ഗാസ:വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത് .ഇന്നലെ വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ് വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- ഗഗൻയാൻ ദൗത്യത്തിൻറെ ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ് പരീക്ഷണം വിജയം
- യെമന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം
- ഗാസയ്ക്ക് വേണ്ടി ഇസ്രായേലിൽ പ്രകടനം
- പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു ; 15 പേർക്ക് പരിക്ക്
- ‘വോട്ടർ അധികാർ യാത്ര’ ബുള്ളറ്റിൽ നയിച്ച് രാഹുലും തേജസ്വിയും
- രാജ്യത്ത് 62408.45 കോടിയുടെ സമുദ്രോത്പന്ന കയറ്റുമതി
- ഒഡീഷ മിഷൻ 2033: യേശുവിന്റെ പ്രേഷിത ശിഷ്യരെ വാർത്തെടുക്കാൻ
- വിർച്വൽ അറസ്റ്റിനെതിരെ ബോധവത്കരണവുമായി കേരള പൊലീസ്