- നോമ്പുകാലം സമാധാനത്തിനും സഹവർത്തിത്വത്തിനുമായി കൈകോർക്കാം: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ
- കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; ഫലപ്രഖ്യാപനം മെയ് 4ന്
- ബി ഇ സി സംഗമം നടത്തി
- കെ.എൽ.എം. വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചു
- പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ
- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
Browsing: Vishudha Veedhi
പ്രാര്‍ഥന, ഉപവാസം, ദാനധര്‍മ്മം എന്നീ ത്രിവിധ പുണ്യങ്ങളിലൂടെ ഉത്ഥിതനായ മിശിഹായെ സ്വീകരിക്കാന്‍ സഭ നമ്മെ ഒരുക്കുന്ന കൃപയുടെ കാലമാണല്ലോ വലിയ നോമ്പ്. എന്നാല്‍, ഈ നാല്‍പ്പതു ദിനങ്ങളിലെ ആത്മീയ ചൈതന്യം ലിറ്റര്‍ജിക്കല്‍ കലണ്ടറിന് അപ്പുറം, നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതാണ് ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ലക്ഷ്യം. കേവലം ഒരു കാലഘട്ടത്തില്‍ ഒതുങ്ങിനില്‍ക്കാതെ, ഹൃദയത്തില്‍ ഒരു ‘നിരന്തര നോമ്പ്’ എപ്രകാരം കാത്തുസൂക്ഷിക്കാം എന്ന് നമുക്ക് ചിന്തിക്കാം.
ദൈവോന്മുഖവും പരോന്മുഖവുമായ സ്‌നേഹത്തില്‍ അധിഷ്ഠിതമായ 40 ദിനരാത്രങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് തപസ്സുകാലം. തമ്പുരാനോട് ചേര്‍ന്നിരിക്കുവാന്‍ ക്ഷണിക്കുന്ന വിരുന്നാണിത്. ബിഷപ്പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ പറയുന്നത് ഇപ്രകാരമാണ്. നാം നമ്മുടെ ഉള്ളില്‍ നിന്ന് രണ്ട് സ്വരമാണ് കേള്‍ക്കുക. The voice of conscience and the voice of concupiscience. മനസ്സാക്ഷിയുടെ സ്വരവും ജഡികതയുടെ സ്വരവും. മനസ്സാക്ഷിയുടെ സ്വരം കേട്ട് അതനുസരിച്ച് ജീവിച്ചാല്‍ നാം ദൈവിക മനുഷ്യരാകും. എന്തുകൊണ്ടായിരിക്കാം നാം ഈ രണ്ട് സ്വരവും കേള്‍ക്കുക? കാരണം മനുഷ്യനില്‍ ആത്മാവും ശരീരവും ഉണ്ട്. ആത്മാവ് ദൈവത്തിനുവേണ്ടി ആഗ്രഹിക്കുമ്പോള്‍ ശരീരം ജഡികസുഖം ആഗ്രഹിക്കും.
വേദനിക്കുന്നവരുടെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ വൈദികന്‍ എന്നാണ് തിയോഫിനച്ചനെ വിശേഷിപ്പിക്കാറുള്ളത്. ധന്യപദവിലേക്ക് ഉയര്‍ന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ എന്ന ബഹുമതിയും തിയോഫിനച്ചന് ഇനി സ്വന്തം. ജീവിതകാലത്തുതന്നെ തിയോഫിനച്ചന്‍ എല്ലാവരുടെയും വല്യച്ചനായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്.
ഫാ. തിയോഫിന്റെ സന്ന്യാസ ജീവിതം ഫ്രാന്‍സിസ്‌കന്‍ ആത്മീയതയില്‍ അടിയുറച്ചതായിരുന്നു. ‘തിയോഫിന്‍’ എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ വെളിപാട്’ എന്നാണ്, ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം
ജനലക്ഷങ്ങളുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കികൊണ്ട്, കഴിഞ്ഞ ഏതാനും വര്‍ഷം കേരളത്തിന്റെ നാനാഭാഗത്തും, ചുറ്റി സഞ്ചരിച്ചിരുന്ന താപസ ശ്രേഷ്ഠനായ റവ. ഫാ. തിയോഫിന്‍ ഇന്നലെ ദിവംഗതനായി. അദ്ദേഹത്തിന്റെ മൃതദേഹസംസ്‌കരണം വരാപ്പുഴ മെത്രാപോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് അട്ടപ്പേറ്റി തിരുമേനിയുടെ പ്രധാന കര്‍മ്മികത്വത്തില്‍ ഇവിടെ അടുത്ത് പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയില്‍ നടത്തപ്പെട്ടു.
