- ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ഇന്ന്; രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങും
- ബിഷപ്പ് എഡ്വിൻ കൊളാക്കോ അന്തരിച്ചു
- ഔസ്മാൻ ഡെംബെലെ 2025 ലെ ബാലൺ ഡി ഓർ ജേതാവായി
- പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ
- ഐക്യം വളർത്താൻ ഇൻഡോനേഷ്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പാപ്പാ
- അയ്യപ്പ സംഗമത്തിന് ബദലായി ബി ജെ പിയുടെ ശബരിമല സംരക്ഷണ സംഗമം
- പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതിയില്ല
- ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം
Author: admin
മലയാള സിനിമാലോകത്തെ ചില പ്രമുഖര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ അടക്കമുള്ള മൊഴികളും തെളിവുകളും രേഖപ്പെടുത്തുന്നതിന് ‘വിശ്വസിക്കാവുന്ന’ സ്റ്റെനോഗ്രാഫറെ കിട്ടാഞ്ഞതിനാല്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ഹേമ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി, പ്രശസ്ത നടി ടി. ശാരദ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി തങ്ങളുടെ 300 പേജ് വരുന്ന റിപ്പോര്‍ട്ട് ഏറെ കഷ്ടപ്പെട്ട് സ്വയം ടൈപ്പ് ചെയ്താണ് സര്‍ക്കാരിനു സമര്‍പ്പിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു.
സിനിമയുടെ കേന്ദ്ര പ്രമേയം അതിര്‍ത്തികളുടെ സങ്കല്‍പ്പമാണ്, ശാരീരികം മാത്രമല്ല, അത് വൈകാരികവും മാനസികവുമാണ്. രാഷ്ട്രീയ സ്ഥാപനങ്ങള്‍ വരച്ച ഏകപക്ഷീയമായ അതിര്‍ത്തികള്‍ കുടുംബങ്ങളെ ശിഥിലമാക്കുകയും വ്യക്തിജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്യുന്നതിനെ സിനിമ വിമര്‍ശിക്കുന്നു.
പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദുഗോപന്റെ വീട്ടില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വന്ന യുവതിയുമായി ഇന്ദുഗോപന്‍ നടത്തുന്ന സംസാരം അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തെ കുപ്രസിദ്ധമായ ചെങ്കല്‍ചൂളയിലെ താമസക്കാരിയാണ് ദളിത് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട ധനുജ കുമാരി. അവര്‍ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുന്ന ഹരിതകര്‍മ സേനയിലാണ് ജോലി ചെയ്യുന്നത്. ചെങ്കല്‍ചൂള കോളനിയെന്ന അരികുവത്കരിക്കപ്പെട്ടവരുടെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത് തലസ്ഥാനനഗരത്തിലെ ഹൃദയഭാഗത്താണ്. സ്‌കൂള്‍ പഠനം ഇടയ്ക്ക് നിര്‍ത്തേണ്ടി വന്ന (ഏഴാം ക്ലാസ്) ചെങ്കല്‍ചൂളയിലെ അനേകരുടെ പ്രതിനിധിയാണ് ധനുജ കുമാരി. 2014ല്‍ കോളനി സന്ദര്‍ശിച്ച ചില കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രേരണയാണ് ധനുജയെ ഇന്നത്തെ എഴുത്തുകാരിയാക്കിയത്. ഇന്ദുഗോപന്റേയും ധനുജ കുമാരിയുടേയും പുസ്തകങ്ങള്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ഇരുവരുടേയും സംസാരം. കോഴിക്കോട് സര്‍വകലാശാലയിലേയും കണ്ണൂര്‍ സര്‍വകലാശാലയിലേയും പാഠപുസ്തകമാണ് ധനുജയുടെ ‘ചെങ്കല്‍ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകം. ഒരു ദളിത് ക്രിസ്ത്യാനിയുടെ ജാതിപരവും സാമൂഹികവുമായ ഇടങ്ങളെ അവതരിപ്പിക്കുവാന്‍ ആത്മകഥ ശ്രമിക്കുന്നു. ക്രൈസ്തവമതത്തിലേക്ക് മാറിയ ശേഷമാണ് തങ്ങളുടെ ജീവിതം ഇന്ന്…
മലയാളത്തിനു മനോഹരമായ ഓണപ്പാട്ടുകള്‍ സമ്മാനിച്ച കസ്സെറ്റ് കമ്പനിയാണ് തരംഗിണി. യേശുദാസിന്റെ ഓണപ്പാട്ടുകള്‍ ഇല്ലാതെയുള്ളൊരോണം മലയാളിക്ക് സങ്കല്‍പ്പിനാവുന്നതല്ലല്ലോ.
യേശുവിന്റെ വെളിച്ചത്തിലേക്കു കണ്ണുതുറക്കുകയും ദൈവം നല്‍കിയ വിളക്കുമായി ഇരുളടഞ്ഞതും ഏകാന്തവുമായ ഒരു ദേശത്തിലെ സഹജീവികളെ പ്രകാശത്തിലേക്കു നയിക്കുകയും ചെയ്തുവെന്നതാണ് മോണ്‍. ജി. ക്രിസ്തുദാസിന്റെ ജീവിതയാത്ര നമുക്കു നല്‍കുന്ന സന്ദേശം.
