തലശ്ശേരി: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ ആർച്ച്ബിഷപ് ഡോ. വർഗ്ഗീസ്സ് ചക്കാലക്കലിന് കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

കണ്ണൂർ രൂപതയുടെ അതിർത്തിയായ മാഹിപ്പാലത്തിനു സമീപത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടുകുടി സ്വീകരിച്ചും, ചാലിൽ പള്ളി പരിസരത്തുനിന്ന് ആർച്ച്ബിഷപ്പിനെയും മറ്റ് മെത്രാന്മാരെയും മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടിയും പ്രദക്ഷിണമായാണ് ദേവാലയത്തിന്റെ പ്രധാന കവാടത്തിലേക്കാനയിച്ചത്.
തലശ്ശേരി സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ആർച്ച്ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല, രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറപ്പശേരി, വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കോഴിക്കോട് രുപത വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ രുപതയിലെ എല്ലാ വൈദികരും ആഘോഷമായ ദിവ്യബലി ക്ക് സഹകാർമികരായി.

യേശുവിന്റെ ഹ്യദയത്തിന് അനുയോജ്യനായ ഒരു ഇടയനാണ് ആർച്ച്ബിഷപ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ എന്ന് വചന സന്ദേശം നൽകി തലശ്ശേരി അതിരുപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. നല്ലൊരു മാതൃക ഏവർക്കും നല്കാൻ കഴിഞ്ഞു. മുറിവേറ്റവരേയും അശരണരേയും ഒപ്പം കുട്ടാൻ കഴിഞ്ഞു.
വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന അനുമോദന സമ്മേളനം ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. തികഞ്ഞ മനുഷ്യസ്നേഹിയും അജപാലന ശുശ്രൂഷരംഗത്ത ഊർജസ്വലനും ഭരണനിർവഹണത്തിൽ മാർഗദർശിയും കണ്ടു മൂട്ടൂന്നവരിലെല്ലാം സ്നേഹത്തിന്റെ കൈയൊപ്പപതിപ്പിച്ച ഇടയനുമാണു ഡോ. വർഗ്ഗീസ് ചക്കാലക്കലൽ എന്ന് അദ്ദേഹം പറഞ്ഞു.
കെ എൽ സി എ കണ്ണൂർ രൂപത സമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകിയപ്പോൾ

കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പായി നിയമിതനായ.ഡോ.വർഗീസ് ചക്കാലക്കലിന് തലശ്ശേരി ചാലിൽ വച്ച് കെ എൽ സി എ കണ്ണൂർ രൂപത സമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകിയപ്പോൾ.മാർ ജോസഫ് പാമ്പ്ലാനി ,ബിഷപ്പ് അലക്സ് വടക്കുംതല ,കെ എൽ സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻറണി,രൂപത പ്രസിഡൻറ് ഗോഡ്സൺ ഡിക്രൂസ്,ശ്രീജൻ ഫ്രാൻസിസ് ,ആൻ്റണി നോറോണ എന്നിവർ സമീപം.

നമ്മ നിറഞ്ഞ വലിയ വൃക്തിത്വത്തിന്റെ ഉടമയാണ് ഡോ. വർഗ്ഗീസ് ചക്കാലക്കലൽ എന്ന് സ്വീകരണ ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തി ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി പറഞ്ഞു. ചക്കാലക്കൽ പിതാവ് നിർമലമായ ഹൃദയത്തോടെയും ഹൃദൃമായ പുഞ്ചിരിയോടെയും ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിയാണന്ന് ബിഷപ് പറഞ്ഞു.
കണ്ണൂർ രൂപതയിലെ വിശ്വാസിസമുഹവും, സഭയും, പൊതുസമുഹവും നൽകിയ പിന്തുണയ്ക്കു നന്ദിയറിയിക്കുന്നതായി ഡോ. വർഗ്ഗീസ് ചക്കാലക്കൽ മറുപടി സന്ദേശത്തിൽ പറഞ്ഞു. ദൈവാരാധനയുടേയും പരസ്നേഹത്തിന്റെയും പ്രവർത്തികളിൽ ക്രൈസ്തവ വിശ്വാസികളായ നാം വ്യാപ്രതരാവണമെന്നും പിതാവ് പറഞ്ഞു.
മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, ഫാ. ബെന്നി മണപ്പാട്ട്, ഫാ. ജേക്കബ് ജോസ്, ഫാ. തോംസൺ കൊറ്റിയത്ത്, സിസ്റ്റർ വിനയ പുരയിടത്തിൽ യു എം ഐ, ഷിബു ഫെർണാണ്ടസ്, റോജസ് ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. രൂപതയിലെ സംഘടനാ പ്രതിനിധികൾ, സനൃസ്തരും, അൽമായരും പങ്കെടുത്തു.