ജൂൺ 15 മുതൽ 17 വരെ കാനഡയിലെ ആൽബെർട്ടയിൽ വെച്ച് നടക്കാനിരിക്കുന്ന G7 മീറ്റിംഗിൽ ഇന്ത്യയുടെ സാന്നിധ്യം ഉണ്ടാകില്ല എന്ന് ഏറെ കുറെ ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ 159 വിദേശ പര്യടനങ്ങളിൽ പെടാത്ത ഒരു നഗരം കൂടെ അന്ന് ആൽബെർട്ട എന്നുള്ളത് ശ്രദ്ധേയം ആണ്.
ഇൻഡ്യയെ സംബന്ധിച്ചു അൽപ്പം നിരാശാജനകവും ആശ്ചര്യപ്പെടുത്തുന്നതും ആണ് G7 മീറ്റിംഗിൽ ക്ഷണം ലഭിക്കാത്തതു. ലോകത്തിലെ എല്ലാ പ്രധാന നേതാക്കളുമായി ഏറ്റവും നല്ല സൗഹൃദത്തിൽ ആയിരുന്നിട്ടും, ഈ ഒരു ക്ഷണം ലഭിക്കാത്തതു മോദിയുടെ ഇമേജിനും കോട്ടം തട്ടുന്നതാണ്. മോദിയെ സംബന്ധിച്ച് ‘ഡോളും ട്രൂമ്പ്’ കാണിച്ച മര്യാദ ഇല്ലായ്മ പ്രതിപക്ഷ പാർട്ടികളെ വിമർശിക്കാനും അവരുടെ മേൽ കുറ്റം ചാർത്താനും, ബീഹാർ തിരഞ്ഞെടുപ്പിൽ തുറുപ്പു ചീട്ടായും ഉപയോഗിക്കാം. G7 മീറ്റിംഗിൽ ക്ഷണം ലഭിക്കാത്തതു കൊണ്ട് തിരക്കിൽ നിന്ന് അൽപ്പം വിശ്രമം കിട്ടുന്ന മോദിക്ക് ഈ ദിവസംങ്ങൾ 25 മാസങ്ങൾക്കു ശേഷം മണിപ്പൂർ സന്ദർശിക്കാനും വിനിയോഗിക്കാം. അല്ലെങ്കിൽ ആൽബെർട്ടയുടെ കാലാവസ്ഥയുള്ള ഫഗൽഗ്രാം താഴ്വാരങ്ങളും സന്ദർശിക്കുന്നതിനും വിനിയോഗിക്കാം.
കാനഡ തന്നെ ആണ് ഓസ്ട്രേലിയയെയും സൗത്ത് ആഫ്രിക്കയയെയും ബ്രസീലിലെയും രാഷ്ട്രീയ നേതൃത്വങ്ങളെ G7 മീറ്റിംഗിലേക്കു ക്ഷണിച്ചത് എന്നാണു മാധ്യമ കേന്ദ്രങ്ങളിൽ നിന്നുള്ള അറിവ്. G7 മീറ്റിംഗിൽ ക്ഷണം ലഭിക്കാത്തതു മോദി കൂടുതൽ നയതന്ത്രപരമായും ബുദ്ധിപരമായും കാര്യങ്ങൾ ചെയ്യേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു.