ടെൽ അവീവ്: ഒന്നരമാസത്തിലേറെയായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേൽ ബന്ദികളെ ഈജിപ്തിന് കൈമാറി. ഒന്നര മാസം പിന്നിട്ട ഇസ്രയേൽ സംഘർഷത്തിലെ ആദ്യ സമാധാന ദൗത്യം വിജയം കണ്ടു . ഇവർ ഇസ്രയേലിലെത്തിയാലുടൻ 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇസ്രയേലും മോചിപ്പിക്കും
സമാധാന കരാറിൽ ഇല്ലാതിരുന്ന 12 തായ്ലൻഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചു. തായ്ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണെന്നുമാണ് ഹമാസിൻറെ പ്രതികരണം. 12 തായ് പൗരന്മാർ മോചിതരായതായി തായ്ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് തെല്ല് അയവ് വന്നിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇന്നു തന്നെ മോചിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ഇസ്രയേലി ബന്ദികൾ രാജ്യത്ത് എത്തിയാലുടൻ പലസ്തീനി ബന്ദികളെ മോചിപ്പിക്കും.
Trending
- ക്രിസ്തുവിൽ ആഴത്തിൽ വേരൂന്നിയ സന്യാസജീവിതം സാക്ഷ്യമാകണം: ലെയോ പാപ്പ
- കെ എൽ സി എ യെ പൊതുസാമുദായിക സംഘടനയായി അംഗീകരിക്കണം: കോഴിക്കോട് അതിരൂപത ജനറൽ കൗൺസിൽ
- ചരിത്രം മറന്ന ”ചരിത്രവനിത”
- നന്മയുള്ള സ്ത്രീകളുടെ നേതൃത്വത്തിലൂടെ മികച്ച തലമുറയെ സൃഷ്ടിക്കാം: ബിഷപ് അലക്സ് വടക്കുംതല
- മുനമ്പം വേളാങ്കണ്ണി മാതാ പള്ളി തിരുനാളിന് കൊടിയിറങ്ങി
- കെ.സി.വൈ.എം മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു
- വല്ലാർപാടത്തമ്മയുടെ സന്നിധിയിലേക്ക് തീർത്ഥാടക പ്രവാഹംതീർത്ഥാടനം സ്വർഗം തുറക്കപ്പെടുന്ന പ്രാർത്ഥനാനുഭവം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- കൊച്ചി രൂപതയിൽ കോസ്പാക് ഫുട്ബോൾ ടീമുകൾക്ക് രൂപം

