കേരളത്തിലെ ജനങ്ങൾ എന്താണോ ഊഹിച്ചത് അത് തന്നെ സംഭവിച്ചു…MSC ELSA3 എന്ന ചരക്ക് കപ്പൽ കേരളതീരത്ത് മുങ്ങി…കപ്പലിൽ ഉണ്ടായിരുന്ന രാസവസ്തുക്കൾ കേരളത്തിന്റെ കടൽ മേഘലയിലും, വിഴിഞ്ഞം മുതൽ ആലപ്പുഴ വരെയുള്ള കേരളത്തിന്റെ കടൽ തീരങ്ങളിലും ഗുരുതരമായ പാരസ്ഥിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കി…
മത്സ്യങ്ങൾ ചത്തൊടുങ്ങി പതിനായിരകണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടി…സ്വാഭാവികമായും സംസ്ഥാന സർക്കാരിന് കേസ് കൊടുക്കാം… കേസെടുക്കാം…ഏതു വഴിക്ക് നോക്കിയാലും..ഏത് നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാലും സംസ്ഥാന സർക്കാരിന് കേസ് എടുക്കാം…കപ്പൽ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം…
സംസ്ഥാന സർക്കാർ കേസെടുത്താൽ കപ്പൽ കമ്പനി അന്താരാഷ്ട്ര നിയമമനുസരിച്ചു സംസ്ഥാന സർക്കാരിന് നഷ്ടപരിഹാരം നൽകണം…കൂടാതെ അവർ കടലിൽ നിന്നും കണ്ടെയ്നറുകൾ നീക്കം ചെയ്യുകയും കടൽ ശുദ്ധീകരിക്കുകയും ചെയ്യണം..ഇവിടെ ഒരു കാര്യം നിങ്ങൾ പ്രത്യേകം ഓർക്കണം…കപ്പൽ കമ്പനി നഷ്ടപരിഹാരം സംസ്ഥാന സർക്കാരിനും നൽകണം, തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകണം എന്നാണ് അന്താരാഷ്ട്ര നിയമം…അതായത് ജീവനോപാധി വഴിമുട്ടിയ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ഈ ഷിപ്പിംഗ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന്… തിരിഞ്ഞോ.
അത് ചിലപ്പോൾ ഒരു മത്സ്യത്തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞത് 5 ലക്ഷം രൂപ വരെ ആകാം…മനസ്സിലായോ…!എന്നാൽ ലോക ഷിപ്പിംഗ് ചരിത്രത്തിന്റെ ഭൂപടത്തിൽ ആദ്യമായി ഒരു ഭരണാധികാരി പറഞ്ഞു, ആ കപ്പൽ കമ്പനി ഞങ്ങൾക്ക് വേണ്ടപ്പെട്ട കമ്പനിയാണ്… ഞങ്ങൾക്ക് പരാതി ഒന്നുമില്ല.. നഷ്ടപരിഹാരം ഒന്നും വേണ്ട..ഞങ്ങൾ കേസെടുക്കുന്നില്ല എന്ന്….!!!വിചിത്രമായ ഇങ്ങനെയൊരു തീരുമാനമെടുത്ത ആ ഭരണാധികാരിയുടെ പേര് പിണറായി വിജയൻ എന്നാണ്…!
മനസ്സിൽ വച്ചോ…വരുംകാലങ്ങളിൽ പിഎസ്സിക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യമാണ്…ഏത് അർത്ഥത്തിലാണ് ഈ കമ്പനി പിണറായി വിജയന് വേണ്ടപ്പെട്ട കമ്പനി ആവുന്നത്…പേരുകേട്ട കമ്പനിയായ എം എസ് സി elsa3 വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരാണ്…അവരെ നോവിക്കരുത് എന്നാണ് പിണറായി വിജയന്റെ വിചിത്രമായ തീരുമാനം…മാത്രമല്ല എംഎസ്സി എന്നുപറയുന്ന കമ്പനി അദാനിയുടെ കൂട്ടാളിയാണ്…തമിഴ്നാട്ടിലെ പോർട്ടിൽ 49% ഓഹരി ഈ എംഎസ്സി എന്ന് പറയുന്ന മുങ്ങിയ കപ്പലിന്റെ കമ്പനിക്കാണ്…!!അത് അദാനിയുടെ പോർട്ട് ആണ്…!കൂടാതെ അദാനി പിണറായി വിജയന്റെ ബിസിനസ്സ് പങ്കാളിയാണെന്ന് കടൽ മന്ത്രി വാസവൻ പ്രധാനമന്ത്രിയെ സാക്ഷി നിർത്തി പരസ്യമായി പറഞ്ഞിട്ടുണ്ട്..
അതുകൊണ്ടുതന്നെ അന്വേഷണം വേണ്ട, കേസ് വേണ്ട എന്ന് അദാനി തീരുമാനിച്ചാൽ മറുത്തൊന്നും പിണറായി വിജയൻ ചെയ്യില്ല…കേസ് വേണ്ട എന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു എന്ന ഒറ്റ കുറിപ്പ് മതി പിണറായി വിജയന് ഈ കേസ് അവസാനിപ്പിക്കാൻ….ആരുണ്ടിവിടെ ചോദിക്കാൻ?കേസെടുത്താൽ ആയിരക്കണക്കിന് കോടി രൂപ മത്സ്യത്തൊഴിലാളികൾക്ക് കൊടുക്കേണ്ടി വരും…എന്നാൽ പിണറായി വിജയനുമായിട്ട് ഡിലാക്കിയാൽ അത്രയും ലാഭം എന്ന് ഷിപ്പിംഗ് കമ്പനിയും അദാനിയും തീരുമാനിച്ചു…പച്ച മലയാളത്തിൽ പറഞ്ഞാൽ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയും ഈ നാടിനെയും ഒറ്റി അതിനുള്ള പ്രതിഫലം കൂടി മേടിച്ച് അദ്ദേഹം പോക്കറ്റിൽ ഇട്ടു എന്ന്…തിരിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു..