ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി ‘ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചു .
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട് .ചട്ടപ്രകാരമുള്ള എല്ലാ വിഷയങ്ങളും മൺസൂൺ സമ്മേളനത്തിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജിജു ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെയാകും സമ്മേളനം നടക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ശൈത്യകാല സമ്മേളന തീയതി തീരുമാനിച്ചത് . ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെയാണ് ശൈത്യകാല സമ്മേളന തീയതി കേന്ദ്രസർക്കാർ പുറത്തു വിട്ടത്.
പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യ മുന്നണി നേതാക്കൾ കഴിഞ്ഞദിവസം കത്തയച്ചിരുന്നു . രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ ഉൾപ്പെടെ 16 ഇന്ത്യ മുന്നണി നേതാക്കളാണ് കത്തിൽ ഒപ്പുവെച്ചത് .
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ, സുരക്ഷാ വീഴ്ച തുടങ്ങി നിരവധി വിഷയങ്ങൾ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.