- നോമ്പുകാലം സമാധാനത്തിനും സഹവർത്തിത്വത്തിനുമായി കൈകോർക്കാം: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ
- കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; ഫലപ്രഖ്യാപനം മെയ് 4ന്
- ബി ഇ സി സംഗമം നടത്തി
- കെ.എൽ.എം. വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചു
- പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ
- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
Browsing: India
മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾപ്പെടെ, മതസ്വാതന്ത്ര്യത്തിനെതിരായ നിയമങ്ങൾ പിൻവലിക്കണമെന്നും, ന്യൂനപക്ഷ അവകാശങ്ങൾ പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സംയുക്തമെത്രാൻസമിതി. ഫെബ്രുവരി നാലുമുതൽ പത്തുവരെ തീയതികളിൽ, ബാംഗ്ലൂരിൽ നടന്ന മുപ്പത്തിയേഴാമത് പ്ലീനറി സമ്മേളനത്തിന്റെ അവസാനത്തിൽ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് രാജ്യത്ത് ക്രൈസ്തവർ ഉൾപ്പെടെ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സഭാനേതൃത്വം സംസാരിച്ചത്.
വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി വിവിധ മേഖലകളിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിക്കൊണ്ടിരിക്കുന്നത് നിസ്‌തുല സേവനമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ. സിബിസിഐ ജനറൽ ബോഡി സമ്മേളനത്തിൻ്റെ ഭാഗമായി ഇന്നലെ ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌കാരദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പുരസ്‌കാര ജേതാവുകൂടിയായ സാംഗ്‌മ.
ബെംഗളൂരുവിൽ നടന്ന ബിരുദദാന ചടങ്ങിൽ ലോകമെമ്പാടുമുള്ള 264 പേർ കാനൻ നിയമത്തിൽ ഡിപ്ലോമ നേടി. ഫാ. സ്റ്റീഫൻ ആലത്തറ, ഫാ. മെർലിൻ റെഞ്ചിത്ത് അംബ്രോസ് എന്നിവരുടെ സാന്നിധ്യത്തിൽ, സിസിബിഐ കാനൻ ലോ കമ്മീഷൻ ചെയർമാനായ മധുര അതിരൂപതയുടെ ആർച്ച് ബിഷപ്പ് എസ്. ആന്റണിസാമിയാണ് ഡിപ്ലോമ നൽകിയത്.
മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ ജെഡി അക്കാദമി ഓഫ് എക്സലൻസ് ( JDAX) ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. 2026-27 യുപിഎസ്സി സിവിൽ സർവീസസ് പ്രോഗ്രാമിലേക്കുള്ള പ്രവേശനവും അർഹരായ ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണ സ്കോളർഷിപ്പുകളും ഇപ്പോൾ ലഭ്യമാണ്. 2021-22 വർഷത്തിൽ ആരംഭിച്ച JDAX, വിദഗ്ദ്ധ ഫാക്കൽറ്റി മാർഗ്ഗനിർദ്ദേശം, കർശനമായ വിലയിരുത്തലുകൾ, പരീക്ഷ പരിശീലനങ്ങൾ, തുടർച്ചയായ ടെസ്റ്റുകൾ, വ്യക്തിഗത മെന്ററിംഗ് എന്നിവ പ്രൊഫഷണലായി നൽകിക്കൊണ്ട് അസാധാരണ പരിശീലനം വാഗ്‌ദാനം ചെയ്യുന്നു.
രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനം. സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന രണ്ടാം ദിന ചർച്ചയില്‍ പ്രധാനമായും കേന്ദ്രീകരിച്ചത് സഭൈക്യം, സഭയുടെ ദൗത്യം, രാജ്യവുമായുള്ള സഭയുടെ ഇടപെടൽ, രാജ്യത്തു സഭ നേരിടുന്ന പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളായിരുന്നു.
കിഴക്കൻ ഇന്ത്യയിലെ 22 ദശലക്ഷം നിവാസികളുള്ള, കൊൽക്കത്തയിലെ നഗരത്തിൽ, ഏറ്റവും ദരിദ്രരും ദുർബലരുമായവരുടെ പിന്തുണയും പരിശീലനവും ഉറപ്പാക്കാനും, യുവാക്കളുടെ വിദ്യാഭ്യാസത്തിനും, കുട്ടികളുടെ സംരക്ഷണത്തിനും മറ്റു സാമൂഹിക സേവനങ്ങൾക്കുമായി സലേഷ്യൻ സമൂഹം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നൂറു വർഷങ്ങൾ പൂർത്തിയാവുകയാണ്.
ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) 37-ാമത് ജനറൽ അസംബ്ലി 2026 ഫെബ്രുവരി 4 മുതൽ 10 വരെ ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. ദ്വിവത്സര യോഗത്തിൽ ഇന്ത്യയിലെ, മൂന്നു റീത്തുകളിലും ഉള്ള 174 രൂപതകളിലെ കത്തോലിക്കാ മെത്രാന്മാർ പ്രാർത്ഥനയിലും, ധ്യാനത്തിലും, ദേശീയ, സഭാ പ്രാധാന്യമുള്ള വിഷയങ്ങളിൽമേലുള്ള ചർച്ചകളിലും പങ്കെടുക്കും.
ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി കൊണ്ടുവന്ന നിയമം കോടതികളിൽ തിരിച്ചടി നേരിടുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഈ നിയമപ്രകാരം പൂർണ്ണമായ വിചാരണ നടന്ന അഞ്ച് കേസുകളിലും പ്രതികളെ കോടതി വെറുതെവിട്ടു.
മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ബാരാമതിയില്‍ നടന്ന വിമാനാപകടത്തില്‍ അന്തരിച്ചതില്‍ ബോംബെ അതിരൂപത ആര്‍ച്ച്ബിഷപ് ജോണ്‍ റോഡ്രിഗസ് അഗാദമായ ദുഃഖം രേഖപ്പെടുത്തി.
ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ വ്യാപാര-സുരക്ഷാ കരാറുകളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പുവച്ചു. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
