- ഉയർന്ന താപനില : 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
- പാചക വാതക പ്രതിസന്ധിയിൽ മത്സ്യതൊഴിലാളികളും
- ലത്തീൻ സഭ വർഗീയത പറയുന്നവരല്ല ;വി ഡി സതീശൻ
- ബിഷപ് സെല്‍വരാജന്റെ മെത്രാഭിഷേകത്തിന്റെഒന്നാം വാര്‍ഷികം മാര്‍ച്ച് 25-ന്
- ക്രൈസ്തവര്‍ വിവേചനം നേരിടുന്നു, മുസ്ലീം വിഭാഗത്തിന് കൂടുതല്‍ വിലപേശല്‍ ശേഷി ജസ്റ്റിസ് ജെ. ബി. കോശി
- പ്രമുഖ മിഷണറി സന്ന്യാസിനിമദര് മേരി റോസ് ഥാപ്പ അന്തരിച്ചു
- ബിഷപ് ജെറോം ദാസ് അന്തരിച്ചു
- മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന യുദ്ധത്തെ ശക്തമായി അപലപിച്ച് പാപ്പാ
Browsing: Books
1975 നെ ഇന്ത്യ അടയാളപ്പെടുത്തുന്നത് രാജ്യത്തെ അടിയന്തരാവസ്ഥക്കാത്തെ തുടക്കംകൊണ്ടാണ്. എന്നാല്‍ ആ ഇന്ത്യയില്‍ 1975ല്‍ ആരംഭിച്ച് അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ച ഒരു ജീവചരിത്രപുസ്തകമുണ്ട്. നവീന്‍ ചൗള എഴുതിയ മദര്‍ തെരേസ. പുസ്തകം വായിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ഹൃദയത്തില്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയ്ക്ക് പുതിയ വിശേഷണം നല്കി; ജീവിക്കുന്ന വിശുദ്ധ.
299 അംഗങ്ങളാണ് ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണ സഭയില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരു കത്തോലിക്ക വൈദികനും അംഗമായിരുന്നു; ഫാ. ജെറോം ഡിസൂസ.
ജീവിതത്തെ സാര്‍ത്ഥകമാക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്തുദാസ് നല്കുന്ന ഉത്തരം വിവരിക്കാന്‍ ഉതകുന്ന വാക്കുകളുടെ അതിശേഖരം എന്നില്‍ ഇല്ല. എന്നാല്‍ ‘ദൈവത്തിന്റെ വഴി’ എന്ന് നാമകരണം ചെയ്തിട്ടുള്ള പി. ദേവദാസ് രചിച്ചിട്ടുള്ള പുസ്തകം ആഴത്തില്‍ മോണ്‍. ക്രിസ്തുദാസിന്റെ ജീവിതയാത്ര അടയാളപ്പെടുത്തുന്നു.
ബൈബിളിന്റെ വെളിച്ചത്തില്‍ ചരിത്രവും മിത്തും സംസ്കാരവും കൂട്ടിക്കലര്‍ത്തി മനോഹരമായ ഭാഷയില്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് കഥകള്‍ പറയുന്നു.
മുതിര്‍ന്ന രാഷ്രീയനേതാവായ പ്രഫ. കെ.വി തോമസ് മാഷിന്റെ കുമ്പളങ്ങിക്കഥകള്‍ (മൂന്നാം ഭാഗം) പുറത്തുവന്നു. കൊച്ചിയിലെ തന്നെ ആദ്യത്തേതെന്നു പറയാവുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാലയം (സെന്റ് പീറ്റേഴ്സ് സ്കൂള്‍) പകര്‍ന്നുനല്‍കിയ അറിവും പോര്‍ച്ചുഗീസ് കോളനിയും നാരായണഗുരുവും ക്രൈസ്തവ മിഷണറിമാരും സമ്പന്നമാക്കിയ സാംസ്കാരിക പൈതൃകവുമാണ് ദ്വീപു നിവാസികളായിരുന്ന കുമ്പളങ്ങിക്കാരുടെ അടിത്തറ.
ചിലരുടെ സംഭാവനകള്‍ കാലാതീതമാണ്. അതിന്റെ ഫലം നമ്മള് അനുഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അതിനു കാരണക്കാരായവരെ പലപ്പോഴും നമ്മള് ഓര്‍ക്കാറില്ല. മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലിന്റെ പേരും അക്കൂട്ടത്തില്‍ പെടുത്താമെന്ന് എനിക്കു തോന്നുന്നു.
മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ കൈയൊപ്പു ചാര്‍ത്തിയ 28 പ്രമുഖരാണ് പുസ്തകത്തില്‍ ഇടം നേടിയിട്ടുള്ളത്. എം.ടി , തോമസ് ജേക്കബ്, എ.കെ. ദാസ്, എസ്. ജയചന്ദ്രന്‍നായര്‍, വീസി, കെ.കോയ, കെ. ഭാസ്ക്കരന്‍, അബു, കമല്‍റാം സജീവ്, പ്രഭാവര്‍മ്മ, കൈതപ്രം, ജോണ്‍ സാമുവല്‍ എന്നിവരാണ് അതില്‍ പ്രമുഖര്‍.
അര്‍ണോസ് പാതിരി കേരളത്തില്‍ എത്തിയ കാലഘട്ടം ചരിത്രപ്രധാനമാണ്. പൂന്താനവും ചെറുശ്ശേരിയും എഴുത്തച്ഛനും സൃഷ്ടിച്ച കാവ്യമാതൃകകളെ പിന്‍പറ്റിയാണ് പാതിരി തന്റെ രചനാലോകത്ത് ചുവടുവച്ചതെങ്കിലും തന്റേതായ സാഹിത്യരചനാസരണി അദ്ദേഹം രൂപപ്പെടുത്തി. അതുകൊണ്ടാണ് വിദേശീയരായ ക്രിസ്ത്യാനികളില്‍ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പ്രശോഭിക്കുന്നത് അര്‍ണോസ് പാതിരിയാണ് എന്ന് ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികം നവംബര്‍ 26ന് രാജ്യം ആഘോഷിച്ചു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 75 രൂപയുടെ നാണയം പ്രകാശിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. 75
Subscribe to Updates
Get the latest creative news from FooBar about art, design and business.
