- കാർളോ അക്യുട്ടിസിന്റെ വെങ്കല പ്രതിമ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.
- കാർലോസ് അൽകാരസ് വൈദികനിൽ നിന്നു ആശീർവാദം സ്വീകരിക്കുന്ന വീഡിയോ വൈറൽ
- 2026 ലെ ലോക സമാധാനദിന പ്രമേയം പ്രഖ്യാപിച്ച് ലിയോ പാപ്പാ
- ‘Let There Be Peace!’; ലിയോ പാപ്പായുടെ പ്രഭാഷണങ്ങളുടെ സമാഹാരം
- ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് തൃശ്ശൂരില്‍ വിദ്യാര്‍ഥി മരിച്ചു
- ഡൽഹിയിൽ നടക്കുന്ന ഓൾ ഇന്ത്യ തൽ സൈനിക് ക്യാംപിൽ കേരള – ലക്ഷദ്വീപ് ടീമിൽ ഇടം നേടി നഥാനിയേൽ ഡി ഫെർഡിനാന്റ്
- അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക തൊഴിൽ നിയമം രൂപപ്പെടുത്തണം- വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ
- അന്തർദേശീയ വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന്
Author: admin
കൊല്ലം :കൊല്ലം രൂപതയുടെ എക്ലേസിയേ എറ്റ് വീറ്റേ അമേറ്റർ(Lover of the Church and life) ബഹുമതി റിട്ടയേർഡ് ആർ ഡി ഒ യും കെ എൽ സി എ രൂപത മുൻ പ്രസിഡന്റുമായ ഫ്രാൻസിസ് സാറിന് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി സമർപ്പിച്ചു . രോഗാവസ്ഥയിൽ ഫ്രാൻസിസ് സാറിന് എങ്ങും പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബിഷപ്പ് വീട്ടിലേക്ക് പോയത്.
കോഴിക്കോട് :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് പ്രശ്നങ്ങൾ, ഉദ്യോഗ സംവരണം, വിദ്യാഭ്യാസ സംവരണം, വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, സി ആർ സെഡ് മായി ബന്ധപ്പെട്ട ഭവന നിർമ്മാണ പെർമിറ്റ് തടസ്സങ്ങൾ,പുനരധിവാസ വിഷയങ്ങൾ, ഭരണഘടനാപരമായ പൊതുവായ അവകാശനിഷേധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിലെ 12 ലത്തീൻ രൂപതകളിലും സംഘടിപ്പിക്കുന്ന സമുദായ സമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു. ഒരു സമുദായത്തിന്റെ വളർച്ച എന്നത് , വിദ്യാഭ്യാസപരമായ മുന്നേറ്റത്തിലൂടെ സാധ്യമാക്കി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസപരമായ സ്വാതന്ത്ര്യത്തിലേക്ക് സമുദായം മാറണമെന്ന് അദ്ദേഹം പറഞ്ഞു.ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമുദായ സമ്പർക്ക പരിപാടിയിലൂടെ ലഭിക്കുന്ന പരാതികൾ വിവിധ ജില്ലാ ഭരണാധികാരികൾക്ക് സമർപ്പിക്കുകയും വിവിധ ജില്ലകളിലെ പരാതികൾ ക്രോഡീകരിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതുവരെ കെഎൽസി…
12 ദിവസത്തെ ഹ്രസ്വകാല യുദ്ധം അവസാനിച്ചതിനുശേഷം അന്‍പതിലധികം ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി ഇറാനിയൻ ഇന്റലിജൻസ് മന്ത്രാലയമാണ് (MOIS) വെളിപ്പെടുത്തിയത്
ഇസ്രായേൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനായ കാരിത്താസ് ഇൻറെർനാസിയൊണാലിസും നൂറിലേറെ ഇതര സംഘടനകളും ആരോപിക്കുന്നു.
ദൈവിക തീക്ഷ്ണതയാൽ ജ്വലിച്ച് അത്യുന്നതനെ എളിമയുടെ ചൈതന്യത്തിൽ സേവിക്കാനും തങ്ങളുടെ ബലഹീനതയിലും, ക്രിസ്തുവിനായി സ്വയം നല്കാനും സ്നേഹത്തിൽ കൂട്ടായ ജീവിതം നയികക്കാനും ആഗ്രഹിക്കുന്നവരുമായ മഹിളകളെ നമ്മുടെ സമൂഹത്തിന് ആവശ്യമുണ്ടെന്ന് പാപ്പാ
ലാഹോർ: വടക്കൻ പാകിസ്ഥാനിൽ വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇരുന്നൂറോളം പേർ മരിച്ചു. മരിച്ചവരുടെ എണ്ണം 194 ആയി ഉയർന്നതായി ദുരന്തനിവാരണ അതോറിറ്റി. വടക്കൻ ജിൽജിറ്റ്- ബാൾട്ടിസ്ഥാനിൽ അഞ്ച് പേരും പാക്കധീന കശ്മീരിൽ ഒൻപത് പേരും മരിച്ചു. രക്ഷാപ്രവർത്തനം നടത്തിയിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് ജീവനക്കാർ മരിച്ചുവെന്നും റിപ്പോർട്ടുണ്ട് .ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബുനർ ജില്ലയിൽ 78 പേർ മരിച്ചിട്ടുണ്ട്. ബുനറിൽ വെള്ളിയാഴ്ച അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
കൊച്ചി : ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ മിഷനറിമാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ വലിയ ആശങ്കയും ഭീതിയും വളർത്തുകയാണ്. ഈ ആക്രമണങ്ങൾക്ക് ഭരണകൂടങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുന്നത് ഖേദകരമാണ്. മതപരിവർത്തനം എന്ന ആരോപണമാണ് അക്രമങ്ങൾക്ക് മറയായി ഉയർത്തിക്കാട്ടുന്നത്. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്കുന്ന മത സ്വാതന്ത്ര്യവും മൗലീക അവകാശങ്ങളും നിരന്തരം നിരാകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭരണഘടനാ അവകാശ ദിനമായി ആചരിക്കുന്നത്. എല്ലാ ഇടവകകളിലും രാവിലെ ദേശീയ പതാക ഉയർത്തുകയും ഭരണഘടനയുടെ ആമുഖം വായിച്ച് ഏറ്റുചൊല്ലുകയും ചെയ്തു . കെ എൽ സിഎയും മറ്റ് സാമൂഹിക സമുദായ സംഘടനകളും അൽമായ ശുശ്രൂഷ സമിതിയും ബിസിസി കേന്ദ്ര സമിതിയും ഇതിന് നേതൃത്വം നൽകി .
