കൂടുതൽ പേർ അപകടത്തിലായിരിക്കാൻ സാധ്യത
പൂനെ: ഇന്ന് വൈകുന്നേരം നാലുമണിയോടെ ഇന്ദ്രായണി നദിക്കു കുറുകെയുള്ള പാലം തകർന്നു . വീതി കുറഞ്ഞ ഒരു നടപ്പാലമാണ് തകർന്നത്.
പാലത്തിൽ ഒരുസ്ഥലത്ത് ഒരേസമയം 125 പേരുണ്ടായിരുന്നെന്നും, ഇതാണ് പാലം തകർന്നു വീഴാൻ കാരണമായതെന്നും ദെഹു റോഡ് കന്റോൺമെന്റ് മുൻ വൈസ് പ്രസിഡണ്ട് രഘുവീർ ഷേലാർ പറഞ്ഞു . പാലം തകർന്നുണ്ടായ അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു.
കൂടുതൽ പേർ അപകടത്തിലായിരിക്കാൻ സാധ്യത. ഇരുപതിലധികം ആളുകൾ ഒഴുകിപ്പോയിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിനോദസഞ്ചാരികളാണ് ഓ ഴുക്കിൽ പെട്ടവർ അധികവും . മുപ്പത്തിരണ്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.നാലോ അഞ്ചോ പേർ പാലത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്നതായും സംശയമുണ്ട് .
സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി മഹാരാഷ്ട്ര അജിത് പവാർ. ഇന്ദ്രയാനി പാലം തുരുമ്പു പിടിച്ചതായിരുന്നുവെന്നും അതിനുമുകളിൽ നിരവധി പേർ കയറിയതാകാം അപകട കാരണമെന്നും അദ്ദേഹം പറഞ്ഞു
എൻഡിആർഎഫ് സംഘവും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു.