ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.
തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്നു മഹുവ മൊയ്ത്ര . തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
Trending
- വൈദ്യുതി ഉപയോഗം റെക്കോർഡിൽ
- ബംഗ്ളാദേശിൽ പുതിയ രൂപത; മോൺസിഞ്ഞോർ പോൾ ഗോമസ് പ്രഥമ മെത്രാൻ
- ഹോർമുസ് ഒഴിവാക്കി ചരക്കുനീക്കത്തിനു ഇനി പുതിയ പാതകൾ
- KLCA യ്ക്ക് ഇന്ന് 54 വയസ്സ്; ഇന്ന് സ്ഥാപകദിനം
- കുട്ടികളുടെ സുരക്ഷയിൽ വീഴ്ച; മെറ്റയ്ക്ക് 37.5 കോടി ഡോളർ പിഴ
- നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു
- ആംഗ്ലിക്കൻസഭയുടെ ആദ്യ വനിതാ ബിഷപ്പായി സാറാ മലാലി
- പ്രോലൈഫ് സമിതിയുടെ ദിനാഘോഷം സംഘടിപ്പിച്ചു

