ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. സ്ഫോടനത്തിൽ അംഗവൈഗല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗപരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും . എക്സ് അകൗണ്ടിലൂടെയാണ് രേഖ ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഡൽഹി സർക്കാർ ഉറപ്പാക്കുന്നതായി രേഖ ഗുപ്ത അറിയിച്ചു. അപകടത്തിൽ 13 മരണവും 20-ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് ചെയ്യുന്നത്.
കൊല്ലപ്പെട്ടവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇനി തിരിച്ചറിയാനുള്ളത് ചിന്നിച്ചിതറിയ മൃതദേഹങ്ങളാണ്. ഇത് തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

