ന്യൂഡല്‍ഹി: രാജ്യമാനസാക്ഷിയെ പിടിച്ചുലച്ച ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികളെ ശിക്ഷാവിധി തീരുംമുന്‍പ് വിട്ടയച്ചത് ചോദ്യം ചെയ്ത്
ബിൽക്കിസ് ബാനു നല്കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. കുറ്റവാളികള്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്. ശിക്ഷാ ഇളവ് നയം അനുസരിച്ചാണ് ശിക്ഷാ ഇളവ് നല്‍കിയതെന്നും നടപടിയില്‍ നിയമ വിരുദ്ധതയില്ലെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗത്തിന് ഇരയാക്കിയത് ഉള്‍പ്പടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് നല്കി വിട്ടയച്ചത്.
കുറ്റവാളികള്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്. ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാല്‍ ശിക്ഷായിളവ് അര്‍ഹിക്കുന്നില്ല. മതവിരുദ്ധത മുന്‍നിര്‍ത്തിയാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടത്തിയത്. സാമൂഹിക പ്രത്യാഘാതം പരിഗണിക്കാതെയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തത്, കുറ്റകൃത്യം ചെ്തവര്‍ ഇളവ് അര്‍ഹിക്കുന്നില്ല എന്നുമായിരുന്നു ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്തയുടെ വാദം.
Trending
- ഗാസയില്‍ ഇസ്രായേലി വ്യോമാക്രമണം; വിശുദ്ധ കുര്‍ബാനയ്ക്കിടെ ദേവാലയത്തില്‍ പ്രകമ്പനം
- ലിയോ പാപ്പായുടെ ആദ്യ അസാധാരണ കൺസിസ്റ്ററിക്ക് തുടക്കം
- വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണം നൂറ്റിയിരുപത്തിരണ്ടായി കുറഞ്ഞു
- പ്രത്യാശയുടെ ജൂബിലി: വിശുദ്ധ വാതിൽ കടന്നത് മൂന്നേകാൽ കോടിയിലധികം തീർത്ഥാടകർ
- 108 വർഷത്തിന്റെ നിറവിൽ, മരിയൻ ഭക്തിയിൽ പൊള്ളാച്ചി ദേവാലയം
- ‘ദി ചോസൻ’ വെബ് സീരിസിന്റെ കാത്തലിക് എൻഗേജ്മെന്റ് മാനേജരായി ശ്രീ. അജിൻ ജോസഫ്
- ലഹരിമരുന്ന് കേസുകൾ: പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി
- മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു; ഒരാൾ മരിച്ചു

