കൊച്ചി : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ. ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി.
അതേസമയം ,ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നിർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ടെന്നും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ .
Trending
- ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്
- ജേക്കബ് കാന്റര്‍ വിഷറുടെ കാല്വനിസ്റ്റുകളുടേയും കത്തോലിക്കരുടേയും കേരളം
- കോഴിക്കോട് മേയറെയും ഡെപ്യൂട്ടി മേയറെയും ആദരിച്ചു
- അയോഗ്യതാ ഉത്തരവിന് മുന്‍പ് ആന്റണി രാജു രാജിവെക്കും
- ക്രൈസ്തവർക്കെതിരായ ആക്രമണം: കേന്ദ്രസർക്കാരിനെതിരേ വിമർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ
- സ്പെയിനിലെ ആശ്രമത്തിൽ നിന്ന് തിരുവോസ്തി മോഷ്ടിച്ചു
- യുവജനവിശുദ്ധിയ്ക്കായ് സീക്ക് 2026 കോൺഫറൻസിന് തുടക്കം
- ക്രിസ്മസ്- പുതുവത്സരം: സപ്ലൈകോയ്ക്ക് റെക്കോര്‍ഡ് വില്‍പ്പന

