ടെൽ അവീവ്: ഒന്നരമാസത്തിലേറെയായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേൽ ബന്ദികളെ ഈജിപ്തിന് കൈമാറി. ഒന്നര മാസം പിന്നിട്ട ഇസ്രയേൽ സംഘർഷത്തിലെ ആദ്യ സമാധാന ദൗത്യം വിജയം കണ്ടു . ഇവർ ഇസ്രയേലിലെത്തിയാലുടൻ 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇസ്രയേലും മോചിപ്പിക്കും
സമാധാന കരാറിൽ ഇല്ലാതിരുന്ന 12 തായ്ലൻഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചു. തായ്ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണെന്നുമാണ് ഹമാസിൻറെ പ്രതികരണം. 12 തായ് പൗരന്മാർ മോചിതരായതായി തായ്ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് തെല്ല് അയവ് വന്നിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇന്നു തന്നെ മോചിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ഇസ്രയേലി ബന്ദികൾ രാജ്യത്ത് എത്തിയാലുടൻ പലസ്തീനി ബന്ദികളെ മോചിപ്പിക്കും.
Trending
- ജൂൺ 28 ദേശീയതലത്തിൽ “പ്രാർത്ഥനാ ദിനമായി” ആചരിക്കാൻ ആഹ്വാനം ചെയ്ത് സി.ബി.സി.ഐ.
- പാകിസ്ഥാനിൽ വ്യാജ മത നിന്ദ ആരോപിച്ച അന്ധനായ ക്രൈസ്തവ വിശ്വാസിയെ കോടതി വെറുതെ വിട്ടു
- മാനവരാശിയെ നശിപ്പിക്കുന്ന മദ്യലഹരി വിപത്തിനെതിരെ സാമൂഹ്യ മനസ്സാക്ഷി ജാഗ്രത പുലർത്തണമെന്ന് ബിഷപ് ഡോ. ആന്റണി കാട്ടിപറമ്പിൽ
- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ലഹരി വിരുദ്ധ ദിനാചരണം നടത്തി
- വന്യജീവി സംഘർഷ ലഘൂകരണത്തിന് സമഗ്ര പദ്ധതി : മന്ത്രി ഷിബു ബേബി ജോൺ
- സവിശേഷമായ രീതിയിൽ നെയ്തെടുത്ത തിരുഹൃദയ രൂപം പാപ്പയ്ക്ക് സമ്മാനിച്ച് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ
- ഉദയംപേരൂർ സൂനഹദോസിന് ഇന്ന് 427 വയസ്സ്
- വിശുദ്ധ നാടിനായുള്ള പോരാട്ടങ്ങള്:കുരിശുയുദ്ധങ്ങളുടെ ചരിത്രവും പശ്ചാത്തലവും

