വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ 26-ന്, ഈസ്റ്ററിന്റെ നാലാം ഞായറാഴ്ചയായ ‘ഗുഡ് ഷെപ്പേര്‍ഡ് സണ്‍ഡേ’ ദിനത്തില്‍ ആചരിക്കപ്പെടുന്ന 63-ാമത് ദൈവവിളിക്കായുള്ള പ്രാര്ഥനാദിനത്തിനായി ലെയോ പാപ്പ നല്കിയ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ”ദൈവത്തിന്റെ ദാനത്തിന്റെ അന്തര്ആവിഷ്കാരം” എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ഈ സന്ദേശത്തില്‍, ”ഹൃദയത്തിന്റെ ആഴങ്ങളില്‍ വിരിയുന്ന ദൈവത്തിന്റെ സൗജന്യദാനത്തിന്റെ കണ്ടെത്തല്‍” എന്ന നിലയില്‍ ദൈവവിളിയുടെ അന്തര്‍മുഖമായ വശത്തെപ്പറ്റി പരിശുദ്ധ പിതാവ് വിചിന്തനം ചെയ്യുന്നു.
ദൈവവിളിയെ ”സൗന്ദര്യത്തിന്റെ ഒരു വഴി” എന്ന് വിശേഷിപ്പിക്കുന്നു അത് പിന്തുടരുമ്പോള് ജീവിതം ”യഥാര്‍ത്ഥത്തില്‍ മനോഹരമാകുന്നു.” എന്നാല്‍ ഈ സൗന്ദര്യം തിരിച്ചറിയാന്‍, ഉള്ളിലുള്ള ആത്മീയജീവിതം വളര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
”വിശുദ്ധരുടെ പ്രത്യേകത, ക്രിസ്തുവിലുള്ള അവരുടെ ജീവിതത്തില്‍ നിന്ന് പ്രകാശിക്കുന്ന ആത്മീയസൗന്ദര്യമാണ്,” എന്ന് പാപ്പ വ്യക്തമാക്കുന്നു.
വിശുദ്ധ അഗസ്റ്റിന്റെ അനുഭവം ഉദ്ധരിച്ച്, പ്രാര്‍ഥനയും നിശ്ശബ്ദതയും വളര്‍ത്തി ആത്മാവിന്റെ ആഴങ്ങളില്‍ ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ എല്ലാവരെയും പരിശുദ്ധ പിതാവ് ക്ഷണിച്ചു. കൂടാതെ, വിളിയുടെ ദാനം ”ഒരിക്കലും ഒരു നിര്‍ബന്ധമോ ഒരേ മാതൃകയോ അല്ല; മറിച്ച് അത് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരു സാഹസമാണ്” എന്നും അദ്ദേഹം ഊന്നിപ്പറയുന്നു.
”ജീവിക്കുന്ന വിശ്വാസം, നിരന്തര പ്രാര്‍ഥന, സഹോദരബന്ധങ്ങളുടെ പിന്തുണ എന്നിവയാല്‍ നമ്മുടെ പരിസരം പ്രകാശിതമാകുമ്പോഴാണ് ദൈവത്തിന്റെ വിളി വിരിഞ്ഞ് വളര്‍ന്ന്, വ്യക്തികള്‍ക്കും ലോകത്തിനും സന്തോഷത്തിന്റെയും രക്ഷയുടെയും വഴിയായി മാറുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു.
ദൈവം ”നമ്മെ ആഴത്തില്‍ അറിയുന്നവനാണ്” എന്നും ഈ അറിവ് പരസ്പരമാകണമെന്നും പാപ്പ ഓര്‍മ്മിപ്പിക്കുന്നു: ”പ്രാര്‍ഥനയിലൂടെ, ദൈവവചനത്തെ കേള്‍ക്കുന്നതിലൂടെ, കൂദാശകളിലൂടെ, സഭയുടെ ജീവിതത്തിലൂടെയും സഹോദരങ്ങളോടുള്ള കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ദൈവത്തെ അറിയാന്‍ നമുക്ക് ക്ഷണം ലഭിക്കുന്നു.”
ഇത് ഒരു സിദ്ധാന്തപരമായ അറിവോ അക്കാദമിക പഠനമോ അല്ല; ”ജീവിതത്തെ മാറ്റിമറിക്കുന്ന വ്യക്തിപരമായൊരു സാക്ഷാത്കാരമാണ്”.
”പ്രിയ യുവാക്കളേ, ഈ ശബ്ദം കേള്‍ക്കൂ! സമ്പൂര്‍ണ്ണവും ഫലപ്രദവുമായ ജീവിതത്തിലേക്ക് നിങ്ങളെ വിളിക്കുന്ന കര്‍ത്താവിന്റെ ശബ്ദം കേള്‍ക്കൂ. നിങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താനും നിങ്ങളുടെ പരിമിതികളും ദൗര്‍ബല്യങ്ങളും ക്രിസ്തുവിന്റെ മഹത്വമുള്ള ക്രൂശുമായി ഐക്യപ്പെടുത്താനും നിങ്ങളെ വിളിക്കുന്ന ശബ്ദമാണത്,” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ആരാധനയ്ക്കായി സമയം മാറ്റിവെക്കുകയും ദൈവവചനത്തില്‍ ധ്യാനം ചെയ്യുകയും ചെയ്യുന്നതിലൂടെ കര്‍ത്താവിനെ അറിയുകയും, വിവാഹം, പുരോഹിതവൃത്തി, സമര്‍പ്പിതജീവിതം എന്നിവയിലേതായാലും, സ്വന്തമായ വിളിയിലേക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കാനും പോപ്പ് നിര്‍ദേശിക്കുന്നു.
കര്‍ത്താവിനെ അറിയുക എന്നത് ”പ്രധാനമായും അവനിലും അവന്റെ ദൈവപരിപാലനത്തിലുമുള്ള വിശ്വാസത്തില്‍ സ്വയം സമര്‍പ്പിക്കലാണ്” എന്ന് പാപ്പ തുടര്‍ന്നു പറയുന്നു. ഈ വിശ്വാസത്തിന്റെ മാതൃകയായി വിശുദ്ധ യൗസേപ്പിനെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ”നിരാശയ്ക്ക് വഴങ്ങാതെ ഭയങ്ങളെയും സംശയങ്ങളെയും മറികടക്കണം. ചരിത്രത്തിന്റെ കര്‍ത്താവായവന്‍ ലോകത്തിന്റെയും നമ്മുടെ വ്യക്തിജീവിതത്തിന്റെയും ഉയിര്ത്തെഴുന്നേറ്റവനാണെന്ന് വിശ്വസിക്കണം,” എന്നും അദ്ദേഹം പറയുന്നു.
”നമ്മുടെ ഇരുണ്ട നിമിഷങ്ങളില്‍ പോലും അവന് നമ്മെ വിട്ടൊഴിയുന്നില്ല; തന്റെ പ്രകാശത്തോടെ എല്ലാ ഇരുട്ടുകളും നീക്കാന്‍ അവന് എത്തുന്നു. അവന്റെ ആത്മാവിന്റെ പ്രകാശത്തിലും ശക്തിയിലും, പരീക്ഷണങ്ങളും പ്രതിസന്ധികളും ഇടയില്‍ പോലും, നമ്മുടെ വിളി വളര്‍ന്ന് പരിപാക്വമാകുന്നതായി നമുക്ക് കാണാം,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദേശത്തിന്റെ അവസാനം, വിളി ”ഒരു സ്ഥിരമായ സ്ഥാനം അല്ല, മറിച്ച് വളര്‍ച്ചയുടെ സജീവമായ പ്രക്രിയയാണ്” എന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം വെളിപ്പെടുന്ന സ്ഥലങ്ങളും, അവന്റെ അനന്തസ്നേഹം നാം അനുഭവിക്കുന്ന ഇടങ്ങളും, ”ജീവിതത്തിലുടനീളം നാം സ്ഥാപിക്കുന്ന യഥാര്‍ത്ഥ സഹോദരബന്ധങ്ങളിലാണ്” എന്നും അദ്ദേഹം പറയുന്നു.
അതുകൊണ്ട്, നല്ല ആത്മീയ മാര്‍ഗ്ഗദര്‍ശിയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു. ഒടുവില്‍, പ്രത്യേകിച്ച് യുവാക്കളോട്, ദൈവവുമായി വ്യക്തിപരമായ ബന്ധം വളര്‍ത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു:
”താമസിക്കുക, കേള്‍ക്കുക, സ്വയം സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍, നിങ്ങളുടെ വിളിയുടെ ദാനം വളര്‍ന്ന് പക്വമാകും; അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുകയും സഭയ്ക്കും ലോകത്തിനും സമൃദ്ധമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യും.’
Trending
- ഓരോ ദൈവവിളിയും ‘സൗന്ദര്യത്തിന്റെ ഒരു വഴി’ലെയോ പാപ്പ
- ഇന്ന് ലോകാരോഗ്യദിനം,”ആരോഗ്യത്തിനായി ഒരുമിച്ച് നിൽക്കാം ശാസ്ത്രത്തോടൊപ്പം”
- ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി
- ലോകാരോഗ്യ ദിനാചരണം – 2026 സംഘടിപ്പിച്ചു
- വിസ്മയകാഴ്ചയായി തൈക്കുടം KLCA ഒരുക്കിയ ഒമ്പതാം മണിക്കൂർ
- “ജീവാമൃതം ” പറവകൾക്ക് ദാഹജലം പദ്ധതി ഉദ്ഘാടനം ചെയ്തു
- ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണം: കെആർഎൽസിസി
- സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു
ഓരോ ദൈവവിളിയും ‘സൗന്ദര്യത്തിന്റെ ഒരു വഴി’ലെയോ പാപ്പ
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2026 ThemeSphere. Designed by ThemeSphere.

