ജറുസലേം: ഗാസയിൽ രണ്ടുമാസത്തെ വെടിനിർത്തലിന് അനുകൂല നിലപാടുമായി ഹമാസ്. ഇത് സംബന്ധിച്ചുള്ള ചർച്ചയ്ക്ക് തയാറാണെന്ന് മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് അറിയിച്ചതായാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിർദ്ദേശിച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. 60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തി.
വെടിനിർത്തൽ സമയത്ത് എല്ലാവരുമായി ചർച്ചനടത്തുമെന്നും ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കുമെന്നും ട്രംപ് പറയുന്നു .ചർച്ചയ്ക്ക് ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഖത്തറിൻറെയും ഈജിപ്തിൻറെയും പ്രതിനിധികൾ ട്രംപുമായി ചർച്ച നടത്തിയേക്കും .