ജയ്പൂര്‍: പിണറായി സര്‍ക്കാരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിരന്തരം വിമര്‍ശനം ഉന്നയിച്ച് ആക്രമിക്കുന്നതിനിടെ കേരള സര്‍ക്കാരിനേയും സിപിഎമ്മിനേയും പുകഴ്ത്തി രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. കേരളത്തില്‍ തുടര്‍ഭരണമുണ്ടായത് സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും മികച്ച പ്രവര്‍ത്തനംകൊണ്ടാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്.70 വര്‍ഷമായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മാറി മാറി ഭരണത്തില്‍ വരുന്നതാണ് രീതി. എന്നാല്‍ ഇത്തവണ അതില്‍ മാറ്റമുണ്ടായി. കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്, അതിനാലാണ് അവര്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയത്. രാജസ്ഥാനിലെ ജനങ്ങളും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒട്ടും പിന്നിലല്ലെന്നും അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷം കൂടമ്പോള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മാറി മാറി പരീക്ഷിക്കുന്ന പ്രവണത ഇത്തവണ അവസാനിക്കും- ഗെഹ്ലോട്ട് പറഞ്ഞു.
Trending
- ലെയോ പതിനാലാമൻ പാപ്പയുടെ വീട് വില്ലേജ് കൗൺസിൽ ഏറ്റെടുക്കുന്നു.
- ബാങ്ക് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിപോലീസ് പിടിയിൽ
- ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം ബിജെപിയെ സഹായിക്കാനുള്ള നീക്കം
- ഫിഫ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം നാളെ മുതല്‍
- 48 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ 300-ലധികം പേരെ കൊന്നൊടുക്കി
- മെക്സിക്കോയിൽ വൈദികന് വേടിയേറ്റു
- കാമറൂൺ ജനത ഭീതിയിൽ; കാമറൂൺ ബിഷപ്സ് കോൺഫറൻസ്
- കോട്ടപ്പുറം രൂപതാദിനാഘോഷവും ഊട്ടുതിരുനാളും ആയിരങ്ങൾ സംബന്ധിച്ചു