ചെന്നൈ: ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം പരിമിതമാക്കി റെയിൽവെ. വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ബെർത്തുകളിടെ 25 ശതമാനമാക്കി.
ദീർഘ ദൂര ട്രെയിനുകളിളെയും പ്ലാറ്റ് ഫോമുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവെയുടെ നടപടി. പരിഷ്കാരം ഈ ആഴ്ച മുതൽ നടപ്പാക്കിതുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ദീർഘദൂര വണ്ടികളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ അനുവദിക്കുന്നതിന് മുൻപ് മറ്റ് പലവിധത്തിലുള്ള മാനദണ്ഡങ്ങളായിരുന്നു നടപ്പാക്കിയിരുത്. പലപ്പോഴും വെയിറ്റിങ് ലിസ്റ്റിൽ മുന്നൂറ് വരെ ടിക്കറ്റുകൾ ലഭ്യമായിരുന്നു.
വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ബർത്ത് പ്രതീക്ഷിച്ച് യാത്ര തുടരുന്നത് തിരക്ക് വർധിക്കാനും തർക്കങ്ങൾക്കും കാരണമായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് റെയിൽവെയുടെ വിലയിരുത്തൽ