തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര അവഗണനയ്ക്കെതിരെ നയിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഇന്നുണ്ടാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് ഓണ്‍ലൈനില്‍ ചേരും. യോഗ തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുഖ്യമന്ത്രിയെ അറിയിക്കും.
പ്രക്ഷോഭവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഘടകകക്ഷികളുടെ പൊതുവെയുള്ള അഭിപ്രായം. യുവജന സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹി സമരവുമായി യുഡിഎഫ് സഹകരിക്കാന്‍ സാധ്യതയില്ല.
സമാനമായ രീതിയിലുള്ള പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപിയും നടത്തിയത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ വിധം വേട്ടയാടുമ്പോള്‍ എങ്ങനെയാണ് ഒരുമിച്ച് സമരം ചെയ്യുകയെന്നായിരുന്നു തരൂര്‍ ചോദിച്ചത്. ഒരുമിച്ച് സമരം ചെയ്യണമെങ്കില്‍ ഇങ്ങോട്ടുള്ള പെരുമാറ്റം നന്നാവണം. ആളുകളുടെ തീരുമാനം ഇതാണ്. അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം എടുക്കുമെന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Trending
- വോട്ട് അധികാർ യാത്ര മൂന്നാം ദിനത്തില്‍
- സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹ കേസ്
- പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുര്‍ബാന അർപ്പിച്ച് ലിയോ പാപ്പാ
- സീറോമലബാർ സഭയുടെ സിനഡിന് ആരംഭം
- വിസിമാരുടെ നിയമനം കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
- വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
- ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
- മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി