കൊച്ചി: അഴീക്കൽ തുറമുഖത്തിനു സമീപം പുറംകടലിൽ തീപിടിച്ച വാൻ ഹായ്-503 കപ്പൽ, തീയണച്ചശേഷം ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റാനുള്ള സാധ്യത തേടുന്നു. നിലവിൽ കേരള തീരത്തുനിന്ന് 72 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. കപ്പൽ ഇപ്പോഴുള്ള സ്ഥലവുമായുള്ള ദൂരം പരിഗണിക്കുമ്പോൾ അടുത്ത തുറമുഖമെന്ന നിലയിലാണ് ഹമ്പൻടോട്ട പരിഗണിക്കുന്നത്.
കടൽ ക്ഷോഭവും മഴയും കുറഞ്ഞതോടെ തീയനാക്കാനുള്ള ശ്രമങ്ങൾ വീടിനും തുടങ്ങി. അകത്തു പ്രവേശിച്ചു കപ്പൽ പരിശോധിക്കാനും സാധിക്കും എന്നാണു വിദഗ്ധാഭിപ്രായം. ഇതിനുള്ള 13 അംഗ അംഗിസുരക്ഷാ അംഗങ്ങളുമായി ഓഫ് ഷോർ വാരിയർ എന്ന ടഗ്ഗ് കപ്പലിന് അടുത്തായി എത്തിയിട്ടുണ്ട്.
തീയണച്ചു കഴിയുമ്പോൾ കപ്പലിനെ എത്തിക്കാനുള്ള ഏറ്റവും സുരക്ഷിത തുറമുഖം ആയിട്ട് ആണ് ഹമ്പൻടോട്ട പ്രഥമ പരിഗണനയിൽ ഉള്ളത്. എന്നാൽ ശ്രീലങ്കയിൽ നിന്നുള്ള ഔദ്യോദിക അന്തിമ അനുമതി ആവശ്യം ആണ്. കപ്പലിനെ കെട്ടിവലിക്കാൻ ശേഷി ഉള്ള രണ്ടു ടഗ്ഗുകൾ ദുബായി സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും അറിയുന്നു.