- രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നു; ഡോ. ശശി തരൂർ
- എം എം ലോറൻസ് തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പോരാളി -KRLCC
- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
Author: admin
സിംഗപ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ,സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗുമായി കൂടിക്കാഴ്ച നടത്തി. രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുവാൻ ചർച്ചയിൽ ധാരണയായി. വോംഗിൻ്റെ ക്ഷണപ്രകാരമാണ് മോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് സിംഗപ്പൂരിലെത്തിയത്. വോംഗുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി സിംഗപ്പൂർ പാർലമെൻ്റ് ഹൗസിൽ മോദിക്ക് സ്വീകരണം നൽകി. അവിടെയുള്ള സന്ദർശക പുസ്തകത്തിലും പ്രധാനമന്ത്രി ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം എഴുതപ്പെട്ടുവെന്നും നരേന്ദ്ര മോദി – വോംഗ് കൂടിക്കാഴ്ചയിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം സ്ഥാപിക്കപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിൽ കുറിച്ചു. നൂതന ഉൽപ്പാദനം, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷൻ, ഹെൽത്ത് കെയർ & മെഡിസിൻ, നൈപുണ്യ വികസനം, സുസ്ഥിരത എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന ഉഭയകക്ഷി ബന്ധത്തിൻ്റെ വിവിധ വശങ്ങൾ അവർ വിപുലമായി അവലോകനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂന മര്‍ദമായി ശക്തി പ്രാപിചേക്കും .ഇതിനാലാണ് കേരളത്തില്‍ മഴ വീണ്ടും ശക്തിപ്രാപിക്കുന്നത്. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയും സെപ്റ്റംബര്‍ 8 ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ 8 ന് കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഇടുക്കി : ഇടുക്കി മേഖലയിലെ ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്തതും നിരോധിച്ചതുമായ വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. വെളിച്ചെണ്ണ വിതരണം ചെയ്ത കേരശക്തി എന്ന ബ്രാന്‍ഡിന്റെ സ്ഥാപന ഉടമ ഷിജാസിനാണ് ഇടുക്കി ജില്ലാ സബ്കളക്ടര്‍ പിഴ ചുമത്തിയത്. സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റിലുണ്ടായിരുന്ന ഈ വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.60 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. സ്ഥാപന ഉടമ 15 ദിവസത്തിനകം പിഴ ഒടുക്കണമെന്നാണ് നിര്‍ദേശം.
തിരുവനന്തപുരം : കേരളത്തോടുള്ള അവഗണന തുടറുകയാണ് കേന്ദ്രസർക്കാർ . ഓണക്കാലത്ത് കേരളത്തിൽ വിതരണം ചെയ്യുന്നതിനായി കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടിയ വിലയ്ക്കാണ് കേരളത്തിനായി കേന്ദ്രം അരി അനുവദിച്ചിരിക്കുന്നത് . മറ്റ് സംസ്ഥാനങ്ങളിൽ 18 രൂപയ്ക്ക് നൽകിയിരുന്ന ഭാരത് അരി കേരളത്തിന് അനുവദിച്ചത് 31 രൂപ നിരക്കിലാണ്.ഇതാകട്ടെ ഗുണമേന്മയില്ലാത്തതും. ഗോഡൗണുകളിൽ ഒന്നരവർഷത്തോളമായി കെട്ടിക്കിടക്കുന്ന അരിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കേരളത്തിൻ്റെ അന്നം മുടക്കുന്ന സമീപനമാണ് കേന്ദ്രം വീണ്ടും സ്വീകരിച്ചിരിക്കുന്നത്.കേരളത്തിന് ഭക്ഷ്യ യോഗ്യമല്ലാത്ത അരി നൽകിയതിലുള്ള നിലപാട്കേന്ദ്രസർക്കാരും എഫ്സിഐയും പുന:പരിശോധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടു . കേരളത്തിന് ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങൾ ലഭിക്കണമെന്നും കേന്ദ്രത്തിന്റെ നടപടി പകപോക്കൽ ആയെന്നും അദ്ദേഹം പറഞ്ഞു.ഗോഡൗണുകളിൽ അരി കെട്ടിക്കിടന്നിട്ടും കേരളത്തിന് അരി നൽകിയില്ല എന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സബ്സിഡി സാധനങ്ങളിൽ വലിയ വില മാറ്റമില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രായോഗികമായ ചില മാറ്റങ്ങൾ മാത്രമാണ് ഉണ്ടായതെന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരള തീരത്തെ ന്യൂനമര്‍ദ്ദപാത്തി ദുര്‍ബലമായി. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് മീന്‍പിടിത്തത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