കൊച്ചി: ഭരണഘടന മതേതരത്വ സംരക്ഷണ സംഗമം. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ഭരണഘടന മതേതരത്വ സംരക്ഷണ ദിനമായി ആചരിച്ചു. കെഎൽസിഎ ആലപ്പുഴ രൂപത സമിതിയുടെ നേതൃത്വത്തിൽ കൊമ്മാടിയിൽ സംഘടിപ്പിച്ച പരിപാടി മാതൃഭൂമി സീനിയർ റിപ്പോർട്ടർ, കെ എ ബാബു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരത്തെയും, മതേതരത്വത്തെയും സംരക്ഷിക്കുവാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും ന്യൂനപക്ഷങ്ങൾക്കെതിരായി പ്രത്യേകിച്ച് ക്രൈസ്തവ സന്യാസ്തർക്കെതിരായി ഉയർന്നുവരുന്ന അക്രമങ്ങളെയും, വ്യാജ പ്രചരണങ്ങളെയും ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒഡീഷയിൽ അക്രമണത്തിന് നേതൃത്വം നൽകിയവരെ പൊതു സമൂഹം ഒറ്റപ്പെടുത്തണം. അക്രമണത്തിന് വിധേയരായ വൈദികർക്കും സിസ്റ്റേഴ്സിനും സംഗമം ഐക്യദാർഡ്യം അറിയിച്ചു.പിജി ജോൺ ബ്രിട്ടോ അധ്യക്ഷത വഹിച്ച സംഗമത്തിൽ, ഫാദർ ജോസഫ് ഡോമിനിക്, സിസ്റ്റർ ഡോളി, ക്ലീറ്റസ് കളത്തിൽ, സാബു വി തോമസ്, സിസ്റ്റർ അംബി,തോമസ് കണ്ടത്തിൽ, ആൽബർട്ട്, പുത്തൻപുരയ്ക്കൽ, മാക്സൺ, മഞ്ജു സോളമൻ പനയ്ക്കൽ,ജോൺസൺ ലൂയിസ് തുടങ്ങിയവർ പ്രസംഗിച്ചു.
ന്യൂഡൽഹി: മൈസൂരിന്റെ പുതിയ ബിഷപ്പായി ലിയോ പതിനാലാമൻ പാപ്പാ ബിഷപ്പ് ഫ്രാൻസിസ് സെറാവോ, എസ്.ജെ. (66) യെ നിയമിച്ചു. 2025 ഓഗസ്റ്റ് 15 ന് പ്രഖ്യാപിച്ച നിയമനം, കർണാടകയിലെ ഷിമോഗയുടെ ബിഷപ്പായും സിസിബിഐ കമ്മീഷൻ ഫോർ എക്യുമെനിസത്തിന്റെ ചെയർമാനായും ബിഷപ്പ് സെറാവോ സേവനമനുഷ്ഠിക്കുന്നതിനിടെയാണ്.’ 1992 ഏപ്രിൽ 30-ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി, 1999 മെയ് 1-ന് സൊസൈറ്റി ഓഫ് ജീസസിൽ തന്റെ നിത്യജീവിതം ആരംഭിച്ചു. വർഷങ്ങളായി, അദ്ദേഹത്തിന്റെ ശുശ്രൂഷ പാസ്റ്ററൽ സേവനം, സാമൂഹിക പ്രവർത്തനം, അക്കാദമിക് നേതൃത്വം, സമൂഹ രൂപീകരണം എന്നിവയിലാണ് . കാർവാർ രൂപതയിലെ മുണ്ട്ഗോഡിൽ പാസ്റ്ററൽ ശുശ്രൂഷയിൽ ആരംഭിച്ച അദ്ദേഹം, മുണ്ട്ഗോഡിലെ ലയോള വികാസ് കേന്ദ്രത്തിൽ സാമൂഹിക വികസന പ്രവർത്തനങ്ങളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് അദ്ദേഹം ബാംഗ്ലൂരിൽ റീജിയണൽ തിയോളജിസ്റ്റിന് നേതൃത്വം നൽകി, ആനേക്കലിലെ സെന്റ് ജോസഫ് പള്ളിയുടെ ഇടവക വികാരിയായി നേതൃത്വം നൽകി, ബെജാപൂരിലെ ജെസ്യൂട്ട് സമൂഹത്തിന്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു, മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജിന്റെ റെക്ടറായിരുന്നുമൈസൂർ രൂപതയെ…
ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധത ഒരിടവേളയ്ക്കു ശേഷം വീണ്ടും തുടർക്കഥയാകുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.