- MOTHER ELISVA BEATIFICATION
- പ്രത്യാശ എന്നാൽ സാക്ഷ്യം വഹിക്കുക എന്നതാണെന്ന് പാപ്പാ
- മുനമ്പം ഭൂസമരം 393 )൦- ദിനത്തിലേക്ക്
- കോഴിക്കോട് ഭൂചലനം: ഭൂമികടിയിൽനിന്ന് നേരിയ ശബ്ദമുണ്ടായതായി പ്രദേശവാസികൾ
- കൈ മുറിച്ച് മാറ്റിയ ഒമ്പത് വയസുകാരിക്ക് സർകാർ സഹായം
- വല്ലാര്‍പാടത്ത് പുണ്യമഹോത്സവം, തെദേവും ആലപിച്ച് കേരളസഭ
- സുകൃതവനിയിലെ സൂര്യകാന്തിപൂവ്
- വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ ന്യായപ്രമാണങ്ങള്‍
Browsing: Books
കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു സംഭവം നടന്നിരിക്കുന്നു. ആനിമസ്ക്രീനെ കുറിച്ച് ഒരു പുസ്തകം പുറത്ത് വന്നിരിക്കുന്നു. ഇന്ത്യന്‍ഭരണഘടന രൂപപ്പെട്ടത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് അതില്‍ ഒപ്പുവെച്ച ധീര വനിത ആനി മസ്ക്രീന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകൃതമാകുന്നത്. അതാകട്ടെ ആ മഹതിയുടെ മരണശേഷം 62 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.
ചിരകാലപരിചിതരും സദാ നമ്മുടെ കൂടെ നടക്കുന്നവരും ആയ ചിലരുടെ വലിപ്പം നമ്മള് വേണ്ടത്ര അറിയണമെന്നില്ല ഇതില്‍ അധ്യാപകരാണ് ഭാഗ്യവാന്മാര്; കാരണം അവരെക്കുറിച്ച് പറയാനും അവരുടെ മഹത്വം വര്‍ണിക്കാനും എന്നും ശിഷ്യര്‍ ഉണ്ടാകും. അങ്ങനെയുള്ള അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിച്ച ആള് കൂടി ആണെങ്കില്‍ ആ വര്‍ണ്ണനയുടെ ആഴവും പരപ്പും എത്ര വലുതായിരിക്കും? ഇതൊക്കെ പറയാന്‍ കാരണം പ്രൊഫസര്‍ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസാണ്.
വിന്‍സെന്റ് വാരിയത്തച്ചന്റെ എഴുത്തും പ്രസംഗവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തുറന്ന ഹൃദയത്തോടെ വായനക്കാര്‍ അത് സ്വീകരിക്കുന്നു. യുട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തെ നിരവധി പേര് പിന്തുടരുന്നുണ്ട്. തെളിവാര്‍ന്ന ചിന്തകളും ലളിതമായ ഭാഷയും തന്നെയാണ് അതിനു കാരണം.
ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞു. പക്ഷേ, അതിന്റെ ഓളങ്ങള്‍ അടുത്ത് എങ്ങും തീരുമെന്ന് തോന്നുന്നില്ല. ബിജെപി യുടെ വിജയത്തേക്കാള്‍ ഉപരി എഎപിയുടെ പരാജയം ചിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നു. കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയവും. ഇനി വരുന്നത് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്.
1975 നെ ഇന്ത്യ അടയാളപ്പെടുത്തുന്നത് രാജ്യത്തെ അടിയന്തരാവസ്ഥക്കാത്തെ തുടക്കംകൊണ്ടാണ്. എന്നാല്‍ ആ ഇന്ത്യയില്‍ 1975ല്‍ ആരംഭിച്ച് അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ച ഒരു ജീവചരിത്രപുസ്തകമുണ്ട്. നവീന്‍ ചൗള എഴുതിയ മദര്‍ തെരേസ. പുസ്തകം വായിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ഹൃദയത്തില്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയ്ക്ക് പുതിയ വിശേഷണം നല്കി; ജീവിക്കുന്ന വിശുദ്ധ.
299 അംഗങ്ങളാണ് ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണ സഭയില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരു കത്തോലിക്ക വൈദികനും അംഗമായിരുന്നു; ഫാ. ജെറോം ഡിസൂസ.
ജീവിതത്തെ സാര്‍ത്ഥകമാക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്തുദാസ് നല്കുന്ന ഉത്തരം വിവരിക്കാന്‍ ഉതകുന്ന വാക്കുകളുടെ അതിശേഖരം എന്നില്‍ ഇല്ല. എന്നാല്‍ ‘ദൈവത്തിന്റെ വഴി’ എന്ന് നാമകരണം ചെയ്തിട്ടുള്ള പി. ദേവദാസ് രചിച്ചിട്ടുള്ള പുസ്തകം ആഴത്തില്‍ മോണ്‍. ക്രിസ്തുദാസിന്റെ ജീവിതയാത്ര അടയാളപ്പെടുത്തുന്നു.
ബൈബിളിന്റെ വെളിച്ചത്തില്‍ ചരിത്രവും മിത്തും സംസ്കാരവും കൂട്ടിക്കലര്‍ത്തി മനോഹരമായ ഭാഷയില്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് കഥകള്‍ പറയുന്നു.
മുതിര്‍ന്ന രാഷ്രീയനേതാവായ പ്രഫ. കെ.വി തോമസ് മാഷിന്റെ കുമ്പളങ്ങിക്കഥകള്‍ (മൂന്നാം ഭാഗം) പുറത്തുവന്നു. കൊച്ചിയിലെ തന്നെ ആദ്യത്തേതെന്നു പറയാവുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാലയം (സെന്റ് പീറ്റേഴ്സ് സ്കൂള്‍) പകര്‍ന്നുനല്‍കിയ അറിവും പോര്‍ച്ചുഗീസ് കോളനിയും നാരായണഗുരുവും ക്രൈസ്തവ മിഷണറിമാരും സമ്പന്നമാക്കിയ സാംസ്കാരിക പൈതൃകവുമാണ് ദ്വീപു നിവാസികളായിരുന്ന കുമ്പളങ്ങിക്കാരുടെ അടിത്തറ.
ചിലരുടെ സംഭാവനകള്‍ കാലാതീതമാണ്. അതിന്റെ ഫലം നമ്മള് അനുഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അതിനു കാരണക്കാരായവരെ പലപ്പോഴും നമ്മള് ഓര്‍ക്കാറില്ല. മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലിന്റെ പേരും അക്കൂട്ടത്തില്‍ പെടുത്താമെന്ന് എനിക്കു തോന്നുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
