സീയൂൾ: രാജ്യത്ത് സൈനികനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യുൻ രാജിവച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രസിഡന്റ് യൂൺ സുക് യോൾ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത് . പട്ടാളനിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൺ സുക് യോളിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലുണ്ടാകും. പ്രതിപക്ഷത്തിനു പാർലമെന്റിൽ ഭൂരിപക്ഷമുണ്ട്. യൂണിന്റെ പീപ്പിൾ പവർ പാർട്ടിയുടെ നേതൃത്വവും അദ്ദേഹത്തിനെതിരേ തിരിഞ്ഞിട്ടുണ്ട്.
പ്രതിരോധ മന്ത്രിയുടെ രാജി പ്രസിഡന്റ് സ്വീകരിച്ചു. സൗദി അറേബ്യയിലെ അംബാസഡർ ചോയ് ബ്യുംഗ്-ഹ്യുക്ക് പുതിയ പ്രതിരോധ മന്ത്രിയാകും.
Trending
- ലോക സമാധാനത്തിനായി പ്രാർത്ഥനദിനവും ഉപവാസദിനവും ആചരിക്കുക: ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
- ഫാ. ടോം ഉഴുന്നാലിന്റെ തട്ടിക്കൊണ്ടു പോകലിന് 10 വര്‍ഷം
- കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ഏഴിന്
- എറണാകുളം ബസലിക്ക, തർക്ക പരിഹാരത്തിന് ഹൈക്കോടതി മധ്യസ്ഥനെ നിയമിച്ചു.
- വത്തിക്കാന്റെ പുതിയ സ്റ്റാമ്പ്: യുക്രേനിയൻ കത്തോലിക്കർക്ക് ആദരം
- സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന് പുതിയ മദര്‍ ജനറൽ
- ലെയോ പാപ്പാ മാൾട്ട റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിറിയം സ്പിറ്റെറിക്കുമായി കൂടിക്കാഴ്ച നടത്തി
- മാർച്ച് 8ന് സമാധാന ദിനമായി ആചരിക്കണമെന്ന് സിസിബിഐയുടെ ആഹ്വാനം

