ന്യൂഡല്‍ഹി: രാജ്യമാനസാക്ഷിയെ പിടിച്ചുലച്ച ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികളെ ശിക്ഷാവിധി തീരുംമുന്‍പ് വിട്ടയച്ചത് ചോദ്യം ചെയ്ത്
ബിൽക്കിസ് ബാനു നല്കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. കുറ്റവാളികള്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്. ശിക്ഷാ ഇളവ് നയം അനുസരിച്ചാണ് ശിക്ഷാ ഇളവ് നല്‍കിയതെന്നും നടപടിയില്‍ നിയമ വിരുദ്ധതയില്ലെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗത്തിന് ഇരയാക്കിയത് ഉള്‍പ്പടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് നല്കി വിട്ടയച്ചത്.
കുറ്റവാളികള്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്. ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാല്‍ ശിക്ഷായിളവ് അര്‍ഹിക്കുന്നില്ല. മതവിരുദ്ധത മുന്‍നിര്‍ത്തിയാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടത്തിയത്. സാമൂഹിക പ്രത്യാഘാതം പരിഗണിക്കാതെയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തത്, കുറ്റകൃത്യം ചെ്തവര്‍ ഇളവ് അര്‍ഹിക്കുന്നില്ല എന്നുമായിരുന്നു ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്തയുടെ വാദം.
Trending
- സഭയുടെ അജപാലന ശൈലികള്‍ മാറണമെന്ന് പാപ്പ
- ചരിത്രം തിരുത്തിയ ഇന്ത്യയിലെ ആദ്യ 100% കാഴ്ചപരിമിതിയുള്ള ഒരു ഐ.എഫ്.എസ് ഓഫീസറുടെ കഥ
- ലിയോ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.
- ഡിജിറ്റൽ ലോകത്തെ സുവിശേഷവൽക്കരിച്ച് ക്രിസ്തുവിലേക്ക് “വാതിൽ തുറക്കാം”: കർദ്ദിനാൾ ഫിലിപ്പ് നേരി
- ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ അച്ഛനായി ഫാ. റോയി മാത്യു
- KLCA ഓച്ചന്തുരുത്ത് യൂണിറ്റ്; കുട്ടികൾക്കായി സമ്മർ ക്യാമ്പ്
- “രൂപതാ വൈദികരും ഡിജിറ്റൽ ജീവിതവും” : ഇന്ത്യയിലെ രൂപതാ വൈദികരുടെ കോൺഫറൻസിന്റെ വാർഷിക സമ്മേളനം നടന്നു.
- പാപ്പായ്ക്കെതിരായ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം; ലോകനേതാക്കൾ പ്രതികരിക്കുന്നു

