- സ്ലീവാ തീർത്ഥാടനം ഇന്ന്
- തിരിച്ചുകയറി സ്വർണവില
- അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു
- മുനമ്പം തീര നിവാസികൾക്ക് ആശ്വാസം..
- KLCA കോട്ടപ്പുറം രൂപത ജനറൽ കൗൺസിൽ 2025
- ചരിത്രമാകുന്ന പുസ്തക പ്രകാശനം 20-ന്
- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
Author: admin
ചെറിയകടവ്: ചെറിയകടവ് കാട്ടികാട്ട് പേതൃ-മേരി ദമ്പതികളുടെ നാല് തലമുറകളിലുള്ള മക്കളുടെ സംഗമം അവിസ്മരണീയമായി. കുടുംബത്തിൽനിന്നു മരിച്ച112 പേരെ അനുസ്മരിച്ചുകൊണ്ട് അനുസ്മരണ ബലിയർപ്പണം നടത്തി. ചെറിയകടവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ വെച്ചു നടത്തിയ അനുസ്മരണാ ദിവ്യബലിയിലും തുടർന്നു മിനി ഹാളിൽ നടന്ന സംഗമത്തിലും, മക്കളും ചെറുമക്കളുമായി 120 ലേറെപേർ പങ്കെടുത്തു. ഈ കുടുംബത്തിൽ നിന്നുള്ള വൈദികരായ സേവ്യർ കട്ടികാട്ട്, ഫാ. ഹിപ്പോലിറ്റസ് കട്ടികാട്ട്, ഫാ.തോമസ് കട്ടികാട്ട് OCD, ഫാ.ജോസഫ് കോച്ചേരി എന്നിവരും, ഇടവക വികാരി ഫാ. സെബാസ്റ്റിൻ, സഹവികാരി ഫാ. ഫെബി എന്നിവരും അനുസ്മരണാ ബലിയിൽ കാർമ്മികരായി. കുടുംബത്തിൽനിന്ന് സമർപ്പിത ജീവിതം നയിച്ച പരേതരായ ഫാ. ലിയോ ocd, ബ്രദ. ഏയ്ഞ്ചൽ മേരി ocd, എന്നിവരെ യോഗം അനുസ്മരിച്ചു.സിസ്റ്റർ മേരി ജോൺ Fmm, സിസ്റ്റർ ഫ്രാൻസിസ്‌ക്കാ, സി. എയ്ഞ്ചൽ FFM , സി എലിസബത്ത് FFM , സി . മേരി ജേക്കബ് FFM എന്നിവർ നിലവിൽ കുടുംബത്തിൽ നിന്നുള്ള സമർപ്പിതരാണ്. എല്ലാ…
ഡർബൻ: ഓപ്പണർ സഞ്‌ജു സാംസൺ മൂന്നുപന്തിൽ റണ്ണെടുക്കാതെ മടങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് തോറ്റത്. ആദ്യം ബാറ്റെടുത്ത ഇന്ത്യക്ക് നേടാനായത് ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺ. 45 പന്തിൽ 39 റണ്ണുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെനിന്നു. മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്ക ഒരോവർ ശേഷിക്കെ ജയം നേടി. അഞ്ച് വിക്കറ്റെടുത്ത സ്‌പിന്നർ വരുൺ ചക്രവർത്തി ഇന്ത്യൻ ബൗളിങ് നിരയിൽ തിളങ്ങി. 86 റണ്ണിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ട്രിസ്‌റ്റൻ സ്‌റ്റബ്‌സും (41 പന്തിൽ 47) ജെറാൾഡ് കോട്‌സീയും (9 പന്തിൽ 19) ചേർന്നാണ് ജയത്തിലേക്ക് നയിച്ചത്. പരമ്പര 1–-1 എന്ന നിലയിലായി. അടുത്ത കളി ബുധനാഴ്‌ചയാണ്. നാല് ഓവറിൽ 15 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്ക് പിന്നീട് കരകയറാനായില്ല. തുടർച്ചയായി രണ്ട് സെഞ്ചുറി നേടിയ സഞ്‌ജു ആദ്യ ഓവറിൽ വീണു. രണ്ടാം ഓവറിൽ സഹഓപ്പണർ അഭിഷേക് ശർമയും (4) മടങ്ങി.
കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്. രാവിലെ 9.30ന് മൂന്നാര്‍ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പറക്കല്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വരവേല്‍ക്കും. ചെറുവിമാനത്തില്‍ 17 സീറ്റാണുള്ളത്. 30 സീറ്റുള്ളവയുമുണ്ട്. റണ്‍വേയ്ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയരുക. വെള്ളത്തില്‍ത്തന്നെ ലാന്‍ഡ് ചെയ്യും. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തില്‍പ്പോലും സുരക്ഷിതമായി ഇറങ്ങാനാകും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളിലൂടെയാണ് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ എന്നിവിടങ്ങളിലാകും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കുക. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ് ജെറ്റും ചേര്‍ന്നാണ് ഡി ഹാവില്ലന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്.പരീക്ഷണപ്പറക്കലിന് എത്തിയ ഡി ഹാവില്ലന്‍ഡ് കാനഡയുടെ സീപ്ലെയിന്‍ ഞായര്‍ പകല്‍ 3.30നാണ് കൊച്ചി കായലിലെ വാട്ടര്‍ഡ്രോമില്‍ പറന്നിറങ്ങിയത്. സീപ്ലെയിനിന് എല്ലാ സാങ്കേതികപിന്തുണയും…
ഹവാന: ക്യൂബയെ വിറപ്പിച്ച് ശക്തമായ രണ്ട് ഭൂചലനങ്ങൾ. ദക്ഷിണ ക്യൂബയിലാണ് മണിക്കൂറുകളുടെ വ്യത്യത്യാസത്തിൽ ഭൂചലനമുണ്ടായത്. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ് 6.8 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് പിന്നാലെയായിരുന്നു രണ്ടാമത്തേത്. ഭൂചലനത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. എന്നാൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കരീബിയൻ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുനാമി മുന്നറിയിപ്പില്ല. ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാവുകയും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയസ് കനാൽ പറഞ്ഞു. ഭൂചലനത്തിൽ തകർന്ന കോൺക്രീറ്റ് ബ്ലോക്ക് വീടുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചുഴലിക്കാറ്റിൽനിന്ന് കരകയറാൻ പാടുപെടുന്ന ക്യൂബയിലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത്.
ആവേശപ്പോരാട്ടം ജാർഖണ്ഡിലും അവസാന ഘട്ടത്തിലേക്ക്. ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 43 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 685 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനഹിതമറിയുന്നത്. മുൻ മുഖ്യമന്ത്രി ചമ്പയ് സോറൻ, റാഞ്ചി മണ്ഡലത്തിൽ ഏറ്റുമുട്ടുന്ന വി.പി. സിങ്, മഹുവ മാജി അടക്കം പ്രമുഖർ മത്സര രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ റാഞ്ചിയിൽ റോഡ് ഷോ നടത്തിയിരുന്നു. ഏകീകൃത സിവിൽ കോഡും, ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റവും അടക്കം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചരണം ആയിരുന്നു എല്ലാ ഘട്ടത്തിലും ബിജെപിയുടേത്. ഗോത്ര മേഖലയ്ക്ക് സ്വാധീനമുള്ള സംസ്ഥാനത്ത് ആദിവാസി ഏതുവിധേനയും വോട്ടുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം, ഗോത്ര വര്‍ഗ്ഗ മേഖലയില്‍ ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന ജന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം.
തുരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്‌സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. മൂന്ന് മുന്നണികളും അവസാന ഘട്ട പ്രചാരണം ആവേശമാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ കണ്ടത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തിരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക. സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. ഇന്ന് രാവിലെ 10:15 ന് അസംപ്ഷന്‍ ജംഗ്ഷന് മുന്നില്‍ നിന്നും ചുങ്കം ജംഗ്ഷന്‍ വരെയും, വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാന്‍ഡിലേക്കും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരിസ് കോളേജില്‍ എത്തും. വൈകീട്ട് 3 മണിക്ക് കല്‍പ്പറ്റയില്‍ വെച്ചാണ് എല്‍ഡിഎഫ് കൊട്ടിക്കലാശം. കൃഷി വകുപ്പ് മന്ത്രി പി…
ആലുവ :ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ നഴ്സുമാരുടെ ഒരേയൊരു ദേശീയ സംഘടനയായ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരളാ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടിയുള്ള കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി . ദേശീയ പാതയിൽ ആലുവ പറവൂർ കവലയിൽ അഞ്ചു നിലകളിലായി രൂപകൽപന ചെയ്തിട്ടുള്ള കെട്ടിടത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് ,നഴ്സുമാർക്ക് വേണ്ടിയുള്ള ട്രെയിനിങ് സെന്റർ ,സ്കിൽ ലാബ് ,നഴ്സസ് കോഓപ്പറേറ്റീവ് സൊസൈറ്റി ,അതിഥി മന്ദിരം എന്നിവയാണുളളത് . ദേശീയ പ്രസിഡന്റ് പ്രൊഫ.ഡോ .റോയ് കെ ജോർജ് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു . സംസ്ഥാന പ്രസിഡന്റ് പ്രൊഫ .രേണു സൂസൻ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .സംസ്‌ഥാന സെക്രട്ടറി പ്രൊഫ .പ്രമിന മുക്കോളത്ത്, മുൻ സംസ്ഥാന സെക്രട്ടറി പ്രൊഫ വത്സാ കെ പണിക്കർ ,മുൻ സംസ്ഥാന സെക്രട്ടറി സിസ്റ്റർ തോമസ് ,മെമ്പർഷിപ്പ് കമ്മിറ്റി ചെയർപേഴ്സൺ ഡോ ജോസ്‌ലിൻ മാരിയറ്റ് ,ട്രഷറർ പ്രൊഫ .ദീപാ കുമാരി വി എൻ ,ജോയിന്റ് സെക്രട്ടറി ഡോ…
ചെറായി : മുനമ്പം – കടപ്പുറം മേഖലനിവാസികളുടെ ഭൂമിസംരക്ഷണ നിരാഹാര സമരത്തിന് പിന്തുണയുമായി ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഐക്യദാർഢ്യ റാലി നടത്തി. മുനമ്പം പുലിമുട്ടിനു സമീപത്തുനിന്ന് ആരഭിച്ചറാലി യിൽ സംസ്ഥാന ഭാരവാഹികളോടൊപ്പം നൂറുകണക്കിന് പ്രവത്തകർ അണിനിരന്നു.റാലിക്കു സി. എസ്. എസ് എറണാകുളം ജില്ലയിലെ വിവിധ നിയോജകമണ്ഡലം കമ്മിറ്റികളിലെ പ്രതിനിധികൾ നേതുത്വവും നൽകിയ റാലിവേളാങ്കണ്ണിമാത പള്ളിയങ്കണത്തിലെ സമര പന്തലിൽ എത്തി നിരാഹാരസമരത്തിന് പിന്തുണയും ഐഖ്യദാർഢ്യവും പ്രഖ്യാപിച്ചു. സി. എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ ഐക്യദാർഢ്യ പ്രഖ്യാപനം ഉത്ഘാടനം ചെയ്തു. സി. എസ് . എസ്. വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ, ഹൈക്കമാൻഡ് അംഗങ്ങളായ ബെൻഡിക്ട് കോയിക്കൽ, വി. എം. സേവിയർ, പി. എ. സാമൂവൽ, സോണിയ ബിനു, വിവിധ നിയോജകമണ്ഡലം പ്രസിഡന്റ്റുമാരായ കെ.എസ്. മൈക്കിൾ ( കൊച്ചി ), ടി. എൽ. പീറ്റർ ആഞ്ചല( തൃപ്പൂണിത്തുറ ) , സാലു മാത്യു മുഞ്ഞനാട്ട് ( തൊടുപുഴ ),…
മുനമ്പം: സ്വന്തം പുരയിടങ്ങളും കിടപ്പാടങ്ങളും സംരക്ഷിക്കുന്നതിനായി പോരാടുന്ന മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള മുനമ്പം ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും കെ എൽ എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്തിൽ മുനമ്പത്ത് സമ്മേളനത്തിൽ പങ്കെടുത്തു. കെ എൽ എം സംസ്ഥാന പ്രസിഡൻ്റ് ബാബു തണ്ണിക്കോട്ട്, വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ബിജു പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു. രൂപത ട്രഷറർ ജോർജ്ജ് പോളയിൽ,SNTU പ്രസിഡൻ്റ് പീറ്റർ മണ്ഡലത്ത്, മേഖല പ്രസിഡൻ്റുമാരായ ജോസഫ് കണ്ണാംപ്പിള്ളി, ജോൺസൺ പാലക്കപറമ്പിൽ, മേഖല സെക്രട്ടറി പോൾ റൊസാരിയോ, മേഖല വൈസ് പ്രസിഡൻ്റ് ടി ജി ജോസഫ്, ഫ്രാൻ സി സ് താന്നിക്കപ്പിള്ളി വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നല്കി.
മുനമ്പം : രാഷ്ട്രീയത്തിന്റെ കപട മുഖങ്ങൾ തിരിച്ചറിഞ്ഞ്, മുനമ്പം ജനതയെ വഞ്ചിച്ച രാഷ്ട്രീയ പാർട്ടികളെ മുന്നിൽ നിർത്തി ചോദ്യം ചെയ്യണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ ദേവസി പന്തല്ലൂക്കാരൻ ആവശ്യപ്പെട്ടു. സമര പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .റിലേ നിരാഹാര സമരത്തിന്റെ ഇരുപത്തി ഒൻപതാം ദിനത്തിൻ്റെ ഉദ്ഘാടനം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ ആന്റണി സേവ്യർ തറയിൽ സി പി നിർവ്വഹിച്ചു. പ്രളയത്തിൽ അകപ്പെട്ടു പോയ കേരള ജനതയെ രക്ഷിക്കാൻ ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളായ ആന്റണി കുരിശിങ്കൽ, റാഫേൽ അത്തിപ്പൊഴി,കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ, നിക്സൺ കാഞ്ഞിരത്തിങ്കൽ, ഗിരീഷ് പോളക്കുളത്ത്, മണി കിളിയന്തിപ്പറമ്പിൽ, സേവ്യർ കളത്തിൽ, ജസ്റ്റിൻ കളവിപ്പറമ്പിൽ, സുനിൽ കടവിൽ പറമ്പിൽ, ജോഷി വലിയ വീട്ടിൽ,ജോൺസൻ അറക്കൽ, വിൻസൻ കാട്ടുപാടത്ത് എന്നിവർ ആയിരുന്നു നിരാഹാരമിരുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കു ന്ന പാലക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാർ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