എറണാകുളത്ത് പൊന്നുരുന്നി എന്ന ഗ്രാമീണമേഖലയുടെ ആത്മീയ ചൈതന്യമായിരുന്ന ദൈവദാസന്‍ ഫാ. തിയോഫിന്‍ കപ്പുച്ചിനെ ലെയോ പാപ്പാ 2026 ഫെബ്രുവരി 21ന് ‘ധന്യന്‍’ (ഢലിലൃമയഹല) എന്ന പദത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ക്രിസ്തുവിനോടുള്ള അചഞ്ചലമായ ഭക്തിയും പാവപ്പെട്ടവരോടുള്ള കരുണയും വഴി ജീവിതകാലത്തുതന്നെ വിശുദ്ധിയുടെ പരിമളം പരത്തിയ വ്യക്തിത്വമായിരുന്നു തിയോഫിനച്ചന്റേത്.
കോട്ടപ്പുറം രൂപതയ്ക്ക് ആത്മാഭിമാനം പകരുന്ന ആത്മീയ തേജസ്സായ ദൈവദാസൻ തിയോഫിൻ കപ്പുച്ചിനച്ചൻ കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ ഇട്ടിചെറിയ ജോർജ് – അന്ന ദമ്പതികളുടെ ഒമ്പത് മക്കളിൽ ആറാമനായി 1913 ജൂലൈ 20 ന് ജനിച്ചു. മൈക്കിൾ എന്ന പേരാണ് ജ്ഞാനസ്നാനാവസരത്തിൽ നല്കപ്പെട്ടത്.
വത്തിക്കാനിൽ നിന്നുള്ള വിശ്വാസപ്രബോധനസംബന്ധ മന്ത്രാലയം പരിശുദ്ധ കന്യകമറിയത്തെക്കുറിച്ച് ഒരു പ്രബോധനം പുറപ്പെടുവിച്ചു: മാതർ പോപുലി ഫിഡെലിസ് എ ഡോക്ട്രിനൽ നോട്ട്:
”ഓൺ സം മേരിയൻ ടൈറ്റിൽസ് റിഗാർഡിംഗ് മേരീസ് കോ-ഓപ്പറേഷൻ ഇൻ ദ വർക്ക് ഓഫ് സാൽവേഷൻ” ‘ (വിശ്വസ്തജനത്തിന്റെ മാതാവ്: രക്ഷാകരപ്രവൃത്തിയിൽ മറിയത്തിന്റെ സഹകരണം സംബന്ധിച്ച ചില നാമങ്ങളെക്കറിച്ചുള്ള ഒരു പ്രബോധനക്കുറിപ്പ്) (എംപിഎഫ് എന്ന് തുടർന്ന്). ഈ കുറിപ്പ് 2025 ഒക്ടോബർ ഏഴാം തീയതി പരിശുദ്ധപിതാവ് ലെയോ പാപ്പാ അംഗീകരിച്ചിരുന്നു.
ണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ 800-ാം വാർഷികമാണിത്. പരിശുദ്ധപിതാവ് ലെയോ പതിനാലാമൻ പാപ്പാ ആഗോള സഭയിൽ 2026 ജനുവരി 10-ാം തിയതി മുതൽ 2027 ജനുവരി 10-ാം തിയതി വരെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പുണ്യവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവിൽ സമ്പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സുവർണ്ണാവസരം നല്കിയിരിക്കുന്നു. ക്രിസ്തുനാഥനോടുള്ള ആഴമായ സ്നേഹത്താൽ നിറഞ്ഞു ദാരിദ്ര്യാരൂപി ജീവിത വ്രതമാക്കിയ ഈ വിശുദ്ധൻ കാലാതീതമായി ഇന്നും മനുഷ്യഹൃദയങ്ങളിൽ ജ്വലിച്ചു നില്ക്കുന്നു.
ഒരു കൊച്ചു പെൺകുട്ടിക്ക്, ദൈവം കനിഞ്ഞരുളിയ ഭാഗ്യം കൊണ്ടു മാത്രം പരിശുദ്ധ പാപ്പായോട് ചേർന്ന് നിൽക്കാൻ കിട്ടിയ ഓർമ്മകളാണ്. കത്തീഡ്രൽ ഇടവകാംഗമായ അഡ്വ: ആന്റണി ബെനഡിക്ട് ആണ് അപൂർവ്വ ഭാഗ്യത്തിന്റെ ഈ ഓർമ്മകൾ പങ്കുവെച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