റായ്പുർ: സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിലെ ബിജാപൂർ ദന്തേവാഡ അതിർത്തിയിലാണ് സംഭവം. സ്ഥലത്ത് സേന തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
വിജയ് സേതുപതി, സൂരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി വെട്രിമാരൻ സംവിധാനം നിർവഹിച്ച് 2023 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിടുതലൈ. രാജ്യമെമ്പാടും, ഭാഷാ ഭേദമന്യേ പ്രേക്ഷക-നിരൂപക പ്രശംസ കരസ്ഥമാക്കിയ ചിത്രമായിരുന്നു വിടുതലൈ. പുറത്തിറങ്ങിയതിനോടൊപ്പം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുമെന്ന് അറിയിച്ചിരുന്നു. രണ്ടാം ഭാഗത്തിനായി കേരളത്തിലുൾപ്പെടെ വലിയൊരു വിഭാഗം സിനിമാ പ്രേമികൾ കാത്തിരിക്കുമ്പോഴാണ് ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. മഞ്ജു വാര്യരും, വിജയ് സേതുപതിയും, സൂരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് രണ്ടിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2024 ഡിസംബർ 20ന് തിയറ്ററുകളിലേക്കെത്തുമെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്ന മറ്റ് താരങ്ങൾ. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജയാണ് വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
തൃശൂർ/മലപ്പുറം: മലപ്പുറത്തും തൃശൂരിലും വൻ തീപിടുത്തം.തൃശൂർ മരത്താക്കരയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഫർണീച്ചർ കട കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു തീപിടുത്തം. മലപ്പുറം പെരുമ്പടപ്പിൽ വീടിനു തീ പിടിച്ച് വൻ അപകടം. പെരുമ്പടപ്പ് പുറങ്ങിൽ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. മരത്താക്കരയിൽ ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ ഫർണീച്ചർ കട പൂർണമായി കത്തിനശിച്ചു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനാൽ കൂടുതൽ ഭാഗത്തേക്ക് തീപിടുത്തം വ്യാപിച്ചില്ല. അപകടം സംഭവിച്ചത് എങ്ങനെയാണെന്ന് വിശദമായ പരിശോധന നടത്തും. മലപ്പുറം പെരുമ്പടപ്പിൽ ഉണ്ടായ സംഭവത്തിൽ അഞ്ചു പേർക്ക് പൊള്ളലേറ്റു. സരസ്വതി, മണികണ്ഠൻ, അനിരുദ്ധൻ, റീന, നന്ദന എന്നിവർക്ക് പൊള്ളലേറ്റു. ഇതിൽ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂലമ്പിള്ളി: മൂലമ്പിള്ളി വിശുദ്ധ അഗസ്തീനോസ് ദേവാലയ ശതോത്തര സൂവർണ്ണ ജൂബിലി വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. ജൂബിലി പതാക ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ ഉയർത്തി. മൂലമ്പിള്ളി പള്ളി തിരുനാൾ സമാപനത്തോടനുബന്ധിച്ച് നടന്ന പൊന്തിഫിക്കൽ ദിവ്യ ബലി മദ്ധ്യയാണ് ജൂബിലി തിരി തെളിച്ചത്ഫാ യേശുദാസ് പഴമ്പിള്ളി വചന സന്ദേശം നൽകി. ഫാ. സെബാസ്റ്റിൻ മൂന്നു കൂട്ടുങ്കൽ, ഫാ മാർട്ടിൻ അഴിക്കകത്ത്, ഫാ. അഗസ്റ്റിൻ വി ന്നി ഫെർണാണ്ടസ്, ഫാ. വിജേഷ് ജേക്കബ് കാനാ രി, ഫാ ജോസഫ് രാജൻ കിഴവന,ഫാ. ജീസൻ ഫെർണാണ്ടസ് എന്നിവർ സന്നിഹതരായിരുന്നു.
കൊച്ചി : മുനമ്പം-കടപ്പുറം പ്രദേശത്തെ പാവപ്പെട്ട ജനങ്ങളുടെ താമസഭൂമിയിലെ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് കേരള റിജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വില സ്വീകരിച്ച് ഫറൂഖ്കോളേജ് രജിസ്റ്റര്‍ ചെയ്ത് നല്കിയ ഭൂമിയിലെ റവന്യൂ അവകാശങ്ങളാണ് ഇപ്പോള്‍ നിഷേധിക്കപ്പെടുന്നത്. ഭൂമിക്കുള്ള കരമടച്ച് ഈ കുടുംബങ്ങള്‍ കൈവശംവച്ചു പോന്ന സ്വത്താണിത്. കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദീകമന്ദിരവും സിമിത്തേരിയും കോണ്‍വെന്റും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ്ജൂഡ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വഖഫ്ബോര്‍ഡ് ഈ ഭൂമിയില്‍ അവകാശവാദമുന്നയിച്ച് 2022 ല്‍ കത്ത് നല്‍കുന്നതുവരെ ഈ കുടുംബങ്ങള്‍ കൈവശംവച്ചു പോന്ന ഭൂമിയാണിത്. ഇത്രയുംകാലം താമസിച്ചിരുന്ന ഭൂമിയും വീടും നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയിലാണ് നിസ്സഹായരായ ഈ…
Subscribe to Updates
Get the latest creative news from FooBar about art, design and business.