സുഹൃത്തിന്റെ മകന്റെ മാമോദിസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗുണ്ടകള്‍ ഏറ്റുമുട്ടി. തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും തമ്മിലായിരുന്നു കയ്യാങ്കളി. തൈക്കൂടം പള്ളിക്ക് സമീപത്തെ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇവിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അതിഥികളായെത്തിയ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു.
ഏറ്റുമുട്ടലിനു ശേഷം ഇരുവരും സ്ഥലംവിട്ടു. ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന ഫൈസലും ബിനുവും നാളുകളായി ശത്രുതയിലാണ്. വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും