മാസ്മരിക സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഇന്ന് 58 -ാം പിറന്നാൾ നിറവിൽ .ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരും സിനിമാ ലോകവും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയാണ്. മണിരത്നം ചിത്രം റോജയിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ ആർ റഹ്മാനു നിലവിൽ പകരക്കാരനില്ല. ദിലീപ് കുമാറിൽ നിന്ന് അല്ലാ രഖാ റഹ്മാനിലേക്കുള്ള യാത്ര ലോകമറിയുന്ന വിസ്മയകഥയായി മാറിയിരിക്കുന്നു ഇന്ന്.സംഗീതജീവിതത്തിൽ കാൽ നൂറ്റാണ്ടും പിന്നിട്ടു നിൽക്കുന്ന റഹ്മാൻ ലോകത്തിനെന്നും വിസ്മയമാണ്. 28 വർഷങ്ങൾക്കു മുൻപ് ‘റോജ’ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആർ.റഹ്മാനു പകരമായി മറ്റൊരു പേരില്ല .അദ്ദേഹത്തിന്റെ മാന്ത്രിക വിരലുകളിൽ നിന്ന് പ്രണയം പെയ്തിറങ്ങിയപ്പോൾ ആസ്വാദകന്റെ മനസിലേക്ക് അവ കുടിയേറി. വിരഹഗാനങ്ങൾ കേൾക്കുന്തോറും അത് ആഴത്തിൽ പതിഞ്ഞു തുടങ്ങി. ‘നമ്മൾ എല്ലാവരും വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. നമ്മൾ എല്ലാവരിലും ഒരു ശൂന്യത ബാക്കികിടക്കുന്നുണ്ട്. കഥപറച്ചിലുകാർക്കും തത്വശാസ്ത്രത്തിനും വിനോദത്തിനുമെല്ലാം ആ ശൂന്യത തീർക്കാനാകും. മരുന്ന് കഴിക്കുകയാണെന്ന തോന്നൽ പോലുമില്ലാതെയാകും അത് ആശ്വാസം പകരുക. അക്രമവും സെക്സും പോലെയുള്ള ശാരീരിക ചോദനകൾ പൂർത്തീകരിക്കുന്നതിനുമപ്പുറം പലതുമുണ്ട്’-റഹ്മാൻ ഒരിക്കൽ പറഞ്ഞു .
Trending
- പാകിസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ വെടിവെയ്പ്
- വോട്ടർ പട്ടികയിൽ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കുന്നു; രാഹുൽ ഗാന്ധി
- അന്ധരന്ധരെ നയിക്കുമ്പോൾ …
- മുത്തങ്ങ, ശിവഗിരി, മാറാട് സംഭവങ്ങൾ; റിപ്പോർട്ട് പുറത്തു വിടാൻ ആവശ്യപ്പെട്ട് എ കെ ആന്റണി
- പാലസ്തീൻ ജനതക്ക് സാമീപ്യം അറിയിച്ച് ലിയോ പാപ്പാ
- മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ കെ ആന്റണി
- ധര്‍മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി
- ബ്രസീലിൽ തകര്‍ന്നുവീണ വിമാനത്തില്‍ 200 കിലോ കൊക്കെയ്ൻ