിയമിച്ചു.
- വത്തിക്കാന്റെ പുതിയ സ്റ്റാമ്പ്: യുക്രേനിയൻ കത്തോലിക്കർക്ക് ആദരം
- സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന് പുതിയ മദര്‍ ജനറൽ
- ലെയോ പാപ്പാ മാൾട്ട റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിറിയം സ്പിറ്റെറിക്കുമായി കൂടിക്കാഴ്ച നടത്തി
- മാർച്ച് 8ന് സമാധാന ദിനമായി ആചരിക്കണമെന്ന് സിസിബിഐയുടെ ആഹ്വാനം

