സീയൂൾ: രാജ്യത്ത് സൈനികനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യുൻ രാജിവച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രസിഡന്റ് യൂൺ സുക് യോൾ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത് . പട്ടാളനിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൺ സുക് യോളിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലുണ്ടാകും. പ്രതിപക്ഷത്തിനു പാർലമെന്റിൽ ഭൂരിപക്ഷമുണ്ട്. യൂണിന്റെ പീപ്പിൾ പവർ പാർട്ടിയുടെ നേതൃത്വവും അദ്ദേഹത്തിനെതിരേ തിരിഞ്ഞിട്ടുണ്ട്.
പ്രതിരോധ മന്ത്രിയുടെ രാജി പ്രസിഡന്റ് സ്വീകരിച്ചു. സൗദി അറേബ്യയിലെ അംബാസഡർ ചോയ് ബ്യുംഗ്-ഹ്യുക്ക് പുതിയ പ്രതിരോധ മന്ത്രിയാകും.
Trending
- രണ്ടാം ലോക മഹായുദ്ധം: 80-ാം വാർഷികത്തിന് ചൈന ഒരുങ്ങുന്നു
- അഫ്ഗാനിസ്ഥാനിൽ ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചു; 71 മരണം
- ജയിലിലായാല്‍ മന്ത്രിക്കസേര പോകും; ബിൽ ഇന്ന് ലോക്സഭയിൽ
- പാലിയേക്കരയിൽ ടോൾ മരവിപ്പിച്ച ഉത്തരവ് തടയില്ല; അപ്പീൽ തളളി സുപ്രീംകോടതി
- ജസ്റ്റീസ് ബി. സുദര്ശൻ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
- സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
- സിസിബിഐ യൂത്ത് കമ്മീഷൻ നാഷണൽ ഡയറക്ടേഴ്സ് മീറ്റ് കൊച്ചിയിൽ
- അഭിനയ ജീവിതത്തിന്റെ 51ാം വര്‍ഷത്തിലേക്ക് പൗളി വത്സന്: ആഘോഷമാക്കാന്‍ നാട്ടുകാര്‍