ന്യൂഡല്‍ഹി: രാജ്യമാനസാക്ഷിയെ പിടിച്ചുലച്ച ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികളെ ശിക്ഷാവിധി തീരുംമുന്‍പ് വിട്ടയച്ചത് ചോദ്യം ചെയ്ത്
ബിൽക്കിസ് ബാനു നല്കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. കുറ്റവാളികള്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്. ശിക്ഷാ ഇളവ് നയം അനുസരിച്ചാണ് ശിക്ഷാ ഇളവ് നല്‍കിയതെന്നും നടപടിയില്‍ നിയമ വിരുദ്ധതയില്ലെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗത്തിന് ഇരയാക്കിയത് ഉള്‍പ്പടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് നല്കി വിട്ടയച്ചത്.
കുറ്റവാളികള്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്. ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാല്‍ ശിക്ഷായിളവ് അര്‍ഹിക്കുന്നില്ല. മതവിരുദ്ധത മുന്‍നിര്‍ത്തിയാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടത്തിയത്. സാമൂഹിക പ്രത്യാഘാതം പരിഗണിക്കാതെയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തത്, കുറ്റകൃത്യം ചെ്തവര്‍ ഇളവ് അര്‍ഹിക്കുന്നില്ല എന്നുമായിരുന്നു ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്തയുടെ വാദം.
Trending
- കെഎൽസിഎ വൈപ്പിൻ മേഖലക്ക് പുതിയ നേതൃത്വം; ബെന്നറ്റ് കുറുപ്പശ്ശേരി പ്രസിഡന്റ്
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ലഹരിവിരുദ്ധ ഡിബേറ്റ് ‘V.O.I.C.E.’ സംഘടിപ്പിച്ചു
- കെ.സി.വൈ.എം മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ കാരുണ്യത്തിന്റെ മാതൃകയായി
- പാപ്പായുടെ ‘ചാപ്ലിൻ ടു ഹിസ് ഹോളിനെസ്’ ബഹുമതി; വരാപ്പുഴ അതിരൂപതയിലെ രണ്ട് വൈദികർക്ക്
- ജെൻസി,ആൽഫ തലമുറകൾ നേരിടുന്ന വെല്ലുവിളികൾ ; സെമിനാർ നടത്തി
- വൈദികരുടെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും കൂടുതൽ പ്രാധാന്യം; നിർണായക തീരുമാനങ്ങളുമായി സി.ഡി.പി.ഐ രൂപതാ പ്രതിനിധി സമ്മേളനം
- ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണം – കെആര്എല്സിസികെആര്എല്സിസി 47-ാം ജനറല്‍ അസംബ്ളി സമാപിച്ചു.
- ആഗസ്റ്റ് 15 മുതൽ പൊലീസിന്റെ മുഖം മാറും: രമേശ് ചെന്നിത്തല

