- ലാഡാക്കിൽ സംഘർഷം: 4 മരണം
- സവർക്കർ പരാമർശം; രാഹുൽ ഗാന്ധിയെ തടയാനാവില്ല; കോടതി
- നെയ്യാറ്റിൻകര കത്തീഡ്രലിൽ പട്ടാപകൽ മോഷണം
- നവരാത്രി ; മധ്യപ്രദേശിലെ രണ്ട് ജില്ലകളിൽ മാംസാഹാരത്തിനു വിലക്ക്
- എം എസ് സുബ്ബലക്ഷ്മി പുരസ്കാരം കെ ജെ യേശുദാസ്സിനു
- 38 ദിവസങ്ങൾക്ക് ശേഷം രാഹുൽ പാലക്കാടെത്തി
- കർത്താവിനോട് ചേർന്നു നിന്നാൽ മഹത്തായ കാര്യങ്ങൾ സംഭവിക്കും, ലെയോ പാപ്പാ
- മെക്സിക്കൊയുടെ ഹൃദയ ഭാഗത്ത് ജപമാല റാലി നടത്താൻ പുരുഷന്മാരുടെ സംഘം
Author: admin
ജെയിംസ് അഗസ്റ്റിൻ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പിറവിത്തിരുനാള്‍ ഗാനമായ ‘പൈതലാം യേശുവേ’ എന്ന താരാട്ടിനു നാല്‍പ്പതാണ്ടു പ്രായമാകുന്നു. 1984-ല്‍ പ്രകാശനം ചെയ്യപ്പെട്ട സ്‌നേഹപ്രവാഹം എന്ന സമാഹാരത്തിലെ ഗാനമാണിത്. സ്‌നേഹപ്രവാഹം എന്ന കസെറ്റിലെ 12 ഗാനങ്ങളും അതിപ്രശസ്തമായതും മതഭേദമെന്യ സ്വീകരിക്കപ്പെട്ടതുമാണ്. ഒറിജിനലും വ്യാജനും കോപ്പി ചെയ്യപ്പെട്ടതും എല്ലാം കൂട്ടുകയാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കസെറ്റുകള്‍ ഇറങ്ങിയിട്ടുള്ളത് സ്‌നേഹപ്രവാഹത്തിന്റേതായിരിക്കാം. റവ. ഡോ. ജസ്റ്റിന്‍ പനക്കല്‍ ഒസിഡി മംഗലപ്പുഴ സെമിനാരിയില്‍ പഠിപ്പിക്കുന്ന നാളുകളിലാണ് തളിര്‍മാല്യം, സ്‌നേഹപ്രവാഹം, സ്‌നേഹസന്ദേശം എന്നീ ആല്‍ബങ്ങള്‍ക്കു സംഗീതം നല്‍കുന്നത്. വൈദികവിദ്യാര്‍ഥികളുടെ രചനകളാണ് ഈ ആല്‍ബങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. നെയ്യാറ്റിന്‍കര രൂപതാംഗമായ ഫാ. ജോസഫ് പാറാംകുഴിയാണ് പൈതലാം യേശുവേ എന്ന ഗാനം എഴുതിയത്. റവ. ഡോ. ജസ്റ്റിന്‍ പനക്കല്‍ ഒ.സി.ഡി. നാല്‍പതു വര്‍ഷം മുന്‍പു നടന്ന റെക്കോര്‍ഡിങ് ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നു. ‘പന്ത്രണ്ടു പാട്ടുകളാണ് സ്‌നേഹപ്രവാഹം എന്ന കസെറ്റിനു വേണ്ടി തയ്യാറാക്കിയത്. പതിനൊന്നു പാട്ടുകളും യേശുദാസ് തന്നെ പാടി. അവസാനത്തെ പാട്ട് ഒരു…
വെട്രിമാരന്റെ സൂപ്പർഹിറ്റ് ചിത്രം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തുവന്നത്. ചിത്രത്തിൽ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജവും വിജയ് സേതുപതിയും ഒന്നിച്ചുള്ള മനോഹരമായ പ്രണയചിത്രമാണ് ആദ്യത്തെ പോസ്റ്ററിൽ കാണുന്നത്. ചോരയിൽ കുളിച്ച് വടിവാളുമായി നിൽക്കുന്ന വിജയ്‌യെ ആണ് മറ്റൊരു പോസ്റ്ററിൽ കാണാനാവുക. വെട്രിമാരൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ രണ്ടിലെ മറ്റു പ്രധാന താരങ്ങൾ.
വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് ബൈഡന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അടുത്തതായി നടക്കാനിരുന്ന ലാസ് വേഗസിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. രോഗം സ്ഥിരീകരിച്ചതോടെ ബൈഡന്‍ ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാൽ ജോലി തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ബൈഡൻ വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചതാണെന്നും ചെറിയ രോഗലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീൻ പിയറി അറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഏറെ മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ബൈഡന് കൊവിഡ് ബാധിച്ചത് ഡെമോക്രാറ്റുകളുടെ പ്രചാരണത്തെ ബാധിക്കും. പെൻസിൽവാനിയയിലെ കൊലപാതകശ്രമത്തിന് പിന്നാലെ ട്രംപിന്റെ ജനപ്രീതി വർധിച്ചുവെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ രാഷ്ട്രീയാന്തരീക്ഷത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു ട്രംപിന് നേരെയുണ്ടായ വെടിവെപ്പ്. ഇപ്പോൾ ട്രംപിന് ഏറെ പിന്നിലാണ് ബൈഡൻ.
