ന്യൂഡൽഹി: സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണമെന്നു എൻസിആർടി വിദഗ്ദ സമിതി ശിപാർശ ചെയ്തു . ചരിത്രത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും പാഠഭാഗത്ത് ഉൾപ്പെടുത്തുക.
സമിതി ചെയർപഴ്സൺ സി.ഐ. ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾ അവരുടെ രാജ്യത്തിന് വേണ്ടി ആത്മാഭിമാനവും ദേശസ്നേഹവും വളർത്തിയെടുക്കുമെന്ന് വിദഗ്ദ സമിതി കരുതുന്നു.
ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർഥികൾ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണെന്നും , അവരുടെ വേരുകൾ മനസിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും സി.ഐ. ഐസക്ക് പറഞ്ഞു.
Trending
- ജൂൺ 7 മുതൽ ആഗോള ദൈവകാരുണ്യ കോൺഗ്രസ് ലിത്വാനിയയിൽ
- കണ്ണീരോടെ അൾത്താരയിലെത്തിയ വൃദ്ധനെ ചേർത്തുപിടിച്ച് വൈദികൻ; വീഡിയോ വൈറൽ
- സിറിയൻ ക്രൈസ്തവർക്ക് യഹൂദ സംഘടനയുടെ സഹായം
- സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും
- ‘നവജീവനം’ ഏകസ്ഥ-വിധവ-വിഭാര്യ സംഗമം
- പ്രസംഗ ഭയത്തെ അതിജീവിച്ച 129 പുതിയ നേതൃനിര; KRLCBC എഡ്യൂക്കേഷൻ കമ്മീഷൻ സർട്ടിഫിക്കറ്റ് വിതരണം
- അധ്യാപകർ വഴിമാറി സഞ്ചരിക്കുന്നവരാകണം: ബിഷപ്പ് തെക്കെതേച്ചേരിൽ
- മന്ത്രി വി ശിവൻകുട്ടിയെ വിമർശിച്ച് വിഡി സതീശൻ; സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി

