Browsing: Editorial

പാര്‍ട്ടിയിലോ ഇടതുമുന്നണിയിലോ ഭരണസംവിധാനത്തിലോ നിയമസഭയിലോ ഒരിടത്തും തിരുത്തപ്പെടാത്ത രാജ്യത്തെ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് ‘സുപ്രീം ലീഡര്‍’ എന്ന ഭാവത്തില്‍ സ്വേച്ഛാധിപത്യത്തിന്റെയും അമിതാധികാരപ്രമത്തതയുടെയും ധാര്‍ഷ്ട്യത്തിന്റെയും മാടമ്പിത്തരത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജനവിരുദ്ധതയുടെയും പ്രതീകമായി മാറിയ പിണറായി വിജയനെ അധികാരഭ്രഷ്ടനാക്കാന്‍ ജനാധിപത്യകേരളത്തോടൊപ്പം സ്വന്തം പാര്‍ട്ടി

യുപി സിംഘം (സിംഹം) എന്നു സ്വയം വിശേഷിപ്പിക്കുന്ന, ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ വീരശൂരപരാക്രമിയായ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ് അജയ് പാല്‍ ശര്‍മ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കേന്ദ്ര ഇലക് ഷന്‍ കമ്മിഷന്‍ സൗത്ത് 24 പര്‍ഗനാസിലേക്ക് നിയോഗിച്ചിട്ടുള്ള പ്രത്യേക പൊലീസ് നിരീക്ഷകന്‍ എന്ന റോളില്‍ ഡയമണ്ട് ഹാര്‍ബര്‍ മേഖലയിലെ ഫാല്‍ടാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഹാംഗീര്‍ ഖാന്റെ വീട്ടുകാരെ വിരട്ടുന്നതിന്റെ വീഡിയോ ദൃശ്യം രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്‍പുള്ള രാഷ് ട്രീയ വെടിക്കെട്ടുകലാശത്തിലെ ഒരു സാംപിള്‍ അമിട്ടാണ്

നാരീ ശക്തി, നാരീ വന്ദന്‍ എന്ന കാറലും മുറവിളിയുമായി ഈ തിരഞ്ഞെടുപ്പ് സീസണിലെ ഏറ്റവും അപ്രതീക്ഷിത വമ്പന്‍ ഹിറ്റായ അസംബന്ധ രാഷ് ട്രീയ നാടകം പൊലിപ്പിക്കുകയാണ് ബിജെപി.

ക്രൂരമായ അടിച്ചമര്‍ത്തലുകളെയും രക്തസാക്ഷിത്വങ്ങളെയും അതിജീവിച്ചാണ് സഭയും സത്യത്തിന്റെ ശബ്ദവും വളര്‍ന്നു വന്നത്. റോമന്‍ ചക്രവര്‍ത്തിമാര്‍ക്കും ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കും മുന്നില്‍ പതറാതെ നിന്ന വിശ്വാസദാര്‍ഢ്യത്തിന്റെ പിന്‍തലമുറക്കാര്‍ക്ക് നേരെ ഇന്ന് ലോകശക്തികളുടെ തലവന്‍ ആക്രോശിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. ഭൂമിയില്‍ പതിക്കുന്ന ബോംബുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ഒന്നുണ്ട്, അത് മനുഷ്യന്റെ സ്വതന്ത്രമായ ചിന്തയും നീതിക്കുവേണ്ടിയുള്ള ദാഹവുമാണ്. തെളിവുകളേക്കാള്‍ മുമ്പേ ആയുധങ്ങള്‍ സംസാരിക്കുന്ന ഈ കാലഘട്ടത്തില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധികള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.

കോണ്‍ഗ്രസിനെ തുടച്ചുനീക്കിയാലേ ഒരു ഹിന്ദു രാഷ് ട്രം സ്ഥാപിക്കാന്‍ കഴിയൂ എന്ന വിശ്വാസം മോദിക്കുണ്ട്. കേരളത്തിലെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യമൂല്യങ്ങളും മതേതരത്വവും ന്യൂനപക്ഷ അവകാശങ്ങളും സാമൂഹ്യനീതിയും സംരക്ഷിക്കാനുള്ള രാഷ് ട്രീയ ഉത്തരവാദിത്വവുമാണെന്ന് ഓര്‍ക്കുക. ദേശീയ രാഷ് ട്രീയത്തിന് വലിയ സന്ദേശം നല്‍കും ഇവിടത്തെ ജനവിധി.

ഇറാനിലെ യുദ്ധത്തിന്റെയും പ്രത്യാക്രമണങ്ങളുടെയും ആഘാതങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളിലെയും നാട്ടിന്‍പുറത്തെയും അടുക്കളകളെയും ഭക്ഷണശാലകളെയും പണിശാലകളെയും ബാധിക്കുന്ന പാചകവാതകക്ഷാമത്തിനും ഇന്ധനവിലക്കയറ്റത്തിനും തൊഴില്‍നഷ്ടത്തിനും സമ്പദ് വ്യവസ്ഥയുടെ താളംതെറ്റലിനും ഇടയാക്കുകയും, ആറു ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷകണക്കിന് പ്രവാസി ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും കടുത്ത അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുകയും, ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍ ഡോളറുമായുള്ള വിനിമയത്തില്‍ 94 രൂപ നിരക്കിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യത്തിലും, രാജ്യം ഭരിക്കുന്ന ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയ അജന്‍ഡയില്‍ മതപരിവര്‍ത്തന നിരോധനത്തിന്റെയും ഏകീകൃത സിവില്‍ കോഡിന്റെയും ആഖ്യാനത്തിന് അടിയന്തര പ്രാധാന്യം നല്‍കി മുന്നേറുകയാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ കണ്ണഞ്ചിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുകളും എഐ മായിക മിനുക്കുപണികളുടെ പൊലിമയുള്ള വീഡിയോ ക്ലിപ്പുകളും തട്ടുതകര്‍പ്പന്‍ പ്രചാരണതന്ത്രങ്ങളുമൊക്കെയായി ഇടതുമുന്നണി തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കുമ്പോള്‍, എറണാകുളം ജില്ലയില്‍ വൈപ്പിന്‍ നിയമസഭാ മണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ മുനമ്പം കടപ്പുറത്തെ ‘വഖഫ് തര്‍ക്കഭൂമിയില്‍’ കൊടിയ അന്യായത്തിന് ഇരകളായ 610 കുടുംബങ്ങളുടെ – കടല്‍മത്സ്യബന്ധന പാരമ്പര്യമുള്ളവരാണ് ഇവരിലേറെയും – വ്യാകുലങ്ങള്‍ക്കു മുമ്പില്‍ ഈ ഭരണകൂടം കളിച്ച കപടനാടകവും ജനവഞ്ചനയും തിരിച്ചറിയാന്‍ കഴിയുന്നവരുടെ രാഷ് ട്രീയ പ്രതികരണം എന്താകണം?

പത്തു വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി കേരളത്തെ മദ്യവിമുക്തമാക്കുമെന്നാണ് 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍ വരെ നിലവാരമുള്ള ഹോട്ടലുകളിലെ 730 ബാറുകള്‍ അക്കൊല്ലം അടച്ചുപൂട്ടി. സര്‍ക്കാരിന്റെ ബെവറിജസ് കോര്‍പറേഷന്‍ വക ചില്ലറ വില്പനശാലകള്‍ 10 ശതമാനം വീതം ഓരോ കൊല്ലവും നിര്‍ത്തലാക്കുന്നതിനു പ്രാരംഭമായി 39 ഔട്ട്ലെറ്റുകളും അടച്ചു. മദ്യവില്പന വിലക്കപ്പെട്ട ‘ഡ്രൈ ഡേ’ പട്ടികയില്‍ ഞായറാഴ്ചകളും ഉള്‍പ്പെടുത്തി.

ഇറാനിലെ ജനങ്ങള്‍ക്ക് ‘സ്വാതന്ത്ര്യം’  വാഗ്ദാനം ചെയ്ത്, ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും പ്രതിരോധമന്ത്രിയും ഇസ് ലാമിക റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറും സേനാ മേധാവിയുമടക്കം ഉന്നതരുടെ വലിയൊരു ശ്രേണിയെയും ഒറ്റയടിക്ക് ടെഹ്റാനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊന്നൊടുക്കി അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തുടങ്ങിവച്ച യുദ്ധത്തിന്റെ വ്യാപകമായ ദുരന്താഘാതത്തില്‍ ഗള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യയും മാത്രമല്ല, ഓരോ പ്രവാസിജീവിതവും ഉലയുകയാണ്.

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരമാര്‍ഗങ്ങളും ക്ഷേമപദ്ധതികളും നിയമഭേദഗതികളും മറ്റും നിര്‍ദേശിക്കാനുമായി ഒന്നാം പിണറായി സര്‍ക്കാര്‍ 2020 നവംബറില്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പുതന്നെ തത്വത്തില്‍ അംഗീകരിക്കാനും കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചത് ശുഭാവഹമാണ്.