ലോഡ്സിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്ക് വിരാമം കുറിച്ചു കൊണ്ട് ചരിത്രത്തിൽ ആദ്യമായി സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായി.
സെഞ്ച്വറിയുമായി എയ്ഡന്‍ മാര്‍ക്രവും അര്‍ധ സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ ബാവുമയും അടിച്ചു കൂട്ടിയ സ്കോറിന്റെ മികവിൽ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് കിരീടത്തിന് അഞ്ച് വിക്കറ്റും കൈയിലിരിക്കെ ആണ് വിജയ കിരീടം നേടിയത്.
അഹമ്മദബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ആദരം അർപ്പിച്ച് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ മത്സരിച്ച ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും അംപയർമാരും കറുത്ത ആം ബാൻഡ് ധരിച്ചാണ് മത്സരത്തിനിറങ്ങിയത്. ഇംഗ്ലണ്ടിൽ പരിശീലന മത്സരം കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളും കറുത്ത ആം ബാൻഡ് ധരിച്ചു.
ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രം രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ നിറഞ്ഞതായിരുന്നു. അതിനാല്‍ 1992 വരെ ലോകകപ്പില്‍ നിന്ന് പോലും ദക്ഷിണാഫ്രിക്കയ്ക്ക് മാറി നില്‍ക്കേണ്ടി വന്നു. ഒടുവില്‍ അവര്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍, സിഡ്നിയില്‍ നടന്ന നാടകീയമായ സെമിഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനോട് നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള ഐസിസി മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ നിര്‍ഭാഗ്യം പിടികൂിടി.
1999 ലെ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയ ഫൈനലിലേക്ക് നയിക്കപ്പെട്ടു. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും നടന്ന 2015 ലെ ക്രിക്കറ്റ് ലോകകപ്പില്‍, ദക്ഷിണാഫ്രിക്ക വീണ്ടും സെമിഫൈനലില്‍ എത്തി. പക്ഷേ ക്രിക്കറ്റിലെ തങ്ങളുടെ നിര്‍ഭാഗ്യം പിന്തുടര്‍ന്ന മറ്റൊരു ടീമായ ന്യൂസിലാന്റിനോട് തോറ്റ് പുറത്തായി.
2024 ലെ ബാര്‍ബഡോസില്‍ നടന്ന ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോട് 7 റണ്‍സിന് തോറ്റതോടെ പ്രോട്ടിയസിന്റെ ഹൃദയം വീണ്ടും തകര്‍ന്നു. 2007-ല്‍ ദക്ഷിണാഫ്രിക്ക പ്രഥമ ഐസിസി ടി20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചെങ്കിലും സൂപ്പര്‍ 8 റൗണ്ട് മറികടക്കാന്‍ കഴിഞ്ഞില്ല. 1998-ല്‍ ബംഗ്ലാദേശ് ആതിഥേയത്വം വഹിച്ച ഐസിസി ചാമ്പ്യന്‍സ് ട്രോഫി മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെയും ഒരേയൊരു പ്രധാന ഐസിസി കിരീടം.
ഈ ടെസ്റ്റ് കിരീടത്തോടെ നിർഭാഗ്യ ടീം എന്ന പേര് ദോഷം ദക്ഷിണാഫ്രിക്ക മാറ്റി എടുത്തു എന്ന് കരുതാം.