Browsing: Books

ലോകത്തിന്റെ മുമ്പിലേക്ക് പരിത്രാണനാഥന്റെ തിരുവെട്ടവുമായി കടന്നുവന്ന അജപാലകനാണ് ഫ്രാന്‍സിസ് പാപ്പ. ‘ജീവിതം, എന്റെ ജീവിതകഥ ചരിത്രത്തിലൂടെ” എന്ന പുസ്തകം പോലും ആ അവസ്ഥാന്തരത്തിന്റെ പ്രതിഫലനമാണ്. ഒരു പാപ്പ തന്റെ ഔദ്യോഗിക ജീവിത കാലയളവില്‍ എഴുതുന്ന ആദ്യത്തെ ആത്മകഥ. സംഭവ ബഹുലമായ എണ്‍പതാണ്ടിന്റെ സംക്ഷിപ്തമായൊരു ലോക ചരിത്രം.

ദിവ്യബലിയെ കുറിച്ചുള്ള ആര്‍ക്കാഞ്ചലോ എം. രചിച്ച ലഘുഗ്രന്ഥത്തിന്റെ പ്രധാന്യം വലുതാണ്.
‘ദിവ്യബലി: അര്‍ത്ഥവും അനുഭവവും’ വായന പൂര്‍ത്തികരിക്കുമ്പോള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി ദിവ്യബലിയില്‍ പങ്കാളികളാക്കാന്‍ സഹായകരമാകും.

സമൂഹത്തിന് നന്മയും ഭാവിയിലേക്കുള്ള കരുതലും നീക്കിവെച്ച് നന്മയുടെ പാതയില്‍ നടന്ന രണ്ടു വൈദിക ശ്രേഷ്ഠര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറിയ ഒരു പുസ്തകമുണ്ട്. രണ്ടുപേരും കൈമാറിയ പുസ്തകങ്ങള്‍ ഒന്നുതന്നെയായിരുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫലദായകമായ പൗരോഹിത്യ ജീവിതത്തിന് സഹായകമാകുന്ന ധ്യാന പുസ്തകം ‘എനിക്ക് ദാഹിക്കുന്നു.’

ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച സ്‌നേഹിതന്‍മാരോട് അദ്ദേഹം ഒരു കഥ പറയുന്നതിങ്ങനെയാണ്: ‘ഒരിക്കല്‍ ഒരു വൃദ്ധന്‍ തന്റെ വികാരിയച്ചനെ സമീപിച്ചു പറഞ്ഞു. അച്ചോ, ഞാന്‍ നല്ല കാലത്ത് അനേകം പാപം ചെയ്തിട്ടുണ്ട്. അവയൊന്നും ഇനിമേല്‍ ചെയ്യുകയില്ല. ചെയ്യാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, അങ്ങിനെ ചെയ്യാന്‍ വേണ്ട ശേഷി ഇല്ലാഞ്ഞിട്ടാണ്’. കേവലം 110 പേജുകള്‍ മാത്രമുള്ള ഈ പുസ്തകം സുന്ദരഭാഷയുടെയും ആഖ്യാനത്തിന്റെയും ഉത്തംഗത്തിലാണ് വിരാജിക്കുന്നത്.

നൂറു പുസ്തകങ്ങളുടെ രചയിതാവുക എന്ന ആഗ്രഹം  മനസ്സില്‍ പേറി നടന്ന നോവലിസ്റ്റും നാടകകൃത്തും ഗാനരചയിതാവും തിരക്കഥാകൃത്തും സാംസ്‌കാരിക പ്രമുഖനുമായ എ.കെ പുതുശ്ശേരി വിടവാങ്ങി. തൊണ്ണൂറാമത്തെ വയസ്സില്‍ 95 പുസ്തകങ്ങള്‍ എഴുതിയാണ് അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്.

കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു സംഭവം നടന്നിരിക്കുന്നു. ആനിമസ്‌ക്രീനെ കുറിച്ച് ഒരു പുസ്തകം പുറത്ത് വന്നിരിക്കുന്നു. ഇന്ത്യന്‍ഭരണഘടന രൂപപ്പെട്ടത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് അതില്‍ ഒപ്പുവെച്ച ധീര വനിത ആനി മസ്‌ക്രീന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകൃതമാകുന്നത്. അതാകട്ടെ ആ മഹതിയുടെ മരണശേഷം 62 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.

ചിരകാലപരിചിതരും സദാ നമ്മുടെ കൂടെ നടക്കുന്നവരും ആയ ചിലരുടെ വലിപ്പം നമ്മള്‍ വേണ്ടത്ര അറിയണമെന്നില്ല ഇതില്‍ അധ്യാപകരാണ് ഭാഗ്യവാന്മാര്‍; കാരണം അവരെക്കുറിച്ച് പറയാനും അവരുടെ മഹത്വം വര്‍ണിക്കാനും എന്നും ശിഷ്യര്‍ ഉണ്ടാകും. അങ്ങനെയുള്ള അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിച്ച ആള്‍ കൂടി ആണെങ്കില്‍ ആ വര്‍ണ്ണനയുടെ ആഴവും പരപ്പും എത്ര വലുതായിരിക്കും? ഇതൊക്കെ പറയാന്‍ കാരണം പ്രൊഫസര്‍ ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസാണ്.

വിന്‍സെന്റ് വാരിയത്തച്ചന്റെ എഴുത്തും പ്രസംഗവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തുറന്ന ഹൃദയത്തോടെ വായനക്കാര്‍ അത് സ്വീകരിക്കുന്നു. യുട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തെ നിരവധി പേര്‍ പിന്തുടരുന്നുണ്ട്. തെളിവാര്‍ന്ന ചിന്തകളും ലളിതമായ ഭാഷയും തന്നെയാണ് അതിനു കാരണം.

ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞു. പക്ഷേ, അതിന്റെ ഓളങ്ങള്‍ അടുത്ത് എങ്ങും തീരുമെന്ന് തോന്നുന്നില്ല. ബിജെപി യുടെ വിജയത്തേക്കാള്‍ ഉപരി എഎപിയുടെ പരാജയം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയവും. ഇനി വരുന്നത് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്.

1975 നെ ഇന്ത്യ അടയാളപ്പെടുത്തുന്നത് രാജ്യത്തെ അടിയന്തരാവസ്ഥക്കാത്തെ തുടക്കംകൊണ്ടാണ്. എന്നാല്‍ ആ ഇന്ത്യയില്‍ 1975ല്‍ ആരംഭിച്ച് അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ച ഒരു ജീവചരിത്രപുസ്തകമുണ്ട്. നവീന്‍ ചൗള എഴുതിയ മദര്‍ തെരേസ. പുസ്തകം വായിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ഹൃദയത്തില്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയ്ക്ക് പുതിയ വിശേഷണം നല്‍കി; ജീവിക്കുന്ന വിശുദ്ധ.