കാലവർഷം 27ഓടെ എത്തിയേക്കും; 15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്. നാലോ, അഞ്ചോ ദിവസത്തിനകം തെക്കൻ അറബിക്കടൽ, മാലദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യ ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിൽ വ്യാപിക്കും. 27ാം തീയതിയോടെ
ഉണർവ്- ഏകദിന പരിശീലന പരിപാടി നടത്തി
കൊച്ചി : കൊച്ചി രൂപതയിലെ പുതിയ കെ.സി.വൈ.എം. ഭാരവാഹികൾക്കായി ഏകദിന പരിശീലന പരിപാടി “ഉണർവ്” ഫോർട്ട് കൊച്ചി ബിഷപ്സ് ഹൗസിൽ വച്ച് നടന്നു. ഡെലിഗേറ്റ് ഓഫ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി പുതിയ കെ.സി.വൈ.എം. ഭാരവാഹികളെ അഭിസംബോധന ചെയ്തു, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് ആൻ്റൺ OSJ ഭാരവാഹികൾക്ക് നേതൃത്വ പരിശീലന ക്ലാസ് നൽകി, കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡൻ്റ് ടി. എ. ഡാൽഫിൻ കെസിവൈഎം കൊച്ചി രൂപതയുടെ ചരിത്രത്തെ പറ്റി
മുനമ്പം ഭൂ സമരം 212ാം ദിവസത്തിലേക്ക്
വൈപ്പിൻ : 211ാം ദിമുനമ്പം ഭൂ സമരം 212ാം ദിവസത്തിലേക്ക് ഇന്നലെ സരിത മനോജ്, ആശ സന്തോഷ്, ശ്രീദേവി പ്രദീപ്, ആൻറണി ലൂയിസ്, അച്യുതൻവിലാസൻ എന്നിവർ നിരാഹാരമിരുന്നു .നീതിക്കുവേണ്ടിയുള്ള ഈ നിരാഹാര സമരം 211 ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഇല്ലാതെ മുനമ്പം തീരജനതയെ അവഗണിക്കുന്നതിനെതിരെ ഭൂസംരക്ഷണസമിതി രക്ഷാധികാരി ഫാ . ആൻറണി സേവ്യർ തറയിൽ ശക്തമായ ഭാഷയിൽ സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചു.നീതിക്കുവേണ്ടിയുള്ള ഈ സമരം അവകാശങ്ങൾ ലഭിക്കുന്നത് വരെ മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു,
കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ സത്യപ്രതിജ്ഞ നടത്തി
കൊടുങ്ങല്ലൂർ കെ.സി.വൈ.എം. ലാറ്റിൻ സമിതിയുടെ 2025-27 വർഷത്തെ പ്രവർത്തനങ്ങൾ കോട്ടപ്പുറം രൂപത അധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പോൾ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിതറ OSJ ആമുഖ പ്രഭാഷണവും KRLCBC ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ അനുഗ്രഹ പ്രഭാഷണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷെറിൻ കെ. ആർ. സ്വാഗതം ആശംസിച്ചു. കെസിവൈഎം കോട്ടപ്പുറം സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ
ലാളിത്യവും മിഷനറി അനുഭവങ്ങളും പുതിയ പാപ്പയെ വ്യത്യസ്തനാക്കുന്നു: ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി: ലാളിത്യവും മിഷനറി പ്രവർത്തനങ്ങളിലുള്ള ആഴമേറിയ അനുഭവങ്ങളും പുതിയ പാപ്പയെ വ്യത്യസ്തനാക്കുന്നു. ദരിദ്രരോടുള്ള സ്നേഹവും സഭയുടെ സാർവത്രിക ദൗത്യത്തിലുള്ള ഉറച്ച വിശ്വാസവും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കയിലെ അദ്ദേഹത്തിൻ്റെ മിഷൻ പ്രവർത്തനങ്ങളും സർവ്വോപരി അഗസ്റ്റീനിയൻ സഭയുടെ തലവൻ എന്ന നിലയിൽ അദ്ദേഹം കാഴ്ചവച്ച സ്നേഹ മനോഭാവവും പ്രത്യേകമായി വരാപ്പുഴ അതിരൂപതിൽ അദ്ദേഹം നടത്തിയ സന്ദർശനങ്ങളും ഏറെ വിലമതിക്കപ്പെട്ടതാണ്. വരാപ്പുഴ അതിരൂപത അധ്യക്ഷൻ എന്ന നിലയിൽ ലിയൊ പതിനാലാമൻ പാപ്പയ്ക്ക്, അദ്ദേഹത്തിൻ്റെ സാർവത്രിക ഇടയ ദൗത്യത്തിന് എല്ലാ
ലിയോ പതിനാലാമൻ പാപ്പ – സാമൂഹിക നീതിയുടെ പ്രചാരകൻ
ആർച്ചബിഷപ് വർഗീസ് ചക്കലാക്കൽ (പ്രസിഡന്റ് KRLCBC & KRLCC ) ആഗോള കത്തോലിക്ക സഭയുടെ ഇടയ ശ്രേഷ്ഠനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായ്ക്ക് കേരള ലത്തീൻ സഭയുടെ പ്രാർത്ഥനാ മംഗളങ്ങൾ നേർന്ന് കേരള ലത്തീൻ സഭയുടെ അദ്ധ്യക്ഷനും കെആർഎൽസിസി പ്രസിഡണ്ടുമായ ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. നീതിക്കായി പോരാടുന്നവർക്കും ദരിദ്രർക്കുമായി സഭ നിലനില്‍ക്കുമെന്നു വ്യക്തമാക്കിയാണ് ലിയോ എന്ന പേര് പാപ്പ സ്വീകരിക്കുന്നത്. കലുഷിതമായ ലോക സാഹചര്യങ്ങളിൽ ഫ്രാൻസിസ് പാപ്പായുടെ പാതയിൽ തന്നെ പുതിയ പാപ്പായും യാത്ര തുടരുന്നുവെന്ന്
സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്
മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ്
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ ചേന്പറിൽ നടക്കുന്ന പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ ഇംപയേഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപയേഡ്) ഫലവും പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. ഫലപ്രഖ്യാപനത്തിനു പിന്നാലെ വൈകുന്നേരം നാലു മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://e xamresults.kerala. gov.in, https://kbpe. kerala. gov.in, https:// results.digilocker.kerala.gov.in,
സ്വര്‍ണ വില കുതിപ്പ് തുടരുന്നു
കൊച്ചി :സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഇന്നും വര്‍ധന രേഖപ്പെടുത്തിയതോടെ തുടർച്ചയായ നാലാം ദിനവും പൊന്നിൻവില ഉയരുകയാണ്. പവന് 440 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് വില 73,040 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,130 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച മുതൽ വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 2,000 രൂപയാണ് വര്‍ധിച്ചത്.
എസ്എസ്എൽസി പരീക്ഷാഫലം നാളെ
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പിന്നാലെ പുറത്തുവിടും. മുൻ