തിരുവനന്തപുരം: ലോക പ്രശസ്ത കാർഡിയാക് സർജൻ ഡോ. എം.എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറായിരുന്നു അദ്ദേഹം. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്ന ഡോ. എം എസ് വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ എംബിബിഎസ് ബാച്ചുകാരനാണ്. തുടർന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. 1970 ൽ ഹൃദയ ശസ്ത്രക്രിയയിൽ കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും സർജന്റെയും ഫെലോഷിപ്പും ലഭിച്ചു. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം കേരളവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നത്. ശ്രീചിത്തിരയുടെ വികസനത്തിനും വളർച്ചയ്ക്കും അദ്ദേഹം ഏറെ സംഭാവനകൾ നൽകി. അദ്ദേഹം ആശുപത്രിയെ ലോക നിലവാരത്തിലേക്ക് വളർത്തി. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാട് തന്നെ വല്യത്താൻ മാറ്റിയെടുത്തു. മെഡിക്കൽ സാങ്കേതികവിദ്യയ്ക്ക് അദ്ദേഹം ഏറെ ഊന്നൽ നൽകിയിരുന്നു. ഇടയ്ക്കാലത്ത് അദ്ദേഹം…
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പാലക്കാട്, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് യെല്ലോ അലർട്ട്. ഇവിടെ ശക്തമായ മഴയാകും ലഭിക്കുക. കനത്ത മഴ തുടരുന്ന വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള…
പള്ളിപ്പുറം: പള്ളിപ്പുറം ബസിലിക്കയിൽ മഞ്ഞു മാതാവിൻ്റെ 517-ാമത് കൊമ്പ്രേരിയ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന 5 ദിവസം നീണ്ടുനിൽക്കുന്ന ബൈബിൾ കൺവെൻഷന് തുടക്കമായി. മഞ്ഞു മാത ബസിലിക്ക റെക്ടർ റവ. ഡോ. ആൻ്റണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. ധ്യാനഗുരു പുല്ലൂരാംപാറ ബഥാനിയ ആശ്രമം ഡയറക്ടർ ഫാ-സബാസ്റ്റ്യൻ പുളിക്കൽ, ഫാ. ഫിലിപ്പ്ടോണി,ഫാ.നീൽ ചടയംമുറി, കൊയ്നോനിയ പ്രസുദേന്തി കൂട്ടായ്മ ജനറൽ കൺവീനർ അലക്സ് താളുപ്പാടത്ത്, സെക്രട്ടറി റോയ് വലിയ വീട്ടിൽ , കൺവീനർ ജെയിംസ് അറക്കൽ, എന്നിവർ സന്നിഹിതരായിരുന്നു. റവ.ഡോ. പ്രസാദ് തെരുവത്ത്OCD, ഫാ. ജോനാഥ്കപ്പുച്ചിൻ, ഫാ.ജിനു പള്ളിപ്പാട്ട് തുടർന്നുള്ള ദിവസങ്ങളിൽ കൺവെൻഷനുനേതൃത്യം നൽകും
കൊച്ചി:ജീസസ് യൂത്ത് ഫുൾടൈമർഷിപ്പ് അംഗങ്ങൾ ബോൾഗാട്ടി ഇടവക സന്ദർശനം നടത്തി.പ്രൊ ലൈഫ് എക്സിബിഷൻ ഉത്ഘാടനം ഫാദർ കപ്പിസ്താൻ ലോപ്പസ് നിർവഹിച്ചു. ഇടവക വികാരി ഫാദർ ജോൺ ക്രിസ്റ്റഫർ,ഫുൾ ടൈമേഴ്‌സ് ചാപ്ലിൻ ഫാദർ വിൻസി,പ്രൊ ലൈഫ് സ്റ്റേറ്റ് പ്രസിഡന്റ് ജോൺസൺ അബ്രഹാം,ബിസിസി ലീഡർ ഡോമിനിക്,ബ്രദർ സ്റ്റെജിൻ എന്നിവർ പങ്കെടുത്തു. ടീൻസ് പ്രോഗ്രാം,യൂത്ത് ഇന്ററാക്ഷൻ,ഹൗസ് വിസിറ്റ്,മ്യൂസിക് പ്രോഗ്രാം എന്നിവ നടന്നു
കൊച്ചി:ബോൾഗാട്ടി ക്രിസ്ത്യൻ സർവ്വീസ് സൊസൈറ്റിയുടെ 11ാം മത് വിദ്യാഭ്യാസ അവാർഡ് ദാനം വികാരി ഫാ ജോൺ ക്രിസ്റ്റഫർ വടശ്ശേരി നിർവഹിച്ചു .SSLC .+2 തലത്തിലെ ഉന്നത വിജയികളെയാണ് അനുമോദിച്ചത് പ്രസിഡന്റ് നിക്കോളാസ് ഡിക്കോത്ത്, സെക്രട്ടറി ജിക്സൺ MG എന്നിവർ സംബന്ധിച്ചു.
കൊച്ചി:ജീവനാദം ക്യാമ്പയിൻ ബോൾഗാട്ടി സെന്റ് സെബാസ്റ്റിൻ ഇടവകയിൽ ജീവനാദം മാനേജിങ് എഡിറ്റർ ഫാ. ക്യാപ്പിസ്റ്റാൻ ലോപ്പസ് വികാരി ജോൺ ക്രിസ്റ്റ്ഫർ അച്ചന് നൽകി കൊണ്ട് നിർവഹിച്ചു . ബി സി സി ലീഡർ ഡോമിനിക് നടുവത്തേഴത്ത് സെക്രട്ടറി തദേവൂസ് മാളിയേക്കൽ എന്നിവർ സംബന്ധിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.