Browsing: pope francis

തന്റെ ചിന്തകളിലൂടെ, വിനയത്തിലൂടെ, എളിമയിലൂടെ എല്ലാം ലോകത്തെ വിസ്മയിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ തന്റെ സംഗീതപ്രേമത്തിലൂടെയും ശേഖരത്തിലൂടെയും നമ്മെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.

വലിയനോമ്പിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി ബുധന്‍ ശുശ്രൂഷയില്‍ ആശുപത്രിയിലെ പേപ്പല്‍ ചേംബറില്‍ പങ്കുചേര്‍ന്ന പരിശുദ്ധ പിതാവിന്റെ ശിരസ്സില്‍ കാര്‍മികന്‍ ചാരം പൂശി. തുടര്‍ന്ന് പാപ്പാ ദിവ്യകാരുണ്യം സ്വീകരിച്ചു. രാവിലെ ഗാസാ മുനമ്പിലെ തിരുകുടുംബ ദേവാലയത്തിലെ ഇടവക വികാരി അര്‍ജന്റീനക്കാരനായ മിഷനറി വൈദികന്‍ ഗബ്രിയേല്‍ റോമനെല്ലിയെ പാപ്പാ ഫോണില്‍ വിളിച്ചു സംസാരിക്കുകയും കുറച്ചുനേരം ഔദ്യോഗിക ജോലിയില്‍ മുഴുകുകയും ചെയ്തു.

”തലേന്നതിനെക്കാള്‍ സ്ഥിതി മോശമായി. പാപ്പാ അപകടനിലയില്‍ തന്നെ തുടരുകയാണ്. രക്തത്തിന് ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവു കുറയുന്ന അനീമിയയുമായി ബന്ധപ്പെട്ട് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്ന ത്രോംബോസൈറ്റോപീനിയയും കണ്ടതിനാല്‍ രക്തപ്പകര്‍ച്ച (ബ്ലെഡ് ട്രാന്‍സ്ഫ്യൂഷന്‍) വേണ്ടിവന്നു. കൂടുതല്‍ അളവില്‍ പ്രാണവായുവും നല്‍കേണ്ടതായി വന്നു” – ശനിയാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു.

ഒരാഴ്ചയായി റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ട നിലയില്‍ തുടരുന്നതായി വത്തിക്കാന്‍ വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ”ശാന്തമായി ഉറങ്ങിയ പാപ്പാ രാവിലെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചാരുകസേരയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു” എന്നാണ് വത്തിക്കാന്‍ പ്രസ് ഓഫിസ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ അറിയിച്ചത്.

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ഇറ്റാലിയൻ പ്രധാനമന്ത്രി…

ലോകത്തിലെ പരമശക്തനായ ഭരണാധികാരിയുടെ സ്ഥാനാരോഹണ മഹോത്സവത്തിനിടെ, സുവിശേഷത്തിന്റെ ഹൃദയത്തില്‍ നിന്ന് പ്രവാചക ധീരതയോടെ, എന്നാല്‍ തീയും ഗന്ധകവുമില്ലാതെ സൗമ്യമായി, ആര്‍ദ്രതയോടെയും ആര്‍ജവത്തോടെയും അധികാരത്തോട് സത്യം തുറന്നുപറയുന്നതെങ്ങനെയെന്ന് വാഷിങ്ടണിലെ എപ്പിസ്‌കോപ്പല്‍ സഭയുടെ മേരിആന്‍ എഡ്ഗര്‍ ബഡി എന്ന വനിതാ മെത്രാന്‍ കാണിച്ചുതന്നത് സമഗ്രാധിപത്യ ശക്തികള്‍ക്കെതിരെ പോരാടുന്ന മനുഷ്യസ്നേഹികളെയെല്ലാം ആവേശഭരിതരാക്കുന്ന അനുപമ മാതൃകയാണ്.

വിശുദ്ധ ഫ്രാന്‍സിസ് ഡി സെയില്‍സിന്റെ തിരുനാള്‍ ദിനത്തില്‍ റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച ലോക സമൂഹമാധ്യമ ദിന സന്ദേശം, 2025-ലെ പ്രതായശയുടെ ജൂബിലി വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരും കമ്യൂണിക്കേറ്റര്‍മാരും മാനവികതയുടെ മുറിവുകള്‍ ഉണക്കാനായി പ്രത്യാശയുടെ സംവാദകരാകണമെന്ന് ആഹ്വാനം ചെയ്യുന്നു. സന്ദേശത്തിന്റെ പൂര്‍ണരൂപം: