സിഡ്നി: മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് അനായാസജയം. മുൻ നായകൻമാരായ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. രോഹിത് ശർമ സെഞ്ച്വറിയും കോഹ്ലി അർധ സെഞ്ച്വറിയും നേടി. 105 പന്തിൽ നിന്നായിരുന്നു രോഹിതിന്റെ സെഞ്ച്വറി.
രോഹിത് 121 റൺസും കോഹ് ലി 74 റൺസും നേടി പുറത്താകാതെ നിന്നു. 24 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ത്യൻ നിരയിൽ പുറത്തായി . പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും കോഹ്ലി റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു .
ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 46.4 ഓവറിൽ 236 റൺസിൽ തളക്കാൻ ഇന്ത്യക്കു സാധിച്ചു. 4 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷിത് റാണയുടെ മികവിലായിരുന്നു അത് . 52 റൺസ് ബോർഡിൽ ചേർക്കുന്നതിനിടെ അവസാന 7 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ഇന്ത്യ ഓസീസിനെ 236ൽ ഒതുക്കിയത്.
അർധ സെഞ്ച്വറി നേടിയ മാറ്റ് റെൻഷോയാണ് ഓസീസിന്റെ ടോപ് സ്കോറർ.

