ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.
തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്നു മഹുവ മൊയ്ത്ര . തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
Trending
- അറേബ്യൻ മണ്ണിൽ ആദ്യ ബസിലിക്ക
- കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലി ആരംഭിച്ചു
- ക്രൈസ്തവ പീഡനത്തിനെതിരെ ബിഹാറിൽ നിശബ്ദ റാലി
- രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്രക്ക് തുടക്കം
- സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളിൽ മാരക വിഷവസ്തുക്കൾ
- കുട്ടനാട് ഐക്യദാർഢ്യ ധർണയിൽ വിശ്വാസികൾക്കൊപ്പം ഉപവാസമിരുന്ന് ആർച്ച് ബിഷപ്
- സാർവ്വദേശീയ മലയാള സാഹിത്യം
- സംസ്ഥാനത്ത് ഇന്നും മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്