ബെംഗളുരു: കർണ്ണാടകയിൽ തണുപ്പകറ്റാന്‍ അടച്ചിട്ട മുറിയില്‍ കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു.
കര്‍ണാടകയിലെ ബെലഗാവിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരാള്‍ രക്ഷപ്പെട്ടു . ഇയാളുടെ നില ഗുരുതരമാണ്.
അമന് നഗര്‍ നിവാസികളായ മോഹിന് നളബന്ദ് (23), റെഹാന് മാറ്റെ (22), സര്‍ഫറാസ് ഹാരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചത് . ഷഹനവാസ് ഹര്‍പ്പനഹള്ളി (19)യെന്നയാളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു . ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ റെഹാന് മാറ്റെയുടെ സഹോദരി പലതവണ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല . അന്വേഷിച്ചെത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
Trending
- 2026 ലെ രണ്ടാം ലോക ശിശുദിനം ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ചു
- ചൈനയിൽനിന്ന് വായ്പ :അമേരിക്കയുടെ ഇരട്ടത്താപ്പ് പുറത്ത്
- തണുപ്പകറ്റാന്‍ കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു
- യുദ്ധ സാധ്യത തള്ളാനാവില്ല ; മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി
- കനേഡിയന്‍ അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ്; തമിഴ്നാട് സ്വദേശി
- രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്: ഉൽഘാടകനായി കേരള ഗവർണർ
- തീവ്ര വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് ഹർജി
- ആമസോൺ മേഖലയെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തരാവശ്യം വ്യക്തമാക്കി പാപ്പാ

