ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.
തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്നു മഹുവ മൊയ്ത്ര . തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
Trending
- അസമിലെ ക്രിസ്ത്യൻ സ്കൂൾ ആക്രമണം; വിഎച്ച്പി, ബജ്റംഗ്ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തു
- കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ കര്മലീത്തരുടെപങ്ക് അദ്വിതീയം: ടി.ജെ വിനോദ് എംഎല്‍എ
- നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഡോണൾഡ് ട്രംപ്
- പ്രിസ്സൺ മിനിസ്ട്രി ഇന്ത്യ; ക്രിസ്മസ് ആഘോഷം
- പ്രധാനമന്ത്രിയെ വിമർശിച്ച് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ്
- ക്രിസ്മസ് ദിനം പ്രവർത്തി ദിനമായി നിർദ്ദേശിച്ച് ഛത്തീസ്ഗഡ് സർക്കാർ
- ദരിദ്രരോടും അവശരോടും ദയകാണിക്കാൻ ആഹ്വാനവുമായ്; പാപ്പയുടെ ക്രിസ്മസ് സന്ദേശം
- ‘ഒപ്താതാം തോസിയൂസ്, പ്രെസ്ബിതെറോറും ഓർദിനിസ്’ എന്നിവയുടെ അറുപതാം വാർഷികത്തിൽ; പൗരോഹിതർക്ക് സന്ദേശം നൽകി പാപ്പാ

