Browsing: Pope leo

മുപ്പതാമത് സമർപ്പിതരുടെ ആഗോള ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച ലേഖനത്തിൽ സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണമെന്നു ലെയോ പാപ്പ. അന്തസ്സ് മുറിവേൽപ്പിക്കുകയും വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്ത് സമർപ്പിതരുടെ പ്രവാചക സാന്നിധ്യം എന്ന തലക്കെട്ടോടെയാണ് സന്ദേശം. പരീക്ഷണങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട സാഹചര്യങ്ങളിലും, പ്രത്യാശയുടെ അടയാളമായും, സുവിശേഷത്തിന്റെ പ്രേഷിതരായും ജീവിക്കുന്ന സന്യസ്തരെ പാപ്പ നന്ദിയോടെ അനുസ്മരിച്ചു.

“സമാധാനത്തിനായി നമ്മൾ വളരെയധികം പ്രാർത്ഥിക്കണം” ജനുവരി ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച വൈകുന്നേരം പാപ്പായുടെ വിശ്രമ വസതിയായ കസ്തൽ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി ലിയോ പതിനാലാമൻ പാപ്പാ, മാധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകളാണിവ.

ജനുവരി ഇരുപത്തിയെട്ട് ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ, തന്റെ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കായി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ എത്തി. “ദേയി വേർബും” (Dei Verbum) എന്ന ദൈവികവെളിപാടിനെക്കുറിച്ചുള്ള പ്രമാണരേഖയെ ആധാരമാക്കി, “ഒരേ വിശുദ്ധ നിക്ഷേപം. തിരുവെഴുത്തുകളും പാരമ്പര്യവും തമ്മിലുള്ള ബന്ധം” എന്ന പ്രമേയം മുൻനിർത്തി സന്ദേശം നൽകി.

പരിശുദ്ധ സിംഹാസനത്തിന്റെ സഭാകോടതിയായ സേക്രഡ് റോമൻ റോട്ടയുടെ നീതിന്യായ വർഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് റോമൻ റോട്ടയുടെ ഡീൻ ആർച്ച് ബിഷപ്പ് അലഹാൻഡ്രോ അരെല്ലാനോ സംസാരിച്ചു. കോടതിയിൽ സേവനമനുഷ്ഠിക്കുന്നവരുമായി ലിയോ പതിനാലാമൻ പാപ്പാ നടത്തിയ ആദ്യകൂടിക്കാഴ്ച്ച കൂടിയായിരുന്നു, ഉദ്ഘാടനവേള. കോടതിയുടെ വിവിധ പ്രവർത്തനങ്ങളെ ഡീൻ പാപ്പായ്ക്ക് വിശദീകരിച്ചു.

2025 മധ്യത്തോടെ, സംഘർഷം, അക്രമം, പീഡനം അല്ലെങ്കിൽ മറ്റ് കാരണങ്ങൾ കൊണ്ട് ആഗോളതലത്തിൽ 117.3 ദശലക്ഷം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി എന്നാണ് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ UNHCR റിപ്പോർട്ട് ചെയ്തത്, അവരിൽ ഏകദേശം 42.5 ദശലക്ഷം അഭയാർത്ഥികളും ഉൾപ്പെടുന്നു.

പരിശുദ്ധ സിംഹാസനത്തിന്റെ സഭാകോടതിയായ സേക്രഡ് റോമൻ റോട്ടയുടെ നീതിന്യായ വർഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ, കോടതിയിൽ സേവനമനുഷ്ഠിക്കുന്നവരുമായി ആദ്യ കൂടിക്കാഴ്ച്ച നടത്തി. ദൈനംദിന ദൗത്യത്തിൽ ഏവരും സത്യവും സ്നേഹവും പുലർത്തണമെന്ന്, വിശുദ്ധ പൗലോസ് ശ്ളീഹായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ആഹവനം ചെയ്തു.

റോമ രൂപതയുടെ മെത്രാൻ എന്ന നിലയിൽ, ഇടവക സന്ദർശനം നടത്താനും ഇടവക വൈദികരുമായി കൂടിക്കാഴ്ച നടത്തുവാനും ലെയോ പാപ്പ തീരുമാനിച്ചു. ഫെബ്രുവരി പത്തൊൻപതാം തീയതി, പ്രാദേശിക സമയം പത്തുമണിക്ക്, വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽവെച്ചാണ് വൈദികരുമായി ലെയോ പാപ്പ കൂടിക്കാഴ്ച നടത്തുക. ഇതിന് മുന്നോടിയായി റോം രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളിലും പാപ്പ അജപാലന സന്ദർശനങ്ങൾ നടത്തും.

മുഖവും ശബ്ദവും ഓരോ വ്യക്തിയുടെയും സ്വഭാവസവിശേഷതകളാണ്. അവ അവരുടെ ആവർത്തിക്കാനാവാത്ത സ്വത്വം പ്രകടമാക്കുന്നു, മാത്രമല്ല ഓരോ കണ്ടുമുട്ടലിന്റെയും ഘടനാപരമായ നിർമ്മിതിക്ക് സഹായകരവുമാകുന്നു”, ഈ വാക്കുകളോടെയാണ് അറുപതാമത് സാമൂഹ്യസമ്പർക്ക മാദ്ധ്യമദിനത്തിനു ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം ആരംഭിക്കുന്നത്

ജനുവരി മാസം ഇരുപത്തിമൂന്നാം തീയതി, ലക്സംബർഗിലെ രാജകുടുംബാംഗങ്ങളായ ഭരണാധിപൻ ഗില്ലൂം അഞ്ചാമനെയും പ്രഭ്വി സ്റ്റെഫാനിയെയും, അവരുടെ കുട്ടികളെയും  ലിയോ പതിനാലാമൻ സ്വീകരിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ  വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്.

ജനുവരി ഇരുപത്തിയൊന്ന് ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ, തന്റെ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കായി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ എത്തി. “ദേയി വേർബും” (Dei Verbum) എന്ന ദൈവികവെളിപാടിനെക്കുറിച്ചുള്ള പ്രമാണരേഖയെ ആധാരമാക്കി, ‘യേശുക്രിസ്തു, പിതാവിനെ വെളിപ്പെടുത്തുന്നവൻ’ എന്ന ശീർഷകത്തിൽ ദൈവ-മനുഷ്യ ബന്ധത്തിൽ – മധ്യസ്ഥനായ ക്രിസ്തുവിന്റെ പ്രാധാന്യത്തെയാണ് പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു പഠിപ്പിച്ചത്.