ടെൽ അവീവ്: ഒന്നരമാസത്തിലേറെയായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേൽ ബന്ദികളെ ഈജിപ്തിന് കൈമാറി. ഒന്നര മാസം പിന്നിട്ട ഇസ്രയേൽ സംഘർഷത്തിലെ ആദ്യ സമാധാന ദൗത്യം വിജയം കണ്ടു . ഇവർ ഇസ്രയേലിലെത്തിയാലുടൻ 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇസ്രയേലും മോചിപ്പിക്കും
സമാധാന കരാറിൽ ഇല്ലാതിരുന്ന 12 തായ്ലൻഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചു. തായ്ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണെന്നുമാണ് ഹമാസിൻറെ പ്രതികരണം. 12 തായ് പൗരന്മാർ മോചിതരായതായി തായ്ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് തെല്ല് അയവ് വന്നിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇന്നു തന്നെ മോചിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ഇസ്രയേലി ബന്ദികൾ രാജ്യത്ത് എത്തിയാലുടൻ പലസ്തീനി ബന്ദികളെ മോചിപ്പിക്കും.
Trending
- മാതൃദിനത്തിൽ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കാൻ ആസ്റ്റാ
- ഇന്ത്യൻ ട്വന്റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ
- ”ഹിംസ അവസാന മാര്‍ഗമാകണം” ട്രംപിന്റെ ആണവാരോപണം തള്ളി ലെയോ പാപ്പാ
- ”ഇറാന് ആണവായുധം അനുവദിക്കാനാകില്ല” എന്നതാകണംലെയോ പാപ്പയ്ക്ക് റൂബിയോ നല്‍കേണ്ട സന്ദേശമെന്ന് ട്രംപ്
- കൂടുതല്‍ മതേതരമായ സ്പെയിനിലേക്കുള്ള ലെയോ പാപ്പായുടെ സന്ദര്‍ശനം
- സമാധാനത്തിന്റെ ഒരു വർഷം ; ലിയോ പാപ്പ നിയമിതനായിട്ട് ഒരു വർഷം
- ലെയോ പാപ്പായുടെ പേരില്‍ പുതിയ ശലഭവര്ഗത്തിന്പേര് നല്കി ഗവേഷകര്‍
- ഗൃഹാതുരതയുടെ രാഷ്ട്രീയവിജയം