കൊച്ചി: നടനും, കൊല്ലം എംഎൽഎയുമായ എം. മുകേഷിനെതിരെ പൊലീസ് കേസെടുത്തു. മരട് പൊലീസാണ് കേസെടുത്തിട്ടുള്ളത്. നടൻ ലൈംഗികാതിക്രമം നടത്തിയതായി എറണാകുളം സ്വദേശിയായ നടി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതുപ്രകാരം ഐപിസി 354, 509, 452 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഭാരതീയ ന്യായ് സൻഹിത നിലവിൽ വരുന്നതിന് മുമ്പ് നടന്ന കുറ്റകൃത്യമായതിനാൽ ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ മുകേഷ് എവിടയാണെന്നുള്ള വിവരം ലഭിച്ചിട്ടില്ല. ജസ്റ്റിസ് കെ ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിവിധ സംവിധായകർക്കും അഭിനേതാക്കൾക്കുമെതിരെയുള്ള ലൈംഗികാരോപണങ്ങളെ തുടർന്ന് മലയാളത്തിലെ പ്രമുഖ വ്യക്തിത്വത്തിനെതിരെയുള്ള മൂന്നാമത്തെ എഫ്ഐആറാണിത്
കൊച്ചി : വിശാഖപട്ടണം കപ്പല്‍ശാലയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ കേ സുമാ യി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കൊച്ചി കപ്പല്‍ശാലയിലെ മലയാളികളായ രണ്ട് കരാര്‍ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. കപ്പല്‍ശാലയിലെ വെല്‍ഡര്‍ കം ഫിറ്ററായ ബി എം എസ് പ്രവര്‍ത്തകന്‍ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേക്, എറണാകുളം കടമ്മക്കുടി സ്വദേശിയായ ട്രെയിനി ജീവനക്കാരന്‍ എന്നിവരെയാണ് എന്‍ ഐ എ ഹൈദരാബാദ് യൂനിറ്റ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ കൊച്ചി കപ്പൽശാലയിലും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലും ഹൈദരാബാദില്‍ നിന്നുള്ള എന്‍ ഐ എ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം : വയനാട് പുനരവധിവാസ പാക്കേജുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷി യോഗം ചേരും. ഇന്ന് വൈകീട്ട് 4.30നു ഓണ്‍ലൈനായാണ് യോഗം. ഈ യോഗത്തിനു മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാടിനായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പാക്കേജിനെ കുറിച്ച് പ്രതിപക്ഷ നേതാക്കളോടു വിശദീകരിക്കും. ഇതിനു ശേഷം മന്ത്രിസഭ യോഗം ചേര്‍ന്നു പാക്കേജ് ചര്‍ച്ച ചെയ്യും. വൈകീട്ട് 4.30നു ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇതിന്റെ കരട് അവതരിപ്പിക്കുക.
കൊച്ചി: പാലക്കാട് നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണ്ണം നേടിയ ഇമ്മാനുവൽ ആൻറണിയെ ആദരിച്ചു. കെ എൽ സി എ വരാപ്പുഴ അതിരൂപത പ്രസിഡൻറ് ശ്രീ ജെ പോൾ അധ്യക്ഷത വഹിച്ചു.കിൻഫ്ര ചെയർമാൻ സാബു ജോർജ് ഇമ്മാനുവൽ ആൻറണിക്ക് അതിരൂപതയുടെ ഉപഹാരം കൈമാറി.പ്രസിഡൻറ് സിജെ പോൾ ഷാൾ അണിയിച്ച് ആദരിച്ചു.ട്രഷറർ എൻ ജെ പൗലോസ്,വൈസ് പ്രസിഡൻറ് മേരി ജോർജ്, സെക്രട്ടറിഫില്ലി കാനപ്പള്ളി എന്നിവർ പ്രസംഗിച്ചു.ഇമ്മാനുവൽ ആൻറണി മറുപടി പ്രസംഗം നടത്തി. നെട്ടൂർ വിമല ഹൃദയ ഇടവകാംഗമായ ഇലഞ്ഞിമറ്റംരാജുവിന്റെയും നിഷ ജോർജിന്റെയും മകനായ ഇമ്മാനുവൽ ആൻറണി പാലക്കാട് വച്ച് നടന്ന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ,50 മീറ്റർ പ്രോൺ റൈഫിൾ, 50 മീറ്റർ 3 പൊസിഷൻ റൈഫിൾ വിഭാഗങ്ങളിൽ ആണ് ട്രിപ്പിൾ സ്വർണം നേടിയത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി ടെക്,എനർജി മാനേജ്മെന്റിൽ എം ടെക് എന്നിവ കരസ്ഥമാക്കിയ ഇമ്മാനുവൽ ആൻറണി തുടർ പരിശീലനത്തിൻ്റെ ഭാഗമായി ചെയ്തിരുന്ന ജോലി ഉപേക്ഷി…
Subscribe to Updates
Get the latest creative news from FooBar about art, design and business.