ബിഹാർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് പിന്നാലെ ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നു. ലാലുവിന്റെ മകൾ രോഹിണി ആചാര്യക്ക് പിന്നാലെ മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടു.
പാര്‍ട്ടിയുടെ ദേശീയ രക്ഷാധികാരിയായി ചുമതലയേല്‍ക്കാന്‍ രോഹിണിയോട് അഭ്യര്‍ത്ഥിക്കുമെന്ന് തേജ് പ്രതാപ് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതായി ജന്‍ശക്തി ജനതാ ദള്‍ ദേശീയ വക്താവ് പ്രേം യാദവ് പറഞ്ഞു. ഇത്തവണത്തെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 44 സീറ്റിലാണ് ജെജെഡി മത്സരിച്ചത്. എന്നാല്‍ അക്കൗണ്ട് പോലും തുറക്കാനാകാതെ പാര്‍ട്ടി തോല്‍ക്കുകയായിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു കുടുംബത്തിനുള്ളില്‍ അതൃപ്തി പുകയുകയാണ്. രോഹിണിക്ക് പിന്നാലെ ലാലു പ്രസാദ് യാദവിന്റെയും രാബ്രി ദേവിയുടെയും മൂന്ന് പെണ്മക്കളും വീട് വിട്ടിറങ്ങി. രാജ്ലക്ഷ്മി, രാഗിണി, ചന്ദ യാദവ് എന്നിവരാണ് കുട്ടികളോടൊപ്പം പട്നയിലെ വസതി വിട്ട് ഡല്‍ഹിയിലേക്ക് പോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ താന്‍ ആര്‍ജെഡി വിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നുമായിരുന്നു രോഹിണി ആചാര്യ പറഞ്ഞത്. ഇതാണ് കുടുംബ പ്രശ്നങ്ങള്‍ വഷളാക്കിയത്. ഇതോടെ മറ്റു മക്കള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായെന്നും അതിനാലാണ് വീട് വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെങ്കിലും, പുതിയ ബിഹാർ സർക്കാരിൽ ബിജെപിയ്ക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കാൻ സാധ്യതയെന്ന് സൂചന. മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഞായറാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

