തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ (36) അവയവങ്ങൾ ദാനം ചെയ്തു. ആറ് പേർക്ക് പുതുജീവിതം നൽകിയാണ് തമിഴ്നാട് സ്വദേശി സെൽവിൻ യാത്രയായത്. ഹൃദയവും വൃക്കയും പാൻക്രിയാസും ഹെലികോപ്ടർ വഴി അല്പസമയത്തിനകം എറണാകുളത്തേക്ക് എത്തിക്കും. കണ്ണുകളും ദാനം ചെയ്തു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഹൃദയം ലിസി ആശുപത്രിയിലും വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്. കൊച്ചിയിലെ ഹെലിപാഡിൽ നിന്ന് ആശുപത്രികളിലേക്ക് റോഡ് മാർഗം തിരിക്കും. ഇതിനായി ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.കായംകുളം സ്വദേശിയായ ഹരിനാരായണന് (16) വേണ്ടിയാണ് ഹൃദയം നൽകുന്നത്. തമിഴ്നാട്ടിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു സെൽവിൻ. ഇന്നലെയാണ് തിരുവനന്തപുരത്തുവച്ച് മസ്തിഷ്ക മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്.
Trending
- എ പോയറ്റ്
- ആഗോള ജപമാല പ്രാർത്ഥനയ്ക്ക് ഒരുങ്ങി ലെയോ പതിനാലാമൻ മാർപാപ്പ.
- സൗജന്യ മാമോഗ്രാം ക്യാൻസർ നിർണയ ക്യാമ്പ്
- ഫോർട്ട്കൊച്ചി വൈപ്പിൻ റോ റോ സർവീസ് നടത്തിപ്പ് വാട്ടർ മെട്രോക്ക് കൈമാറണം – കെ.എൽ.സി.എ
- ‘ദി ഫാദർ
- പ്രാർത്ഥനക്ക് ഏത് തിന്മയെയും തകർത്തെറിയുവാൻ കഴിയും; ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി
- എഐ നമ്മുടെ വീട്ടിലെ പുതിയ അതിഥി
- പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്

