കോട്ടയം: ആർഎസ്എസിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം . അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പരാതി നൽകി . പോക്സോ വകുപ്പ് അടക്കം ചുമത്തി അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.വാഴൂർ ബ്ലോക്ക് കമ്മിറ്റിയാണ് പൊൻകുന്നം സ്റ്റേഷനിൽ പരാതി നൽകിയത്.
ശാഖയില്‍വെച്ച് നിരന്തരമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു കോട്ടയം തമ്പലക്കാട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയത്. ആര്‍എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്.
നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.
തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ല. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നാണ് യുവാവ് പറയുന്നത്
.മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന്ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.