കൊല്ലം: സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നു എന്ന പരാതിയുടെ നിജസ്ഥിതി പരിശോധിക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട നടപടി സർക്കാർ പിൻവലിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യൻ മത വിഭാഗത്തെ സംശയമുനയിൽ നിർത്തുന്ന വിവാദ ഉത്തരവിനെതിരേ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ യു ടേൺ.
സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണെന്നാണ് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൽസിപ്പൽ ഡയറക്ടർ പറയുന്നത്. പരാതിയിൽ പൊതുവായി ഒരു വിഷയം പരാമർശിക്കുന്നുവെന്നല്ലാതെ പ്രത്യേകമായ ഒരു സംഭവത്തെ കുറിച്ച് ആധികാരികമായി ഒന്നും തന്നെ പറയുന്നില്ല. അതിനാൽ തുടർനടപടിയെടുക്കേണ്ടെന്ന് അറിയിക്കുന്നതായി പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി. വേണ്ടത്ര അവധാനതയില്ലാതെയുള്ള ഇത്തരം തീരുമാനങ്ങളും പിന്നീടുള്ള പിന്മാറ്റവും ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടിനെയാണ് തുറന്നുകാട്ടുന്നത് .
Trending
- ഒഡീഷ മിഷൻ 2033: യേശുവിന്റെ പ്രേഷിത ശിഷ്യരെ വാർത്തെടുക്കാൻ
- വിർച്വൽ അറസ്റ്റിനെതിരെ ബോധവത്കരണവുമായി കേരള പൊലീസ്
- രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് കെ പി സി സി
- ജനപ്രതിനിധികള്‍ സ്ത്രീകളെ ബഹുമാനിക്കണം- സ്പീക്കർ എ എന്‍ ഷംസീര്‍
- പോഷകാഹാരക്കുറവ്, ഗാസായിലെ കുട്ടികൾ മരണഭീതിയിൽ; സേവ് ദി ചിൽഡ്രൻ സംഘടന
- ഗ്വാട്ടിമാലയിൽ ബൈബിൾ ദിനം ആചരിക്കാൻ തീരുമാനം
- സുവിശേഷവൽക്കരണത്തിൽ എ ഐ യുടെ സ്വാധീനം
- ദാവീദ് ക്രിസ്ത്യാനിയായി