യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം
ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി . ഇറാന് നേരെ ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിച്ചു. തലസ്ഥാനമായ ടെഹ്റാനിലടക്കം സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
യുഎസ്സുമായുള്ള ആണവ ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി. ഇസ്രായേൽ ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് .ഞായറാഴ്ചയാണ് ഒമാനിൽ ആറാംഘട്ട ചർച്ചനടക്കേണ്ടിയിരുന്നത് .
വെള്ളിയാഴ്ച രാവിലെ ടെഹ്റാന്റെ വടക്കുകിഴക്കായി ഇസ്രായേൽ ആണ് ആദ്യം ആക്രമണം നടത്തിയത്. മേഖലയിൽ ഒരു ‘വലിയ സംഘർഷം’ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടു പിന്നാലെയാണ് ഈ ആക്രമണം. ഇറാനെതിരെ ഇസ്രയേൽ നടത്തിയത് മുൻകരുതൽ ആക്രമണമാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പറയുന്നത് . ആക്രമണത്തിൽ ഇറാൻ സൈനിക ജനറൽ അടക്കമുള്ള ഉന്നതരും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവർ മരിച്ചിരുന്നു .
തിരിച്ചടിയായി ഇസ്രയേലിന്റെ വിവിധ ഇടങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. നൂറോളം ഡ്രോണുകളാണ് വിക്ഷേപിച്ചത്. ആക്രമണ പ്രത്യാക്രമണങ്ങൾ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകളെ ആക്രമണം ബാധിച്ചിട്ടുണ്ട് . ഇസ്രയേലിന്റെ ആക്രമണത്തിൽ അറബ് രാജ്യങ്ങൾ ആശങ്ക അറിയിച്ചു .