- കശ്മീരിലെ മഴക്കെടുതിയില്‍ 31 പേർ മരിച്ചു
- KRLCBC സന്യാസപരിശീലകരുടെ സംഗമം
- അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ ഇന്ന് പ്രാബല്യത്തിൽ വരും
- അർത്തുങ്കൽ ഫൊറോന ബി.സി.സി. നേതൃസംഗമം
- നാലുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് നെടുമ്പാശ്ശേരിയിൽ പിടിയിൽ
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിലിനെതിരെ ലിവർപൂളിന് ജയം
- അത്തം പിറന്നു. ഇനിയുള്ള പത്താം നാൾ തിരുവോണം
- പാകിസ്ഥാൻ ജയിലുകളിൽ മത ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങൾ എൻ സി ജെ പി റിപ്പോർട് പുറത്ത്
Author: admin
ആരോഗ്യപശ്നങ്ങളെ വകവയ്ക്കാതെ ആർജെഡി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും യാത്രയ്ക്കെത്തി. അണികളെ ആവേശത്തിലാക്കുന്ന “തനിനാടൻ പ്രസംഗവുമായി’ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വിയാദവും കളം നിറഞ്ഞതോടെ നവംബറിൽ തിരഞെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ഇന്ത്യാസഖ്യത്തിന്റെ പ്രചാരണം പുതിയ ട്രാക്കിലേക്കു മാറി.
സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകം. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാംപിളുകളിലാണു മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്.
കുട്ടനാടിന്റെ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടു ചങ്ങനാശേരി അതിരൂപതാ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടനാട് ഐക്യദാർഢ്യ ധർണയിൽ പ്രതിഷേധമിരമ്പി. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് തോമസ് തറയിൽ വിശ്വാസികൾക്കൊപ്പം കുട്ടനാടിനായി ഉപവാസമിരുന്നു.
ഉറിയും ചിരിക്കും / കെ ജെ സാബു സാർവ്വദേശീയം എന്ന് വച്ചാൽ ലോകത്തെ സർവ്വദേശങ്ങളെയും ഉൾക്കൊള്ളുന്ന എന്ന് അർത്ഥം .എന്നാൽ തൃശൂരിൽ സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിൽ കേരളത്തിലെ കുറെ സ്ഥിരം മലയാളം എഴുത്തുകാരാണ് പങ്കെടുക്കുന്നത് . മുറകാമിയും, സൽമാൻ റുഷ്ദിയും, ജെ കെ റൗളിംഗും ഹരാരിയും ഖാലിദ് ഹൊസൈനിയും ഒക്കെ എവിടെ? ആനയുടെ വലുപ്പത്തിൽ ഉറുമ്പ് എന്നെഴുതിയാൽ ഉറുമ്പ് ആനയോളം വരില്ല തന്നെ . സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ ഐ എൽ എഫ് കെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തത് . ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഫെസ്റ്റിവൽ ബുക്കും പ്രകാശനം ചെയ്തു. രണ്ടാം പതിപ്പിൽ വ്യത്യസ്തമായ എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. സാർവ്വദേശീയ സാഹിത്യകാരൻ വൈശാഖൻ പതാക ഉയർത്തിയതോടെ സാർവ്വദേശീയ സാഹിത്യോത്സവത്തിന് തുടക്കമായി. സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ…
തിരുവനന്തപുരം : കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട് . മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട് . മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കെഎസ്ഇബിയും അറിയിപ്പ് നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് നിലവിലുണ്ട് . തൃശൂർ ജില്ലയിൽ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.
അബൂജ : നൈജീരിയയിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 40-ലധികം പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബോട്ടിൽ 50-ലധികം യാത്രക്കാരുണ്ടായിരുന്നു. പത്ത് പേർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സൊകോട്ടോയിലാണ് അപകടം. ഗൊറോണിയോയിലെ മാര്‍ക്കറ്റിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത് .ഇവിടെ ബോട്ടുകളാണ് പ്രധാന യാത്രാമാർഗം. ഇടക്കിടെ അപകടമുണ്ടാകാറുണ്ട്. മഴക്കാലത്ത് നൈജീരിയയില്‍ ബോട്ടപകടങ്ങള്‍ പതിവാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് മഴക്കാലം . നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുന്നതും പതിവാണ് . കഴിഞ്ഞ ഓഗസ്റ്റിൽ സൊകോട്ടോ സംസ്ഥാനത്ത് സമാന അപകടമുണ്ടായിരുന്നു. അന്ന് 16 കര്‍ഷകരാണ് മരിച്ചത്.കഴിഞ്ഞ മാസം, വടക്കന്‍- മധ്യ നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്ത് 100-ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു
തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവർത്തനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ
ലഖ്‌നൗ: 18 ദിവസത്തെ ആക്‌സിയം-4 ബഹിരാകാശ ദൗത്യത്തിന് ശേഷം ടീം ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ഇന്ത്യയിലേയ്ക്കുള്ള മടങ്ങി വരവ് നാളെ . നാളെ ശുഭാംശു ഇന്ത്യയിലെത്തുന്നത് കാത്തിരിക്കുകയാണ് കുടുംബം. സ്വീകരിക്കാന്‍ ഡല്‍ഹിയിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങള്‍. രാജ്യത്തിനും ഞങ്ങള്‍ക്കും സന്തോഷ നിമിഷമാണ്. പ്രധാനമന്ത്രിയും വിശിഷ്ട വ്യക്തികളും അദ്ദേഹത്തെ അനുഗ്രഹിച്ചു. അവരുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും കാരണം അദ്ദേഹത്തിന്റെ ദൗത്യം വിജയിച്ചുവെന്നും ശുഭാംശുവിന്റെ പിതാവ് പറഞ്ഞു. തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കത്വയിലെ ജോധ് ഗ്രാമത്തില്‍ വീണ്ടും മേഘവിസ്‌ഫോടനം. മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി റോഡുകള്‍ ഒലിച്ചുപോയി. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ജംഗ്ലോട്ടി ഗ്രാമം ഒറ്റപ്പെട്ടു. മണ്ണിടിച്ചിലില്‍ നിരവധി വീടുകളും തകര്‍ന്നതായി കത്വ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ശര്‍മ്മ പറഞ്ഞു.
പാലക്കാട്: പാലക്കാട് ലോറിയിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ രണ്ടു മരണം. തമിഴ്‌നാട് സ്വദേശികളായ മലർ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്. ഒരു പുരുഷനെയും മൂന്ന് കുട്ടികളെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറുകയായിരുന്നു .വാളയാർ വട്ടപ്പാറ ചെക്ക് പോസ്റ്റിനു സമീപമായിരുന്നു അപകടം. തമിഴ്‌നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത് . കാക്കനാട് നടന്ന കുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടമുണ്ടായത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.