ഉത്തരകാശി:തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിനു മുന്നിൽ നിന്നും ആശ്വാസത്തിന്റെ വാർത്തകേൾക്കാൻ കാതോർത്ത് നിൽക്കുകയാണ് രാജ്യം.തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കുഴൽ 6 മീറ്റർ അടുത്തുവരെയെത്തിച്ചിട്ടുണ്ട്. 6 മീറ്റർ വീതം നീളമുള്ള 9 കുഴലുകൾ വെൽഡ് ചെയ്തുചേർത്താണ് അവശിഷ്ടങ്ങൾക്കിടയിലൂടെ ഉള്ളിലെത്തിച്ചത്. രാജ്യം നേരിട്ട ഏറ്റവും സങ്കീർണ്ണവും ദുഷ്കരവുമായ രക്ഷാപ്രവർത്തനമാണ് 12–ാം ദിവസം വിജയത്തിലേക്കെത്തുന്നത്
പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും .ആരോഗ്യനിലയനുസരിച്ച് ഇവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും.ഇതിനായി ഹെലിപ്പാഡ് ഉൾപ്പടെ സർവ്വസജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .സാങ്കേതികരംഗത്ത് വമ്പൻ നേട്ടങ്ങൾ കരസ്ഥമാക്കിയ രാജ്യത്ത് ദുരന്തനിവാരണത്തിനും ഏറ്റവും അടിയന്തിരമായ രക്ഷാപ്രവർത്തനത്തിനും വേണ്ടത്ര സന്നാഹങ്ങളില്ല എന്നാണു ഈ ദുരന്തം വെളിവാക്കുന്നത് .
Trending
- മധുര അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത
- സിറിയയിലെ ക്രൈസ്തവർക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക സംഘടന
- കേന്ദ്രസർക്കാരിനെ വിമർശിച്ച് ഗഡ്കരി
- ‘അമേരിക്ക പാർട്ടി’: രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
- നിപ: കേന്ദ്ര സംഘം കേരളത്തിൽ എത്തുന്നു
- തീർത്ഥാടനം വിശ്വാസ ജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നു- ലിയൊ പതിനാലാമൻ പാപ്പാ
- ടെക്സസിലെ മിന്നൽ പ്രളയം : മരണം 27ആയി, 20 പെൺകുട്ടികളെ കാണാതായി
- സംസ്ഥാന സ്കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