ചെന്നൈ: അതീവജാഗ്രതയിൽ തമിഴ്നാടും ആന്ധ്രയും.മിഗ്ജൗമ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തിലാണിത് .ഇവിടങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് . വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ കൂടി റദ്ദാക്കുകയും ചെയ്തു.
ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളമുയർന്നു .. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
Trending
- സാഹോദര്യം, യാഥാർഥ്യമാകുന്നത് ബഹുമാനത്തിലും, പങ്കുവയ്ക്കലിലും, അനുകമ്പയിലും : പാപ്പാ
- രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളിൽ ആശങ്കക അറിയിച്ച് സിബിസിഐ
- “അത് ചെയ്തത് ദൈവമായിരിന്നു”; 4 മണിക്കൂര്‍ കടലില്‍ നീന്തി കുടുംബത്തെ രക്ഷിച്ച ബാലന്റെ വാക്കുകൾ
- കൊളംബിയയിലെ ‘സുനാമി ദിവ്യകാരുണ്യ’ അത്ഭുതത്തിന് 120 വര്‍ഷം
- പരിശുദ്ധ കന്യകമറിയം: വിശ്വസ്തജനത്തിന്റെ മാതാവ്
- വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെപുണ്യം പുൽകാനൊരു വർഷം
- ചരിത്രം കുറിച്ച് 23 ചരിത്രകാരന്മാര്ക്ക് പുരസ്കാരം; ചരിത്രസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കെഎല്‍സിഎച്ച്എ
- ചരിത്രാവബോധത്തിന്റെ പുത്തന്‍ ശീലുകള്‍ പുതിയതലമുറയിലേക്കു പകരണം – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

