കെ ജെ സാബു
ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലും പ്രമുഖ ആണവ കേന്ദ്രങ്ങളിലും ഇസ്രായേൽ നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ പുതിയൊരു പോർമുഖം കൂടി തുറന്നുകഴിഞ്ഞു . ആക്രമണത്തിൽ ഇറാന്റെ സൈനിക മേധാവിയും ആണവ ശാസ്ത്രജ്ഞന്മാരും തുടങ്ങി പ്രമുഖർ കൊല്ലപ്പെട്ടു . ആണവ ഗവേഷണ വികസന കേന്ദ്രങ്ങൾക്ക് വലിയ നഷ്ടങ്ങളുണ്ടാകുകയും ചെയ്തു . ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നത്.
ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചുകഴിഞ്ഞു .ഇതിന് പിന്നാലെ ഇറാന് ബാലിസ്റ്റിക് ആക്രമണം ആരംഭിച്ചു . ഓപ്പറേഷന് ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തില്‍ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയര്‍ ബേസുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഇറാന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
ഇസ്രയേലില്‍ ജറുസലേമിലും ടെല്‍ അവീവിലും സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രായേലും ഇറാനും തമ്മിൽ യുദ്ധം രൂക്ഷമാകുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസ്സപ്പെടുകയും ചെയ്താൽ രാജ്യാന്തര ക്രൂഡോയിൽ വിപണി അനിശ്ചിതത്തിലാകും . നിത്യേന 1.70 കോടി ബാരൽ ക്രൂഡോയിലും ഖത്തറിൽ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതകവും ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ലോകരാജ്യങ്ങളിലേക്ക് കപ്പൽമാർഗം എത്തുന്നത് .
ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള വ്യാപാരം തടസ്സപ്പെടാനുള്ള സാധ്യത ഏഴ് ശതമാനം മാത്രമേ ഉള്ളുവെന്നാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ വ്യക്തമാക്കുന്നത് . ഏറ്റവും പുതിയതായി പുറത്തിറക്കിയ റിസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. യുദ്ധം നീണ്ടുനിന്നാൽ ക്രൂഡോയിൽ വില കുതിച്ചുയരാം എന്നാണ് വിവിധ മാർക്കറ്റ് അനലിസ്റ്റുകളും ചൂണ്ടിക്കാണിക്കുന്നത്.ഇപ്പോഴത്തെ ലോകസാഹചര്യത്തിൽ അതിനുള്ള സാധ്യത വിദൂരമാണ് .